scorecardresearch

താനൂർ ബോട്ട് ദുരന്തം: അറസ്റ്റിലായ രണ്ട് തുറമുഖ വകുപ്പ് ഉദ്യോഗസ്ഥർക്കെതിരെ കൊലക്കുറ്റം ചുമത്തി

സംഭവത്തില്‍ ബോട്ടുടമയായ നാസറിനും ജീവനക്കാര്‍ക്കുമെതിരെയും കൊലക്കുറ്റമാണ് ചുമത്തിയിരിക്കുന്നത്

സംഭവത്തില്‍ ബോട്ടുടമയായ നാസറിനും ജീവനക്കാര്‍ക്കുമെതിരെയും കൊലക്കുറ്റമാണ് ചുമത്തിയിരിക്കുന്നത്

author-image
WebDesk
New Update
Thanur Boat, Accident

താനൂരില്‍ അപകടത്തില്‍പ്പെട്ട ബോട്ട് കരയ്ക്കെത്തിച്ചപ്പോള്‍

മലപ്പുറം: താനൂര്‍ ബോട്ട് ദുരന്തവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ രണ്ട് തുറമുഖ വകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെ കൊല‍ക്കുറ്റം ചുമത്തി പൊലീസ് കേസെടുത്തു. പോര്‍ട്ട് കണ്‍സര്‍വേറ്റര്‍ പ്രസാദ്, സര്‍വേയര്‍ സെബാസ്റ്റ്യന്‍ എന്നിവര്‍ക്കെതിരെയാണ് കേസ്. അപകടത്തില്‍പ്പെട്ട ബോട്ടിന് ചട്ടങ്ങള്‍ ലംഘിച്ച് സര്‍വീസ് നടത്താന്‍ സഹായം നല്‍കിയെന്ന് കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് നടപടി.

Advertisment

സംഭവത്തില്‍ ബോട്ടുടമയായ നാസറിനും ജീവനക്കാര്‍ക്കുമെതിരെയും കൊലക്കുറ്റമാണ് ചുമത്തിയിരിക്കുന്നത്. മത്സ്യബന്ധന ബോട്ട് രൂപമാറ്റം വരുത്തിയായിരുന്നു വിനോദസഞ്ചാരത്തിനായി ഉപയോഗിച്ചിരുന്നത്. നിബന്ധനകള്‍ ലംഘിച്ചിട്ടും ബോട്ടിന് ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് ഉദ്യോഗസ്ഥര്‍ നല്‍കുകയും ചെയ്തു.

താനൂര്‍ ഓട്ടുമ്പ്രം തൂവല്‍ തീരത്ത് വച്ചായിരുന്നു വിനോദയാത്ര ബോട്ട് മുങ്ങി അപകടം നടന്നത്. സംഭവത്തില്‍ കുട്ടികള്‍ ഉള്‍പ്പടെ 22 പേരാണ് മരണപ്പെട്ടത്. ബോട്ടില്‍ അനുവദിനീയമായ എണ്ണത്തിലും അധികം ആളുകള്‍ ഉണ്ടായതാണ് അപകടത്തിലേക്ക് നയിച്ചത്. കരയില്‍ നിന്ന് 300 മീറ്റര്‍ അകലെ വച്ചാണ് അപകടമുണ്ടായത്. ബോട്ട് തലകീഴായാണ് മറിഞ്ഞത്.

അപകടത്തില്‍ സംസ്ഥാന സര്‍ക്കാര്‍ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചിരുന്നു. മരിച്ചവരുടെ കുടുംബാംഗങ്ങള്‍ക്ക് 10 ലക്ഷം രൂപ വീതം ധനസഹായം സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. അപകടം നടന്നതിന്റെ അടുത്ത ദിവസം നടന്ന അടിയന്തര മന്ത്രിസഭാ യോഗത്തിന് ശേഷമായിരുന്നു മുഖ്യമന്ത്രിയുടെ പ്രഖ്യാപനം ഉണ്ടായത്.

Advertisment
Boat Accident

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: