scorecardresearch

സോളാർ കേസിൽ നടി ശാലു മേനോന്റെ വീട് ജപ്‌തി ചെയ്‌തു

ബിജു രാധാകൃഷ്ണൻ പണിതുകൊടുത്ത വീടാണ് കോടതി ജപ്തി ചെയ്തത്

ബിജു രാധാകൃഷ്ണൻ പണിതുകൊടുത്ത വീടാണ് കോടതി ജപ്തി ചെയ്തത്

author-image
WebDesk
New Update
വീട് ജപ്തി ചെയ്തിട്ടില്ല, കേസ് കോടതിയിലാണ്: ശാലു മേനോൻ

കോട്ടയം: സോളാര്‍ സാമ്പത്തിക തട്ടിപ്പു കേസിലെ രണ്ടാം പ്രതിയും നടിയുമായ ശാലു മേനോന്റെ വീടും സ്ഥലവും ജപ്തി ചെയ്തു. സോളാർ കേസിൽ വിധി വരുന്നത് വരെയാണ് വീട് ‌ജപ്തി ചെയ്തിരിക്കുന്നത്.

Advertisment

കേസിലെ ഒന്നാം പ്രതിയായ ബിജു രാധാകൃഷ്ണനുമായി ചേര്‍ന്ന് ശാലു മേനോൻ നിരവധി പേരിൽ നിന്ന് പണം തട്ടിയെടുത്തെന്നാണ് കേസ്. പ്രവാസിയായ റാസിഖ് അലിയില്‍ നിന്നും ഒരു കോടി രൂപയും ഡോ.മാത്യു തോമസ്, അന്ന- മാത്യു ദമ്പതികളില്‍ നിന്ന് 30 ലക്ഷം രൂപയും വാങ്ങി.

കേന്ദ്ര ഊര്‍ജ മന്ത്രാലയത്തിലെ ഉപദേഷ്ടാവെന്ന് പറഞ്ഞാണ് ബിജു സ്വയം പരിചയപ്പെടുത്തിയതെന്നാണ് പരാതിക്കാരുടെ ആരോപണം. സ്വിസ് സോളാര്‍ ടെക്‌നോളജീസ് കമ്പനിയുടെ നടത്തിപ്പുകാരനായിരുന്നു ബിജു. ശാലു മേനോന്റെ ഇപ്പോഴുള്ള വീട് ബിജു നിര്‍മിച്ചു നല്‍കിയതാണ്. നടിയുടെ അമ്മ കലാദേവി കേസിലെ മൂന്നാം പ്രതിയാണ്.

സോളാര്‍ കേസില്‍ പ്രധാന സാക്ഷികളെ ഡിസംബര്‍ 17ന് ഹാജരാക്കണമെന്ന് തിരുവനന്തപുരം പ്രിന്‍സിപ്പല്‍ സബ് കോടതി ഉത്തരവിട്ടിട്ടുണ്ട്.

Advertisment
Solar Case

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: