scorecardresearch

ശബരിമല യുവതീപ്രവേശം: ഇപ്പോള്‍ ഉത്തരവില്ല; കാത്തിരിക്കാന്‍ നിര്‍ദേശിച്ച് സുപ്രീം കോടതി

രഹ്ന ഫാത്തിമയും ബിന്ദു അമ്മിണിയും സമര്‍പ്പിച്ച ഹര്‍ജികളിലാണു ചീഫ് ജസ്റ്റിസിന്റെ പരാമര്‍ശം

രഹ്ന ഫാത്തിമയും ബിന്ദു അമ്മിണിയും സമര്‍പ്പിച്ച ഹര്‍ജികളിലാണു ചീഫ് ജസ്റ്റിസിന്റെ പരാമര്‍ശം

author-image
WebDesk
New Update
sabarimala, woman entry, manithi, tamil nadu, protest, ie malayalam, ശബരിമല, സ്ത്രീപ്രവേശനം, തമിഴ്നാട്, മനിതി, പ്രതിഷേധം, ഐഇ മലയാളം

ന്യൂഡല്‍ഹി: ശബരിമല യുവതീപ്രവേശന വിഷയത്തില്‍ സ്ഥിതി വഷളാക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്നു സുപ്രീംകോടതി. ഇപ്പോള്‍ ഒരിടപെടലും നടത്താന്‍ ഉദ്ദേശിക്കുന്നില്ലെന്നു പറഞ്ഞ ചീഫ് ജസ്റ്റിസ് എസ്.എ.ബോബ്‌ദെ വിഷയം വിശാല ബഞ്ച് പരിശോധിക്കുന്നതു വരെ കാത്തിരിക്കാന്‍ നിര്‍ദേശിച്ചു. രഹ്ന ഫാത്തിമയും ബിന്ദു അമ്മിണിയും സമര്‍പ്പിച്ച ഹര്‍ജികളിലാണു ചീഫ് ജസ്റ്റിസിന്റെ പരാമര്‍ശം.

Advertisment

ശബരിമല ദര്‍ശനത്തിനു സുരക്ഷ ഉറപ്പാക്കണമെന്നാവശ്യപ്പെട്ടാണു രഹ്ന ഫാത്തിമയും ബിന്ദു അമ്മിണിയും സുപ്രീംകോടതിയെ സമീപിച്ചത്. യുവതീ പ്രവേശനം അനുവദിച്ച വിധിക്കു സ്റ്റേയില്ലെന്ന ഇരുവർക്കും വേണ്ടി ഹാജരായ അഭിഭാഷക ഇന്ദിരാ ജെയ്സിങിന്റെ വാദം അംഗീകരിച്ച കോടതി, എന്നാല്‍ ദര്‍ശനം ആഗ്രഹിക്കുന്ന സ്ത്രീകള്‍ക്ക് സംരക്ഷണം നല്‍കണമെന്ന് ഇപ്പോള്‍ ഉത്തരവിടാനാവില്ലെന്നു വ്യക്തമാക്കുകയായിരുന്നു. ശബരിമല വിഷയം പരിഗണിക്കാന്‍ ഉടന്‍ വിശാല ബഞ്ച് രൂപീകരിക്കുമെന്നു ചീഫ് ജസ്റ്റിസ് വ്യക്തമാക്കി.

ദര്‍ശനത്തിനു സുരക്ഷ നല്‍കണമെന്ന ആവശ്യം ഇപ്പോള്‍ പരിഗണിക്കാനാവില്ല. വളരെ വൈകാരികമായ അന്തരീക്ഷമാണു വിഷയത്തില്‍ നിലനില്‍ക്കുന്നത്. സംഘര്‍ഷത്തിന് ആഗ്രഹിക്കുന്നില്ല. അതിനാലാണു വിഷയം വിശാല ബഞ്ചിലേക്കു വിട്ടത്. വിശാല ബഞ്ചിന്റെ തീര്‍പ്പുണ്ടാവുന്നതു ക്ഷമയോടെ കാത്തിരിക്കണം. അന്തിമ ഉത്തരവ് അനുകൂലമായാല്‍ സംരക്ഷണം നല്‍കും. പ്രശ്‌നങ്ങളില്ലാതെ ഇപ്പോള്‍ ദര്‍ശനം നടത്താന്‍ കഴിയുമെങ്കില്‍ തങ്ങള്‍ക്ക് ഒരു പ്രശ്നവുമില്ലെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു.

അക്രമത്തെ ഞങ്ങള്‍ എതിര്‍ക്കുന്നുവെന്ന് ഇന്ദിരാ ജെയ്സിങ് പറഞ്ഞപ്പോള്‍, ഞങ്ങള്‍ക്കറിയാം നിയമം നിങ്ങള്‍ക്കനുകൂലമാണെന്നായിരുന്നു ചീഫ് ജസ്റ്റിസിന്റെ മറുപടി. ബിന്ദു അമ്മിണിയുടെ പൊലീസ് സുരക്ഷ നീട്ടാന്‍ സുപ്രീംകോടതി നിര്‍ദേശം നല്‍കി. രഹ്നാ ഫാത്തിമക്കു സംരക്ഷണം ആവശ്യപ്പെടാന്‍ അവകാശമുണ്ടെന്നും ചീഫ് അധ്യക്ഷനായ മൂന്നംഗ ബഞ്ച് വ്യക്തമാക്കി.

Advertisment
Supreme Court Sabarimala

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: