/indian-express-malayalam/media/media_files/uploads/2018/11/Sabarimala-2.jpg)
പത്തനംതിട്ട: ശബരിമല തീർഥാടനത്തിന് ഓണ്‍ലൈന്‍ വഴി രജിസ്റ്റർ ചെയ്ത സ്ത്രീകളുടെ പേരടക്കമുള്ള വിവരങ്ങൾ രഹസ്യമായി സൂക്ഷിക്കണമെന്ന് രഹസ്യാന്വേഷണ വിഭാഗത്തിന്റെ മുന്നറിയിപ്പ്. വിവരങ്ങൾ ചോർന്നാൽ അതിന്റെ പൂർണ ഉത്തരവാദിത്തം പൊലീസിന് ആയിരിക്കുമെന്നും ഇതിൽ മുന്നറിയിപ്പ് നൽകുന്നു.
ഇക്കാര്യത്തിൽ പൊലീസും കെഎസ്ആർടിസിയും ജാഗ്രത പുലർത്തണമെന്നും രഹസ്യാന്വേഷണ വിഭാഗം സംസ്ഥാന പൊലീസ് മേധാവി മുഖേന കൈമാറിയ റിപ്പോർട്ടിൽ പറയുന്നു. ചിത്തിര ആട്ടവിശേഷത്തിനു നടതുറന്നപ്പോൾ ദർശനത്തിനെത്തിയ സ്ത്രീകളുടെ വിവരങ്ങൾ പ്രക്ഷോഭകർക്ക് ചോർന്നുകിട്ടിയത് പൊലീസിൽ നിന്നായിരുന്നുവെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് ഇപ്പോഴത്തെ നിർദേശം. അവരെ അന്ന് പമ്പയിലും നിലയ്ക്കലിലും സന്നിധാനത്തും എരുമേലിയിലും തടഞ്ഞതും കൈയ്യേറ്റം ചെയ്തതും ഇതേതുടർന്നായിരുന്നുവത്രേ. ദർശനത്തിനെത്തിയ സ്ത്രീകളുടെ വീടുകൾക്കും സ്ഥാപനങ്ങൾക്കും നേരെയും ആക്രമണമുണ്ടായി.
വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള യുവതികളാണ് രജിസ്ട്രേഷന്‍ നടത്തിയിട്ടുള്ളത്. ഇവരുടെ സംസ്ഥാനങ്ങള്‍ തിരിച്ചുള്ള പട്ടിക പൊലീസ് തയ്യാറാക്കിത്തുടങ്ങി. യുവതീ പ്രവേശന വിധിക്ക് ശേഷം തുലാമാസ പൂജക്കും, ചിത്തിര ആട്ട വിശേഷപൂജക്കും നടതുറന്നപ്പോള്‍ വലിയ സംഘര്‍ഷങ്ങള്‍ ഉണ്ടായിരുന്നു. ഇതിന്റെ പശ്ചാത്തലത്തില്‍ ദര്‍ശനത്തിനെത്തുന്നവര്‍ക്ക് സുരക്ഷയൊരുക്കുന്നതിന്റെ ഭാഗമായാണ് സംസ്ഥാനം തിരിച്ചുള്ള പട്ടിക പൊലീസ് തയ്യാറാക്കുന്നത്. യുവതികളുടെ പശ്ചാത്തലമടക്കം പൊലീസ് പരിശോധിക്കും.
സംഘര്‍ഷ സാധ്യത നിലനില്‍ക്കുന്നതിനാല്‍ യുവതികളെ സന്നിധാനത്തെത്തിക്കുക പൊലീസിന് വലിയ വെല്ലുവിളിയാണ്. ചിത്തിര ആട്ടവിശേഷ പൂജക്കായി നട തുറന്നപ്പോള്‍ കൂടുതല്‍ പൊലീസുകാരെ നിയോഗിച്ചെങ്കിലും ഫലം കണ്ടിരുന്നില്ല. യുവതി പ്രവേശിക്കുന്നുവെന്ന സംശയത്തില്‍ സന്നിധാനത്ത് വലിയ സംഘര്‍ഷവുമുണ്ടായി. പൊലീസിനെ കാഴ്ചക്കാരാക്കി സംഘപരിവാര്‍ പ്രവര്‍ത്തകര്‍ ശബരിമല നിയന്ത്രണം ഏറ്റെടുക്കുന്ന അവസ്ഥയുമുണ്ടായി. ഈ സാഹചര്യത്തില്‍ മണ്ഡല മകരവിളക്ക് കാലം ശബരിമലയെ കൂടുതല്‍ കലുഷിതമാക്കുമെന്ന സൂചന നല്‍കിയാണ് ഓണ്‍ലൈന്‍ ബുക്കിങ് കണക്കുകള്‍ പുറത്തുവരുന്നത്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.