/indian-express-malayalam/media/media_files/uploads/2017/06/petrol-image.jpg)
തിരുവനന്തപുരം: പിടുത്തം കിട്ടാതെ ദിനംപ്രതി ഇന്ധനവില വര്‍ദ്ധിക്കുന്നതിന് പരിഹാരം കാണുമെന്ന് സംസ്ഥാന സര്‍ക്കാര്‍. ഇന്ധനത്തിന്റെ അധിക നികുതി വേണ്ടെന്ന് വയ്ക്കാൻ സംസ്ഥാന സർക്കാർ തയ്യാറാണെന്ന് ധനമന്ത്രി തോമസ് ഐസക് വ്യക്തമാക്കി. ചെങ്ങന്നൂർ തിരഞ്ഞെടുപ്പിന് ശേഷം അധികനികുതിയുടെ കാര്യത്തിൽ തീരുമാനം എടുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ജനങ്ങളെ ദുരിതത്തിലാഴ്ത്തി ഇന്ധന വില കൂടുമ്പോഴും കേന്ദ്രസർക്കാർ ഇക്കാര്യത്തിൽ ഇടപെടുമെന്ന് തോന്നുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം ഇന്ധന വില വർധന പ്രധാനമന്ത്രി നരേന്ദ്രമോദി ഗൗരവമായി എടുത്തതായി കേന്ദ്രസഹമന്ത്രി ശിവപ്രസാദ് ശുക്ല വ്യക്തമാക്കി. വിദേശകമ്പനികൾ ഇന്ധന വില വർധിപ്പിക്കുന്നതിനാലാണ് വില കുതിച്ചുയരുന്നതെന്നും മന്ത്രി പറഞ്ഞു.
ക്രൂഡ് ഇറക്കുമതി ചെയ്യുന്നതാണ്. വിദേശകമ്പനികൾ വില വർധിപ്പിച്ചുകൊണ്ടിരിക്കുകയുമാണ്. അതിനാലാണ് ഇന്ധന വില വർധിക്കുന്നത്. പെട്രോളും ഡീസലും ചരക്ക് സേവന നികുതിയുടെ കീഴിൽ കൊണ്ടുവരുമെന്ന് പെട്രോളിയം മന്ത്രാലയം അറിയിച്ചിട്ടുണ്ട്. എന്നാൽ സംസ്ഥാന ധനമന്ത്രിമാർ അംഗീകരിക്കാതെ ചരക്ക് സേവന നികുതി കൗൺസലിനു തീരുമാനം എടുക്കാൻ കഴിയില്ല. പ്രധാനമന്ത്രി വിഷയം ഗൗരവമായി എടുത്തിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. കര്‍ണാടക തിരഞ്ഞെടുപ്പിന് ശേഷം നിയന്ത്രണമില്ലാതെയാണ് ഇന്ധനവില ദിനംപ്രതി ഉയരുന്നത്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us