/indian-express-malayalam/media/media_files/uploads/2018/11/dysp-hari-cats-001.jpg)
തിരുവനന്തപുരം: നെയ്യാറ്റിൻകരയിലെ സനല്‍കുമാര്‍ കൊലപാതകവുമായി ബന്ധപ്പെട്ട് ക്രൈംബ്രാഞ്ച് സംഘം ഒരാളെക്കൂടി അറസ്‌റ്റ് ചെയ്‌തു. സംഭവത്തിലെ മുഖ്യപ്രതി ഡിവൈ.എസ്.പി ഹരികുമാറിനൊപ്പം രക്ഷപ്പെട്ട ജുവലറി ഉടമ ബിനുവിന്റെ മകൻ അനൂപ് കൃഷ്‌ണയാണ് പിടിയിലായത്. പ്രതികൾക്ക് രക്ഷപ്പെടാൻ വാഹനം എത്തിച്ച് നൽകിയത് അനൂപാണെന്ന് അന്വേഷണസംഘം കണ്ടെത്തിയിരുന്നു. ഇതോടെ കേസിൽ അറസ്‌റ്റിലായവരുടെ എണ്ണം രണ്ടായി. എന്നാൽ ഹരികുമാറിനെ പിടികൂടാൻ പൊലീസിന് കഴിയാത്തത് ഏറെ വിമർശനങ്ങൾക്ക് ഇടയാക്കിയിട്ടുണ്ട്.
ഡി.വൈ.എസ്.പിയെ ഒളിവില്‍ പോകാന്‍ സഹായിച്ച തൃപ്പരപ്പില്‍ ടൂറിസ്റ്റ് ഹോം നടത്തുന്ന സതീഷ് കുമാര്‍ എന്നയാളെ നേരത്തേ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.എത്രയും വേഗം ഹരികുമാറിനെ പിടികൂടാനാകുമെന്നാണ് അന്വേഷണസംഘത്തിന്‍റെ പ്രതീക്ഷ. തമിഴ്നാട്ടിലെ ക്വാറി മാഫിയയുടെ സങ്കേതത്തിൽ ഒളിവിൽ കഴിഞ്ഞിരുന്ന ഹരികുമാറിനെ തേടി അന്വേഷണസംഘം മധുരയിൽ എത്തിയെങ്കിലും ഇയാൾ കടന്നുകളഞ്ഞു. ഹരികുമാറിനൊപ്പം രക്ഷപ്പെട്ട നെയ്യാറ്റിൻകരയിലെ സ്വർണ വ്യാപാരി ബിനുവിന്‍റെയും ഫോണ്‍വിളികൾ പിന്തുടർന്ന ക്രൈംബ്രാഞ്ച് സംഘം ഇവരുടെ ഒളിയിടം കണ്ടെത്തുകയായിരുന്നു. കീഴടങ്ങാനുള്ള ശ്രമങ്ങളാണു ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ നടന്നു വന്നത്. ഹരികുമാറിന്‍റെ സഹോദരൻ അടക്കമുള്ള ബന്ധുക്കളുടെയും ബിനുവിന്‍റെ ബന്ധുക്കളുടെയും ഫോണ്‍ വിവരങ്ങളാണു പോലീസ് ശേഖരിച്ചത്.
അതേസമയം കൊലപാതക കേസ് ഐ.ജി എസ്. ശ്രീജിത്ത് നേരിട്ട് അന്വേഷിക്കും. അന്വേഷണത്തിന്റെ മേല്‍നോട്ട ചുമതല ഐ.ജി എസ് ശ്രീജിത്തിന് കൈമാറി. ഐ.പി.എസ് ഉദ്യോഗസ്ഥന്‍ നേരിട്ട് കേസ് അന്വേഷിക്കണമെന്നായിരുന്നു കുടുംബത്തിന്റെ ആവശ്യം. അതേസമയം ഹൈക്കോടതിയെ സമീപിക്കാനുള്ള തീരുമാനത്തില്‍ മാറ്റമില്ലെന്ന് സനലിന്റെ ഭാര്യ വിജി പറഞ്ഞു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.