scorecardresearch

പതിനെട്ടാം പടി കയറി അയ്യനെക്കണ്ട് 46കാരിയായ ശശികല

ശ്രീലങ്കയില്‍ നിന്നുള്ള 46കാരി ശശികല ഇന്നലെ (വ്യാഴം) രാത്രി പതിനെട്ടാം പടി കയറി അയ്യപ്പ ദര്‍ശനം നടത്തിയതായി കേരളാ പോലീസ് സ്ഥിരീകരിച്ചു

ശ്രീലങ്കയില്‍ നിന്നുള്ള 46കാരി ശശികല ഇന്നലെ (വ്യാഴം) രാത്രി പതിനെട്ടാം പടി കയറി അയ്യപ്പ ദര്‍ശനം നടത്തിയതായി കേരളാ പോലീസ് സ്ഥിരീകരിച്ചു

author-image
WebDesk
New Update
Sabarimala, ശബരിമല, Sannidhanam, ശബരിമല ക്ഷേത്രം, Sabarimala Temple, Lord Ayyappa, അയ്യപ്പൻ, iemalayalam, ഐഇ മലയാളം

ശബരിമല ക്ഷേത്രം

പമ്പ: ശ്രീലങ്കന്‍ യുവതി ശശികല അയ്യപ്പ ദർശനം നടത്തിയതായി റിപ്പോർട്ട്. ജനുവരി 2ന് പുലര്‍ച്ചെ ബിന്ദു അമ്മിണി-കനകദുര്‍ഗ എന്നിവര്‍ സന്നിധാനത്തെത്തിയതിനു പുറകെയാണ് ശശികല ശബരിമലയില്‍ ദര്‍ശനം നടത്തിയതായ റിപ്പോർട്ടുകള്‍ പുറത്ത് വരുന്നത്.

Advertisment

ഇന്നലെ (വ്യാഴം) രാത്രി പതിനെട്ടാം പടി കയറി അയ്യപ്പ ദര്‍ശനം നടത്തിയതായി കേരളാ പോലീസ് സ്ഥിരീകരിച്ചു ചെയ്തു എന്ന് 'ദി ഹിന്ദു' റിപ്പോര്‍ട്ട്‌ ചെയ്യുന്നു. ശ്രീലങ്കയില്‍ നിന്നുള്ള ശശികലയുടെ പാസ്പോര്‍ട്ടിലെ ജനനത്തീയതി 1972 ഡിസംബര്‍ 3 എന്നാണ് എന്നും അശോക്‌ കുമാരന്‍ എന്നയാളുടെ മകളാണ് എന്നും പോലീസ് വൃത്തങ്ങള്‍ അറിയിച്ചിട്ടുണ്ട്.

തടസ്സങ്ങള്‍ ഒന്നും നേരിടാതെ, പതിനെട്ടാം പടി കയറി സന്നിധാനത്ത് എത്തി പ്രാര്‍ഥിച്ചു മടങ്ങുകയായിരുന്നു അവര്‍. ബന്ധുക്കളും അവര്‍ക്കൊപ്പം ഉണ്ടായിരുന്നു. "രാത്രി 9.30 യോട് കൂടി ദര്‍ശനം നടത്തി 11യോട് കൂടി പമ്പയിലേക്ക് അവര്‍ സുരക്ഷിതമായി തിരിച്ചെത്തി'യതായി പോലീസ് വൃത്തങ്ങള്‍ അറിയിച്ചതായി റിപ്പോര്‍ട്ടില്‍ പറയുന്നു.

ദര്‍ശന സമയം മുന്‍കൂട്ടി അറിയിച്ച ശശികലയും കുടുംബവും അവരുടെ പ്രായം സംബന്ധിച്ച രേഖകള്‍ നേരത്തേ തന്നെ നല്കിയിരുന്നു എന്നും പോലീസ് വ്യക്തമാക്കി. ശശികലയ്ക്കും കുടുംബത്തിനും വനിതാ പോലീസ് ഉദ്യോഗസ്ഥര്‍ ഉള്‍പ്പടെയുള്ള സുരക്ഷാക്രമീകരണങ്ങള്‍ നല്‍കിയിട്ടുണ്ട് എന്ന് ഉയര്‍ന്ന പോലീസ് ഉദ്യോഗസ്ഥന്‍ വെളിപ്പെടുത്തിയാതായും 'ദി ഹിന്ദു' റിപ്പോര്‍ട്ടില്‍ പറയുന്നു. സുരക്ഷാ ക്രമീകരണങ്ങളുടെ സാന്നിദ്ധ്യം പുറത്തറിയാതിരിക്കാന്‍ ശ്രദ്ധിച്ചിരുന്നു അത് കൊണ്ട് തന്നെ പോലീസ് യൂണിഫോറം അല്ല അവര്‍ ധരിച്ചിരുന്നത് എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Supreme Court Sabarimala

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: