/indian-express-malayalam/media/media_files/uploads/2017/01/lakshmi270117.jpg)
ലക്ഷ്മി നായർ
തിരുവനന്തപുരം: ലോ അക്കാദമി പ്രിൻസിപ്പൽ സ്ഥാനത്തുനിന്നും ലക്ഷ്മി നായരെ നീക്കിയതായി മാനേജ്മെന്റ്. അഞ്ചു വർഷത്തേക്ക് കോളജ് പദവികളിൽനിന്നും നീക്കി. ഫാക്കൽറ്റിയായിപ്പോലും കോളജിൽ തുടരാനാകില്ല. എന്നാൽ ക്യാംപസിൽ പ്രവേശിക്കുന്നതിന് തടസ്സമില്ലെന്നും മാനേജ്മെന്റ് അറിയിച്ചു. ലോ അക്കാദമി നാളെ തുറക്കും. സമരം തുടർന്നാൽ പൊലീസ് സുരക്ഷയിൽ ക്ലാസ് നടത്തുമെന്നും മാനേജ്മന്റ് ഡയറക്ടർ നാരായണൻ നായർ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
നേരത്തെ മാനേജ്മന്റുമായി നടത്തിയ ചർച്ചയ്ക്കു ശേഷം സമരം പിൻവലിക്കുന്നതായി എസ്എഫ്ഐ അറിയിച്ചിരുന്നു. ലക്ഷ്മി നായരെ പ്രിൻസിപ്പൽ സ്ഥാനത്തുനിന്നും അഞ്ചു വർഷത്തേക്ക് മാറ്റിനിർത്തുമെന്ന് ഉറപ്പ് ലഭിച്ചതിനെത്തുടർന്നാണ് സമരം അവസാനിപ്പിക്കുന്നതന്ന് എസ്എഫ്ഐ നേതാക്കൾ അറിയിച്ചു. അക്കാദമിയിൽ അധ്യാപികയായിപോലും തുടരില്ലെന്ന് മാനേജ്മെന്റ് ഉറപ്പു നൽകി. മുന്നോട്ടുവച്ച എല്ലാ ആവശ്യങ്ങളും അംഗീകരിച്ചതായി രേഖാമൂലം ഉറപ്പുകിട്ടിയതായും നേതാക്കൾ വ്യക്തമാക്കി. ലക്ഷ്മി നായർ പ്രിൻസിപ്പൽ സ്ഥാനത്തുനിന്നും മാറിനിൽക്കുമെന്നും അഞ്ചു വർഷത്തേക്ക് ഫാക്കൽറ്റി ആയിപ്പോലും വരില്ലെന്നുമുള്ള ഉറപ്പ് എഴുതി വാങ്ങിയതായും നേതാക്കൾ പറഞ്ഞു.
അതിനിടെ സമരം തുടരുമെന്ന് കെഎസ്‌യു, ബിജെപി നേതാക്കൾ അറിയിച്ചു. ലക്ഷ്മി നായർ രാജിവച്ചെന്നു എഴുതി നൽകുവരെ സമരം തുടരുമെന്ന് കെഎസ്‌യു അറിയിച്ചു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.