തിരുവനന്തപുരം: രവീന്ദ്രന് പട്ടയങ്ങള്‍ റദ്ദാക്കിയതില്‍ ആശങ്ക വേണ്ടെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്. പട്ടയം ലഭിച്ച ആരെയും ഒഴിപ്പിക്കില്ലെന്ന് കോടിയേരി പറഞ്ഞു. പട്ടയത്തിന്റെ നിയമ സാധുത പരിശോധിക്കുക മാത്രമാണ് പുതിയ നടപടിയുടെ ലക്ഷ്യം. പട്ടയം നഷ്ടപ്പെടുന്നവര്‍ വീണ്ടും അപേക്ഷ നല്കി നടപടി പൂര്‍ത്തിയാക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
എന്നാല്‍ രവീന്ദ്രന് പട്ടയം റദ്ദാക്കുന്നതില്‍ സിപിഐ ഇടുക്കി ജില്ലാ നേതൃത്വം എതിര്‍പ്പ് പ്രകടപ്പിച്ചു. പട്ടയങ്ങള്‍ എല്ലാം റദ്ദാക്കുന്നത് അംഗീകരിക്കാനാകില്ലെന്നും, വ്യാജപ്പട്ടയമാണെന്ന് ബോധ്യപ്പെട്ടവ മാത്രം റദ്ദാക്കണമെന്നും ജില്ലാ സെക്രട്ടറി കെ.കെ.ശിവരാമന് പറഞ്ഞു. എല്ലാം റദ്ദാക്കിയതിന് ശേഷം വീണ്ടും അപേക്ഷ സമര്‍പ്പിക്കണമെന്ന് പറയുന്നത് ശരിയല്ലെന്നും അദ്ദേഹം വ്യക്തമാക്കി.
പട്ടയം റദ്ദാക്കുന്നതില്‍ തെറ്റായ വ്യാഖ്യാനം നടത്തേണ്ടതില്ലെന്ന് റവന്യൂ മന്ത്രി കെ.രാജന് പറഞ്ഞു. കേട്ടു കേള്‍വിയുടെ അടിസ്ഥാനത്തില്‍ പ്രതികരിക്കേണ്ടതില്ല. പട്ടയം റദ്ദാക്കുന്നത് സംബന്ധിച്ച് വിശദീകരണം നടത്തുമെന്നും മന്ത്രി അറിയിച്ചു. സംഭവത്തില്‍ മുന്‍ മന്ത്രി എം.എം.മണിയും വിയോജിപ്പ് പ്രകടിപ്പിച്ചിരുന്നു.
ചൊവ്വാഴ്ചയാണ് രവീന്ദ്രന് പട്ടയങ്ങള്‍ റദ്ദാക്കിക്കൊണ്ടുള്ള ഉത്തരവ് റവന്യൂ വകുപ്പ് പുറത്തിറക്കിയത്. ഭൂമി പതിവ് ചട്ടങ്ങൾ ലംഘിച്ച് 1999 ൽ ദേവികുളം താലൂക്കിൽ അനുവദിച്ച പട്ടയങ്ങളാണ് റദ്ദാക്കുന്നത്. 45 ദിവസത്തിനുള്ളിൽ നടപടി പൂർത്തിയാക്കാൻ ഇടുക്കി ജില്ലാ കലക്ടറെ ചുമതലപ്പെടുത്തി.
1999 ൽ രവീന്ദ്രന് അഡീഷണൽ തഹസിൽദാറുടെ ചുമതല വഹിച്ചിരുന്നപ്പോഴാണ് പട്ടയങ്ങള്‍ അനുവദിച്ചത്. പതിവ് ചട്ടങ്ങൾ ലംഘിച്ചാണ് പട്ടയങ്ങൾ നൽകിയെന്ന് പരാതി ഉയര്‍ന്നിരുന്നു. റവന്യൂ വകുപ്പ് നിയോഗിച്ച പ്രത്യേക സംഘം നാലു വർഷം നീണ്ട അന്വേഷണത്തിനൊടുവിലാണ് പട്ടയങ്ങൾ 1964 ലെ കേരള ഭൂമി പതിവ് ചട്ടവും 1977 ലെ കണ്ണൻ ദേവൻ ഹിൽസ് ചട്ടവും ലംഘിച്ചിട്ടുണ്ടെന്ന് കണ്ടെത്തിയത്.
Also Read: പട്ടയം റദ്ദാക്കിയത് അഴിമതിക്ക് വഴിയൊരുക്കും; തീരുമാനം പുനഃപരിശോധിക്കണമെന്ന് രവീന്ദ്രന്