തിരുവനന്തപുരം: സുപ്രീം കോടതിയിൽ ശബരിമല ദർശനം നടത്തിയ യുവതികളുടെ പട്ടിക നൽകിയത് ദേവസ്വം ബോർഡ് അല്ലെന്ന് പ്രസിഡന്റ് എ.പത്മകുമാർ. സർക്കാരിന്റെ കൈയ്യിൽ വ്യക്തമായ കണക്കു കാണും. സർക്കാർ നൽകിയ പട്ടികയുടെ ഉത്തരവാദിത്തം സർക്കാരിനാണ്. ദേവസ്വം ബോർഡ് ഒരു പട്ടികയും സർക്കാരിന് കൊടുത്തിട്ടില്ല. സ്ത്രീകൾ കയറുന്നുണ്ടോയെന്ന് നോക്കാൻ ദേവസ്വം ബോർഡിന് സംവിധാനമില്ലെന്നും പത്മകുമാർ പറഞ്ഞു
അതേസമയം, കോടതിയിൽ നേരിട്ട് നൽകാനല്ല ലിസ്റ്റ് കൊടുത്തതെന്നാണ് പൊലീസ് വൃത്തങ്ങൾ പറയുന്നത്. കോടതി ചോദിച്ചാൽ മാത്രം കൊടുക്കാനാണ് പട്ടിക തയ്യാറാക്കിയത്. വെർച്വൽ ക്യൂ വഴി രജിസ്റ്റർ ചെയ്ത് പമ്പയിലെത്തി പാസ് വാങ്ങിയവരുടെ വിവരങ്ങളെന്ന് പട്ടികയിൽ വ്യക്തമാക്കിയിരുന്നതെന്നും വൃത്തങ്ങൾ പറയുന്നു. പട്ടികയിൽ സർക്കാരിന് ആശയക്കുഴപ്പം ഇല്ലെന്നാണ് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ അഭിപ്രായം. പട്ടികയിലെ ആധികാരികതയിൽ ആരും സംശയം പറഞ്ഞില്ലെന്ന് നിയമ വകുപ്പും വ്യക്തമാക്കി.
ശബരിമലയിൽ 10-50 പ്രായത്തിനിടയിലുള്ള 51 സ്ത്രീകൾ പ്രവേശിച്ചതായാണ് സംസ്ഥാന സർക്കാർ സുപ്രീം കോടതിയെ അറിയിച്ചത്. ഓൺലൈൻ സംവിധാനത്തിലൂടെയാണ് ഇവർ രജിസ്റ്റർ ചെയ്തതെന്നും സർക്കാർ കോടതിയെ അറിയിച്ചു. ശബരിമലയിൽ പ്രവേശിച്ച ബിന്ദുവും കനകദുർഗ്ഗയും പൊലീസ് സംരക്ഷണം ആവശ്യപ്പെട്ട സമർപ്പിച്ച ഹർജി സുപ്രീം കോടതി പരിഗണിക്കുമ്പോഴാണ് സർക്കാർ ഈ വിവരം അറിയിച്ചത്.
ആന്ധ്രപ്രദേശ്, തമിഴ്നാട് എന്നിവിടങ്ങളിൽനിന്നുള്ളവരുടെ പേരുകളാണ് പട്ടികയിൽ കൂടുതൽ ഉണ്ടായിരുന്നത്. കേരളത്തിൽനിന്നുള്ള ആരുടെയും പേര് ഉണ്ടായിരുന്നില്ല. അതേസമയം, പട്ടികയിൽ പുരുഷന്റെ പേരും അൻപതു കഴിഞ്ഞ സ്ത്രീകളുടെ പേരും ഉണ്ടായിരുന്നതാണ് വിവാദമായത്. പട്ടികയിൽ ഒന്നാമതുള്ള ആന്ധ്ര സ്വദേശിനി പത്മാവതിക്കു 48 വയസ്സെന്നാണ് കാണിച്ചിരുന്നത്. എന്നാൽ വോട്ടർ തിരിച്ചറിയൽ രേഖ പ്രകാരം ഇവർക്ക് 55 വയസ്സുണ്ട്.
സുപ്രീം കോടതിയിൽ പട്ടിക സമർപ്പിച്ചത് സർക്കാർ, ദേവസ്വം ബോർഡല്ല: എ.പത്മകുമാർ
ശബരിമലയിൽ 10-50 പ്രായത്തിനിടയിലുള്ള 51 സ്ത്രീകൾ പ്രവേശിച്ചതായാണ് സംസ്ഥാന സർക്കാർ സുപ്രീം കോടതിയെ അറിയിച്ചത്
ശബരിമലയിൽ 10-50 പ്രായത്തിനിടയിലുള്ള 51 സ്ത്രീകൾ പ്രവേശിച്ചതായാണ് സംസ്ഥാന സർക്കാർ സുപ്രീം കോടതിയെ അറിയിച്ചത്
തിരുവനന്തപുരം: സുപ്രീം കോടതിയിൽ ശബരിമല ദർശനം നടത്തിയ യുവതികളുടെ പട്ടിക നൽകിയത് ദേവസ്വം ബോർഡ് അല്ലെന്ന് പ്രസിഡന്റ് എ.പത്മകുമാർ. സർക്കാരിന്റെ കൈയ്യിൽ വ്യക്തമായ കണക്കു കാണും. സർക്കാർ നൽകിയ പട്ടികയുടെ ഉത്തരവാദിത്തം സർക്കാരിനാണ്. ദേവസ്വം ബോർഡ് ഒരു പട്ടികയും സർക്കാരിന് കൊടുത്തിട്ടില്ല. സ്ത്രീകൾ കയറുന്നുണ്ടോയെന്ന് നോക്കാൻ ദേവസ്വം ബോർഡിന് സംവിധാനമില്ലെന്നും പത്മകുമാർ പറഞ്ഞു
അതേസമയം, കോടതിയിൽ നേരിട്ട് നൽകാനല്ല ലിസ്റ്റ് കൊടുത്തതെന്നാണ് പൊലീസ് വൃത്തങ്ങൾ പറയുന്നത്. കോടതി ചോദിച്ചാൽ മാത്രം കൊടുക്കാനാണ് പട്ടിക തയ്യാറാക്കിയത്. വെർച്വൽ ക്യൂ വഴി രജിസ്റ്റർ ചെയ്ത് പമ്പയിലെത്തി പാസ് വാങ്ങിയവരുടെ വിവരങ്ങളെന്ന് പട്ടികയിൽ വ്യക്തമാക്കിയിരുന്നതെന്നും വൃത്തങ്ങൾ പറയുന്നു. പട്ടികയിൽ സർക്കാരിന് ആശയക്കുഴപ്പം ഇല്ലെന്നാണ് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ അഭിപ്രായം. പട്ടികയിലെ ആധികാരികതയിൽ ആരും സംശയം പറഞ്ഞില്ലെന്ന് നിയമ വകുപ്പും വ്യക്തമാക്കി.
ശബരിമലയിൽ 10-50 പ്രായത്തിനിടയിലുള്ള 51 സ്ത്രീകൾ പ്രവേശിച്ചതായാണ് സംസ്ഥാന സർക്കാർ സുപ്രീം കോടതിയെ അറിയിച്ചത്. ഓൺലൈൻ സംവിധാനത്തിലൂടെയാണ് ഇവർ രജിസ്റ്റർ ചെയ്തതെന്നും സർക്കാർ കോടതിയെ അറിയിച്ചു. ശബരിമലയിൽ പ്രവേശിച്ച ബിന്ദുവും കനകദുർഗ്ഗയും പൊലീസ് സംരക്ഷണം ആവശ്യപ്പെട്ട സമർപ്പിച്ച ഹർജി സുപ്രീം കോടതി പരിഗണിക്കുമ്പോഴാണ് സർക്കാർ ഈ വിവരം അറിയിച്ചത്.
ആന്ധ്രപ്രദേശ്, തമിഴ്നാട് എന്നിവിടങ്ങളിൽനിന്നുള്ളവരുടെ പേരുകളാണ് പട്ടികയിൽ കൂടുതൽ ഉണ്ടായിരുന്നത്. കേരളത്തിൽനിന്നുള്ള ആരുടെയും പേര് ഉണ്ടായിരുന്നില്ല. അതേസമയം, പട്ടികയിൽ പുരുഷന്റെ പേരും അൻപതു കഴിഞ്ഞ സ്ത്രീകളുടെ പേരും ഉണ്ടായിരുന്നതാണ് വിവാദമായത്. പട്ടികയിൽ ഒന്നാമതുള്ള ആന്ധ്ര സ്വദേശിനി പത്മാവതിക്കു 48 വയസ്സെന്നാണ് കാണിച്ചിരുന്നത്. എന്നാൽ വോട്ടർ തിരിച്ചറിയൽ രേഖ പ്രകാരം ഇവർക്ക് 55 വയസ്സുണ്ട്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.