/indian-express-malayalam/media/media_files/uploads/2019/02/rajendran-e-horz-005.jpg)
കൊച്ചി: ദേവികുളം സബ് കളക്ടർ രേണു രാജ് ഐഎഎസ്സിനെതിരെ മോശം പരാമർശം നടത്തിയ എസ് രാജേന്ദ്രൻ എംഎൽഎയോട് സിപിഎം വിശദീകരണം തേടി. സിപിഎം ജില്ലാ സെക്രട്ടറി കെ കെ ജയചന്ദ്രൻ ആണ് ഇത് സംബന്ധിച്ച് സ്ഥിരീകരണം നടത്തിയത്.
മൂന്നാറിലെ അനധികൃത കെട്ടിട നിര്‍മ്മാണം ഹൈക്കോടതിയുടെ ശ്രദ്ധയില്‍ പെടുത്തുമെന്ന് ദേവികുളം സബ്കളക്ടർ രേണു രാജ് അറിയിച്ചിട്ടുണ്ട്. പഞ്ചായത്തിന്റെ ഫണ്ടുപയോഗിച്ചു പഴയ മൂന്നാറിലെ മുതിരപ്പുഴയാറിനോടു ചേർന്ന സ്ഥലത്ത് അനധികൃതമായി വനിതാ വ്യാവസായ കേന്ദ്രം നിർമ്മിക്കുന്നത് കോടതി ഉത്തരവ് ലംഘിച്ചാണെന്നും സബ് കളക്ടര്‍ പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട് ഇന്ന് ഹൈക്കോടതിയിൽ സത്യവാങ്മൂലം സമര്‍പ്പിക്കും. റവന്യൂവകുപ്പിന്റെ നടപടിയെ എം.എൽ.എ തടയാൻ ശ്രമിച്ച സംഭവവും ഹൈക്കോടതിയെ അറിയിക്കുമെന്നും സബ്കളക്ടർ വ്യക്തമാക്കി.
അതേസമയം തന്റെ പരാമര്‍ശത്തില്‍ എംഎല്‍എ ഖേദം പ്രകടിപ്പിച്ചു. 'അവള്‍ എന്നത് മോശം വാക്കല്ല, പക്ഷെ വാക്കുകള്‍ ആരെയെങ്കിലും വേദനിപ്പിച്ചിട്ടുണ്ടെങ്കില്‍ ഖേദിക്കുന്നു. എന്നാല്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തി വെക്കില്ല എന്ന നിലപാടില്‍ മാറ്റമില്ല,' എസ് രാജേന്ദ്രന്‍ പറഞ്ഞു.
എസ്. രാജേന്ദ്രൻ എം.എൽ.എയോട് മോശമായി പെരുമാറിയിട്ടില്ലെന്ന് രേണു രാജ് വ്യക്തമാക്കിയിട്ടുണ്ട്. എം.എൽ.എ എന്ന് മാത്രമാണ് എസ്. രാജേന്ദ്രനെ സംബോധന ചെയ്തത്. എം.എൽ.എ പരുഷമായി സംസാരിച്ചു.
മൂന്നാര്‍ പഞ്ചായത്തിന്‍റെ ഫണ്ട് ഉപയോഗിച്ച് കെ.ഡി.എച്ച്​.പി കമ്പനി പഞ്ചായത്തിന് വിട്ടു നല്‍കിയ പഴയ മൂന്നാറിലെ മുതിരപ്പുഴയാറിനോട് ചേര്‍ന്ന സ്ഥലത്താണ് വനിതാ വ്യാവസായ കേന്ദ്രം പണിയുന്നത്.
നിർത്തിവെക്കൽ നോട്ടീസ് നൽകിയിട്ടും പണി തുടർന്ന സാഹചര്യത്തിലാണ് നിർമാണം തടയാൻ റവന്യൂ ഉദ്യോഗസ്ഥർക്ക് സബ് കലക്ടർ നിർദേശം നൽകിയത്. സ്ഥലത്തെത്തിയ റവന്യൂ ഉദ്യോഗസ്ഥരെ എം.എൽ.എ തടഞ്ഞു തിരിച്ചയക്കുകയും സബ് കലക്ടർക്കെതിരെ മോശം പരാമർശം നടത്തുകയും ചെയ്തു. തുടർന്ന് എം.എല്‍.എയുടെ കാവലിലായിരുന്നു അനധികൃത നിര്‍മാണം നടന്നത്​. അനധികൃത നിര്‍മാണം തടഞ്ഞ സബ് കലക്​ടർ രേണു രാജിന് ബോധമില്ലെന്നായിരുന്നു രാജേന്ദ്രന്റെ അധിക്ഷേപം.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.