scorecardresearch

ശബമരിമല വിവാദം: സമവായ നീക്കവുമായി ദേവസ്വം ബോർഡ്; 16 ന് ചർച്ച

തുലാമാസ പൂജകൾക്കായി 17 നാണ് ശബരിമല നട തുറക്കുക. ഇതിനു മുൻപ് പ്രശ്ന പരിഹാരത്തിനാണ് ദേവസ്വം ബോർഡിന്റെ ശ്രമം

തുലാമാസ പൂജകൾക്കായി 17 നാണ് ശബരിമല നട തുറക്കുക. ഇതിനു മുൻപ് പ്രശ്ന പരിഹാരത്തിനാണ് ദേവസ്വം ബോർഡിന്റെ ശ്രമം

author-image
WebDesk
New Update
സുപ്രീം കോടതിയിൽ പട്ടിക സമർപ്പിച്ചത് സർക്കാർ, ദേവസ്വം ബോർഡല്ല: എ.പത്മകുമാർ

പത്തനംനിട്ട: ശബരിമല സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ട വിഷയത്തിൽ ചർച്ച നടത്തുമെന്ന് ദേവസ്വം ബോർഡ് പ്രസിഡന്റ് എ.പത്മകുമാർ. തന്ത്രി കുടുംബം, പന്തളം കൊട്ടാരം, അയ്യപ്പ സേവാ സംഘം, അയ്യപ്പ സേവാ സമാജം തുടങ്ങിയവരുമായി 16 ന് തിരുവനന്തപുരത്ത് തിരുവിതാകൂർ ദേവസ്വം ബോർഡിന്റെ ഓഫിസിൽ ചർച്ച നടത്തുമെന്ന് പത്മകുമാർ പറഞ്ഞു.

Advertisment

മുൻവിധികളോടെയല്ല ചർച്ചയെ സമീപിക്കുന്നത്. പ്രശ്നങ്ങൾ അവസാനിക്കുമെന്ന ശുഭാപ്തി വിശ്വാസമുണ്ട്. പൂജയും ആചാരാനുഷ്ഠാനങ്ങളും ഇല്ലാതാക്കാൻ ബോർഡ് ശ്രമിക്കില്ല. മണ്ഡല മകരവിളക്ക് സമയത്തിനു മുൻപായി പ്രശ്നങ്ങൾ പരിഹരിക്കാനാണ് ശ്രമം. ചർച്ചയ്ക്കുശേഷമായിരിക്കും ദേവസ്വം ബോർഡ് ഒരു തീരുമാനമെടുക്കുകയെന്ന് അദ്ദേഹം പറഞ്ഞു.

ശബരിമല വിഷയത്തിൽ ഹൈന്ദവ സംഘടനകൾ പ്രതിഷേധം ശക്തമാക്കിയ സാഹചര്യത്തിലാണ് വീണ്ടും സമവായ നീക്കവുമായി ദേവസ്വം ബോർഡ് രംഗത്തുവന്നത്. തുലാമാസ പൂജകൾക്കായി 17 നാണ് ശബരിമല നട തുറക്കുക. ഇതിനു മുൻപ് പ്രശ്ന പരിഹാരത്തിനാണ് ദേവസ്വം ബോർഡിന്റെ ശ്രമം.

നേരത്തെ മുഖ്യമന്ത്രി പിണറായി വിജയൻ വിളിച്ച ചർച്ചയിൽനിന്നും പന്തളം രാജകുടുംബവും തന്ത്രി കുടുംബവും പിന്മാറിയിരുന്നു. ശബരിമല സ്ത്രീ പ്രവേശനം അനുവദിച്ചു കൊണ്ടുള്ള സുപ്രീംകോടതി വിധിക്കെതിരെ തന്ത്രി കുടുംബം നൽകിയ പുനഃപരിശോധന ഹർജിയിലെ വിധിക്കുശേഷം സർക്കാരുമായി ചർച്ച നടത്താമെന്നാണ് കണ്ഠരര് മോഹനരര് വ്യക്തമാക്കിയത്.

Advertisment
Supreme Court Sabarimala

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: