/indian-express-malayalam/media/media_files/uploads/2017/11/hadiya.jpg)
ന്യൂഡൽഹി: ഹാദിയയുടെ വിവാഹം റദ്ദാക്കിയ കേരള ഹൈക്കോടതി വിധി സുപ്രിം കോടതി റദ്ദാക്കി. ഹാദിയയുടെ വിവാഹത്തിന് അംഗീകാരം നല്‍കിയ കോടതി ഹാദിയയ്ക്ക് പഠനം തുടരാമെന്നും അറിയിച്ചു.
തീവ്രവാദ ബന്ധമുണ്ടെങ്കിൽ ഷെഫിൻ ജെഹാനും ഹാദിയയ്ക്കും എതിരെ കേസെടുക്കാമെന്ന് സുപ്രീംകോടതി നിരീക്ഷിച്ചു. പ്രായപൂര്‍ത്തിയായ രണ്ട് പേര്‍ നിയമപരമായി വിവാഹം കഴിച്ചാല്‍ എങ്ങനെ അതില്‍ ഇടപെടാന്‍ കഴിയുമെന്ന് കോടതി ചോദ്യം ചെയ്തു.
കണ്ടെത്തലുകളുടെ അടിസ്ഥാനത്തിൽ എൻഐഎയ്ക്ക് കേസെടുക്കാം. എൻഐഎ കേസെടുക്കുന്നതിലോ അന്വേഷണത്തിലോ കോടതി ഇടപെടില്ല. എന്നാൽ വിവാഹത്തെക്കുറിച്ച് കേസെടുക്കാനാവില്ല. രാജ്യത്തിന്റെ ബഹുസ്വരതയുടെ ഭാഗമാണ് വിവാഹം. ഇത് തകർക്കാൻ അനുവദിക്കില്ലെന്നും കോടതി വ്യക്തിമാക്കി.
ഹാദിയ കേസിൽ എൻഐഎ സമർപ്പിച്ച റിപ്പോർട്ട് സുപ്രീം കോടതി പരിഗണിക്കവേയായിരുന്നു കോടതിയുടെ പരാമർശങ്ങൾ. ഷെഫിൻ ജഹാന് ഭീകരബന്ധമുണ്ടെന്നാണ് എഎൻഐയുടെ റിപ്പോർട്ടിലുളളത്. ഷെഫിന്‍ ജഹാന് ഭീകരബന്ധമുണ്ടെന്ന് അന്വേഷണത്തില്‍ കണ്ടെത്തിയെന്നും ഇതുസംബന്ധിച്ച റിപ്പോര്‍ട്ട് കോടതി പരിശോധിക്കണമെന്നുമാണ് എന്‍ഐഎ ആവശ്യപ്പെട്ടത്. ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ചാണ് കേസ് പരിഗണിച്ചത്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.