/indian-express-malayalam/media/media_files/uploads/2018/01/shyam-prasad-abvp-tile.jpg)
തിരുവനന്തപുരം: എബിവിപി പ്രവർത്തകൻ ശ്യാമപ്രസാദിന്റെ കൊലപാതകത്തിൽ പ്രതിഷേധിച്ച് എബിവിപി സംസ്ഥാന വ്യാപകമായി തിങ്കളാഴ്ച വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം ചെയ്‌തു. കേസ് എൻഐഎ ഏറ്റെടുക്കണമെന്നു എബിവിപി ദേശീയ സെക്രട്ടറി ഒ.നിധീഷ് ആവശ്യപ്പെട്ടു. 20, 21 തീയതികളിൽ എല്ലാ സംസ്ഥാന തലസ്ഥാനങ്ങളിലും രാജ്യത്തെ മുഴുവൻ ജില്ലാകേന്ദ്രങ്ങളിലും പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കുമെന്നു ദേശീയ ജനറൽ സെക്രട്ടറി ആശിഷ് ചൗഹാനും അറിയിച്ചു.
ഇന്നലെ വൈകിട്ടാണ് ഐടിഐ വിദ്യാർത്ഥിയായ ശ്യാമപ്രസാദിനെ ബൈക്കിൽ യാത്ര ചെയ്യുന്നതിനിടെ വെട്ടികൊലപ്പെടുത്തിയത്. ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന ശ്രാമപ്രസാദിനെ കാറിൽ എത്തിയ സംഘം ഇടിച്ച് വീഴ്ത്തുകയായിരുന്നു. ആയുധങ്ങളുമായി പുറത്തിറങ്ങിയ എസ്ഡിപിഐ പ്രവർത്തകരെ കണ്ടപ്പോൾ ശ്യാമപ്രസാദ് ഓടി രക്ഷപ്പെടാൻ നോക്കി. എന്നാൽ പിന്നാലെ എത്തിയ സംഘം ഇയാളെ വെട്ടിവീഴ്ത്തുകയായിരുന്നു. സമീപത്തെ വീടിന്റെ തിണ്ണയിൽ ഇട്ടാണ് ശ്യാമപ്രസാദിനെ ഇവർ മാരകമായി വെട്ടിയത്.
ആർഎസ്എസ് പ്രവർത്തകൻ ശ്യാമപ്രസാദിന്റെ കൊലപാതകത്തിന് പിന്നിൽ രാഷ്ട്രീയ വൈരാഗ്യമെന്ന് ജില്ല പൊലീസ് മേധാവി ശിവ വിക്രം. കഴിഞ്ഞ ആഴ്ച കൊമേരിയിൽ എസ്ഡിപിഐ പ്രവർത്തകന് വെട്ടേറ്റിരുന്നു. സംഭവത്തിൽ ആർഎസ്എസ് പ്രവർത്തകരെ കസ്റ്റഡിയിൽ എടുത്തിരുന്നു. ഈ സംഭവത്തിന് പ്രതികാരമായാണ് ശ്യാമപ്രസാദിനെ കൊലപ്പെടുത്തിയത് എന്നാണ് പൊലീസ് കണ്ടെത്തൽ.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.