മലപ്പുറം: കടലാക്രമണത്തെ തുടര്‍ന്ന് തീരദേശത്തുളള ജനങ്ങള്‍ക്ക് ഒരു മാസത്തെ റേഷന്‍ സൗജന്യ റേഷന്‍ നല്കാന് തീരുമാനം. മന്ത്രിസഭാ യോഗത്തിലാണ് ഇതം സംബന്ധിച്ച തീരുമാനം ഉണ്ടായത്. തിരഞ്ഞെടുപ്പ് കമ്മീഷന്റെ അനുമതിയോടെയാണ് തീരുമാനത്തിന് മന്ത്രിസഭാ യോഗത്തില്‍ അംഗീകാരം നല്‍കിയത്. ഇന്നലെ നടന്ന കടലാക്രമണത്തില്‍ തീരദേശങ്ങളില്‍ പല വീടുകള്‍ക്കും കേടുപാട് പറ്റിയിട്ടുണ്ട്.
തെക്കൻ ബംഗാൾ ഉൾക്കടലിൽ രൂപം കൊള്ളുന്ന ന്യുനമർദ്ദം ചുഴലിക്കാറ്റായി രൂപപ്പെടാൻ സാധ്യതയുണ്ടെന്ന മുന്നറിയിപ്പിനെ തുടർന്ന് നാലു ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. എറണാകുളം, ഇടുക്കി, തൃശൂർ, മലപ്പുറം ജില്ലകളിലാണ് യെല്ലോ അലർട്ട്. തിങ്കൾ, ചൊവ്വ, ബുധൻ ദിവസങ്ങളിൽ സംസ്ഥാനത്തൊട്ടാകെയും ഈ ജില്ലകളിൽ പ്രത്യേകിച്ചും കനത്ത മഴയ്ക്കു സാധ്യതയെന്നാണു മുന്നറിയിപ്പ്.
ദക്ഷിണ ബംഗാൾ ഉൾക്കടലിൽ തെക്ക് കിഴക്കൻ ശ്രീലങ്കയോടു ചേർന്നുള്ള സമുദ്ര ഭാഗത്താണ് ന്യൂനമർദം രൂപം കൊള്ളുന്നത്. വെള്ളിയാഴ്ചയോടു കൂടി ന്യൂന മർദം രൂപപ്പെടാനും അടുത്ത 36 മണിക്കൂറിൽ അതൊരു തീവ്ര ന്യൂനമർദമായി പരിണമിക്കാനുമുള്ള സാധ്യത കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പ്രവചിച്ചിട്ടുണ്ട്.
ചുഴലിക്കാറ്റായി മാറാൻ സാധ്യതയുള്ള ന്യൂനമർദം തമിഴ്നാട് തീരത്ത് നാശം വിതച്ചേക്കും. മത്സ്യത്തൊഴിലാളികൾ ഇന്ത്യൻ മഹാസമുദ്രത്തിന്റെ ഭൂമധ്യരേഖാ പ്രദേശത്തും അതിനോട് ചേർന്നുള്ള തെക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിലും, തമിഴ്നാട് തീരത്തും മത്സ്യബന്ധനത്തിന് പോകരുതെന്നു നിർദേശം നൽകിയി ട്ടുണ്ട്. ആഴക്കടലിൽ മത്സ്യബന്ധനത്തിനു പോയിട്ടുള്ളവർ തൊട്ടടുത്ത തീരത്തേക്ക് ഉടൻ മടങ്ങിയെത്താനും നിർദേശമുണ്ട്.
എറണാകുളം, ഇടുക്കി, തൃശൂർ, മലപ്പുറം, പത്തനംതിട്ട, കോട്ടയം, വയനാട്, കോഴിക്കോട്, പാലക്കാട് എന്നി ജില്ലകളിൽ ഉരുൾപൊട്ടൽ സാധ്യത ഉള്ളതിനാൽ രാത്രി സമയത്ത് മലയോര മേഖലയിലേക്കുള്ള യാത്ര ഒഴിവാക്കണമെന്നു നിർദേശമുണ്ട്.
Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook
.