/indian-express-malayalam/media/media_files/uploads/2018/09/nun-strike.jpg)
കൊച്ചി: പീഡന പരാതിയിൽ ജലന്ധർ ബിഷപ് ഫ്രാങ്കോ മുളയ്ക്കലിന്റെ അറസ്റ്റ് വൈകുന്നതിനെതിരെ കന്യാസ്ത്രീകൾ നടത്തുന്ന സമരം രണ്ടാം ദിവസവും തുടരുന്നു. കന്യാസ്ത്രീകൾക്ക് ഐക്യദാർഢ്യം അറിയിച്ച് നിരവധിപേർ സമരപന്തലിലേക്ക് എത്തുന്നുണ്ട്. സീറോമലബാർ, ഓർത്തഡോക്സ് തുടങ്ങി വിവിധ സഭകളിൽനിന്നുളള പുരോഹിതരും മതമേലധ്യക്ഷന്മാരും സമരപ്പന്തലിൽ എത്തിയിട്ടുണ്ട്. കന്യാസ്ത്രീകൾക്ക് പിന്തുണയുമായി ജസ്റ്റിസ് കെമാൽപാഷയും സമരപ്പന്തലിൽ എത്തിയിട്ടുണ്ട്.
അതേസമയം, സമരത്തിൽനിന്നും പിന്നോട്ടില്ലെന്ന നിലപാടിലാണ് കന്യാസ്ത്രീകൾ. ആവശ്യമായ തെളിവുകൾ ഉണ്ടായിട്ടും ബിഷപ്പിനെ അറസ്റ്റ് ചെയ്യാതെ തങ്ങൾക്ക് നീതി നിഷേധിക്കുകയാണെന്ന് കന്യാസ്ത്രീകൾ വ്യക്തമാക്കി. പീഡന പരാതിയിൽ ബിഷപ്പിനെ എത്രയും വേഗം അറസ്റ്റ് ചെയ്യണമെന്നാണ് കന്യാസ്ത്രീകളുടെ ആവശ്യം.
പരാതിക്കാരായ കന്യാസ്ത്രീയുടെ കുടുംബാംഗങ്ങൾ നടത്തുന്ന പ്രതിഷേധ ധർണയിലാണ് കുറവിലങ്ങാട് മഠത്തിലെ അഞ്ചു കന്യാസ്ത്രീകളും ഒപ്പം ചേർന്നത്. ഹൈക്കോടതി ജംങ്ഷനിലാണ് പ്രതിഷേധ ധർണ നടക്കുന്നത്.
പീഡനപരാതിയിൽ സഭയും സർക്കാരും കൈവിട്ടതോടെയാണ് സമരത്തിനിറങ്ങിയതെന്ന് കന്യാസ്ത്രീകൾ ഇന്നലെ പറഞ്ഞിരുന്നു. കന്യാസ്ത്രീയ്ക്ക് നീതി ലഭിക്കാനായി തങ്ങള്‍ ഏതറ്റം വരെയും പോകുമെന്ന് കന്യാസ്ത്രീകൾ വ്യക്തമാക്കിയിട്ടുണ്ട്. സഭയുടെ ചരിത്രത്തില്‍ ആദ്യമായാണ് കന്യാസ്ത്രീകള്‍ പരസ്യമായി സഭയ്ക്കെതിരെ പ്രതിഷേധവുമായി രംഗത്തുവരുന്നത്.
2014 മേയില്‍ ജലന്ധര്‍ രൂപത ബിഷപ് ഫ്രാങ്കോ മുളയ്ക്കല്‍ രൂപതക്ക് കീഴിലെ കുറവിലങ്ങാട്ടെ മഠം ഗസ്റ്റ് ഹൗസില്‍വച്ച് പീഡിപ്പിച്ചുവെന്നും പിന്നീട് 13 തവണ ഇത് തുടര്‍ന്നുവെന്നുമാണ് കന്യാസ്ത്രീയുടെ പരാതി. എതിര്‍ക്കാന്‍ ശ്രമിച്ചപ്പോള്‍ മാനസികമായും പിഡിപ്പിച്ചുവെന്നും പരാതിയില്‍ പറയുന്നുണ്ട്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.