/indian-express-malayalam/media/media_files/uploads/2019/03/arun-anand.jpg)
തൊടുപുഴ: തൊടുപുഴ കുമാരമംഗലത്ത് ഏഴുവയസുകാരനെ ക്രൂരമായി മർദിച്ച കേസിൽ പ്രതി അരുൺ ആനന്ദിനെ അന്വേഷണ സംഘം ഇന്ന് കസ്റ്റഡിയിൽ വാങ്ങും. കൂടുതൽ ചോദ്യം ചെയ്യലിനായാണ് കസ്റ്റഡിയിൽ വാങ്ങുന്നത്. മുട്ടം ജില്ലാ ജയിലിൽ കഴിയുന്ന പ്രതിയെ ബുധനാഴ്ച മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കും. കുട്ടികളെ ക്രൂരമായി മാർദിച്ചിരുന്നു എന്ന മാതാവിന്റെ അടക്കമുള്ളവരുടെ മൊഴിയുടെ അടിസ്ഥാനത്തിലാകും ചോദ്യം ചെയ്യൽ.
അതേസമയം, കുട്ടിയുടെ ആരോഗ്യനില ഗുരുതരമായി തുടരുകയാണ്. നിലവിൽ നൽകിക്കൊണ്ടിരിക്കുന്ന ചികിത്സ അതേപടി തുടരാൻ തന്നെയാണ് ഇന്നലെ ചേർന്ന മെഡിക്കൽ ബോർഡിന്റെ നിർദേശം. തലച്ചോർ ഒരു ശതമാനം പോലും പ്രവർത്തിക്കുന്നില്ല. വെന്റിലേറ്ററിന്റെയും മരുന്നുകളുടെയും സഹായത്തോടെയാണ് ജീവൻ നിലനിർത്തുന്നത്.
സംഭവത്തില്‍ തിരുവനന്തപുരം നന്തന്‍കോട് സ്വദേശി കടവത്തൂര്‍ കാസില്‍ അരുണ്‍ ആനന്ദിനെ (36) മാർച്ച് 31നാണ് പൊലീസ് അറസ്റ്റ് ചെയ്തത്. വധശ്രമത്തിനു പുറമേ പോക്‌സോയും ഇയാള്‍ക്കെതിരെ ചുമത്തിയിട്ടുണ്ട്. കുട്ടിയെ ഇയാള്‍ ലൈംഗികമായി പീഡിപ്പിച്ചെന്നും റിപ്പോര്‍ട്ടുകളുണ്ട്. തൊടുപുഴ ഡിവൈഎസ്‌പിയുടെ നേതൃത്വത്തിലാണ് പ്രത്യേക സംഘം കേസ് അന്വേഷിക്കുന്നത്. മൂത്തകുട്ടിയെ മർദിച്ചതിനു പുറമെ ഇളയകുട്ടിയെ ഇയാൾ ലൈംഗികാതിക്രമത്തിനും വിധേയമാക്കിയിട്ടുള്ളതായി പരിശോധനകളിൽ തെളിഞ്ഞിരുന്നു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.