scorecardresearch

കൊല്ലത്ത് ഏഴു വയസ്സുകാരിയെ കൊന്നത് പീഡനത്തിനുശേഷമെന്ന് കുട്ടിയുടെ ബന്ധു

കുട്ടിയുടെ അമ്മയുടെ സഹോദരി ഭർത്താവാണ് രാജേഷ്

കുട്ടിയുടെ അമ്മയുടെ സഹോദരി ഭർത്താവാണ് രാജേഷ്

author-image
WebDesk
അപ്‌ഡേറ്റ് ചെയ്‌തു
New Update
rape

കൊല്ലം: കുളത്തൂപുഴയിൽ കാണാതായ ഏഴു വയസ്സുകാരി ശ്രീലക്ഷ്മിയെ കൊന്നത് പീഡനത്തിനുശേഷമെന്ന് കുട്ടിയുടെ ബന്ധു രാജേഷ്. ഇയാൾ കുറ്റം പൊലീസിനോട് സമ്മതിച്ചു. കുട്ടിയുടെ അമ്മയുടെ സഹോദരി ഭർത്താവാണ് രാജേഷ്. ഇന്നലെ രാജേഷിനൊപ്പമാണ് കുട്ടി ട്യൂഷനു പോയത്. ഇതിനുശേഷം ഇരുവരെയും കാണാതാവുകയായിരുന്നു. തുടർന്ന് അമ്മ ഏരൂർ പൊലീസ് സ്റ്റേഷനിൽ പരാതി നൽകി.

Advertisment

കുട്ടിയുടെ അമ്മ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് വ്യാപകമായി അന്വേഷണം നടത്തി. കുട്ടിയുടെയും രാജേഷിന്റെയും ഫോട്ടോ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കുകയും ചെയ്തു. ഇന്നലെ രാത്രിയോടെ രാജേഷിനെ കുളത്തൂപുഴയ്ക്ക് സമീപത്തുനിന്ന് കസ്റ്റഡിയിലെടുത്തു. ഇയാളെ ചോദ്യം ചെയ്തപ്പോഴാണ് പീഡന വിവരം പുറത്തായത്.

ഇയാൾ നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ കുളത്തൂപുഴ ആർപി കോളനിയിലെ റബർ ഷെഡിൽ കുട്ടിയുണ്ടെന്ന് മനസ്സിലായി. എന്നാൽ പൊലീസ് എത്തുമ്പോഴേക്കും കുട്ടി മരിച്ചിരുന്നു.

Rape Cases

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: