/indian-express-malayalam/media/media_files/uploads/2018/01/abhaya-1.jpg)
തിരുവനന്തപുരം: സിസ്റ്റർ അഭയ കൊലക്കേസ് തിരുവനന്തപുരം സിബിഐ പ്രത്യേക കോടതി ഇന്ന് പരിഗണിക്കും. കേസിലെ കുറ്റപത്രം കോടതി ഇന്ന് വായിച്ചേക്കും. ഫാ.തോമസ് എം.കോട്ടൂർ, സിസ്റ്റർ സെഫി, ക്രൈംബ്രാഞ്ച് മുൻ എസ്‌പി കെ.ടി.മൈക്കിൾ എന്നിവരാണ് കേസിലെ പ്രതികൾ. നേരത്തെ കേസിലെ രണ്ടാം പ്രതി ഫാ.ജോസ് പുതൃക്കയിലിനെ സിബിഐ കോടതി തെളിവുകളുടെ അഭാവത്തിൽ കുറ്റവിമുക്തനാക്കിയിരുന്നു 1992 മാർച്ച് 27 ന് കോട്ടയത്ത് പയസ് ടെന്‍ത് കോൺവെന്റിലെ കിണറ്റിൽ ദുരൂഹ സാഹചര്യത്തിലാണ് സിസ്റ്റർ അഭയ കൊല്ലപ്പെട്ടത്.
കോട്ടയം പയസ് ടെൻത് കോൺവെന്റിലെ കന്യാസ്ത്രീയായിരുന്ന സിസ്റ്റർ അഭയയെ 1992 മാർച്ച് 27നാണ് കോൺവെന്റിലെ കിണറ്റിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. ഫാ.തോമസ് കോട്ടൂർ, ഫാ.ജോസ് പുതൃക്കയിൽ, സിസ്റ്റർ സെഫി എന്നിവരെ പ്രതിയാക്കി സിബിഐ കുറ്റപത്രം നൽകിയിരുന്നു. എന്നാൽ, വിചാരണ നടപടികളില്ലാതെതന്നെ ഫാ.ജോസ് പുതൃക്കയിലിനെ സിബിഐ കോടതി കുറ്റവിമുക്തനാക്കി.
കേസിൽ നിന്ന് ഒഴിവാക്കണമെന്ന ഫാ.തോമസ് കോട്ടൂരിന്റെയും സിസ്റ്റർ സെഫിയുടെയും ഹരജികൾ വിചാരണ കോടതി തള്ളിയിരുന്നു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.