/indian-express-malayalam/media/media_files/uploads/2023/08/Police.png)
ഡി വൈ എസ് പി ആര്‍. അര്‍ഷാദ്
പത്തനംതിട്ട: തിരുവല്ലയില്‍ പ്രസവിച്ചു കിടന്ന യുവതിയെ നഴ്സി വേഷത്തിലെത്തിച്ച് കുത്തിവച്ച് കൊലപ്പെടുത്താന്‍ നടത്തിയ ശ്രമം ആസുത്രിതമാണെന്ന് പൊലീസ്. പുല്ലുകുളങ്ങര സ്വദേശി സ്നേഹയെ കൊലപ്പെടുത്താൻ ശ്രമിച്ച സംഭവത്തില്‍ അറസ്റ്റിലായ കായംകുളം സ്വദേശി അനുഷയുമായി പൊലീസ് തെളിവെടുപ്പ് നടത്തി.
അനുഷയും സ്നേഹയുടെ ഭര്‍ത്താവ് അരുണും തമ്മില്‍ സൗഹൃദമുണ്ടായിരുന്നാതായി പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. "കൊലപാതകശ്രമത്തിനായി എത്ര സമയം എടുത്തിട്ടുണ്ടെന്ന് അറിയില്ല, ആസൂത്രണം നടന്നിട്ടുണ്ട്. കായംകുളത്ത് കടയില്‍ നിന്നാണ് നഴ്സിന്റെ വസ്ത്രം അനുഷ വാങ്ങിയത്, പുല്ലുകുളങ്ങരയിലെ കടയില്‍ നിന്ന് സിറഞ്ചും വാങ്ങി," തിരുവല്ല ഡി വൈ എസ് പി ആര്‍ അര്‍ഷാദ് അറിയിച്ചു.
"ഫാര്‍മസി പഠനം പൂര്‍ത്തിയാക്കിയ അനുഷയ്ക്ക് ആശുപത്രി കാര്യങ്ങള്‍ സംബന്ധിച്ച് ബോധ്യമുള്ളയാളാണ്. നിലവില്‍ അനുഷ മാത്രമാണ് കേസിലെ പ്രതിയായിട്ടുള്ളത്. സ്നേഹയുടെ ഭര്‍ത്താവ് അരുണുമായുള്ള ബന്ധം സംബന്ധിച്ച് അന്വേഷിച്ച് വരികയാണ്. ഇരുവരുടേയും ഫോണുകള്‍ കസ്റ്റഡിയില്‍ എടുക്കും. അരുണിന് കേസുമായി ബന്ധമുള്ളതായി നിലവില്‍ സൂചനകളില്ല," അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പ്രസവ ശേഷം റൂമിൽ വിശ്രമിക്കുകയായിരുന്നു സ്നേഹയെ കുത്തിവെപ്പെടുക്കാനെന്ന വ്യാജേനെയെത്തി അപായപ്പെടുത്താനാണ് അനുഷ ശ്രമിച്ചത്. എന്നാൽ ആശുപത്രി ജീവനക്കാർക്ക് തുടക്കത്തിൽ തന്നെ സംശയം തോന്നി ചോദ്യം ചെയ്തതോടെ നീക്കം പൊളിഞ്ഞതെന്നാണ് വിവരം. പരുമല സെന്റ് ഗ്രിഗോറിയോസ് ആശുപത്രിയില്‍ വച്ചാണ് സംഭവം.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.