scorecardresearch

'സിപിഎം-ബിജെപി വോട്ടുകച്ചവടം രണ്ടിടത്ത്'; പിടിവിടാതെ ചെന്നിത്തല

വോട്ടുകച്ചവട ആരോപണങ്ങളെ സിപിഎം പൂർണ്ണമായി നിഷേധിച്ചു

വോട്ടുകച്ചവട ആരോപണങ്ങളെ സിപിഎം പൂർണ്ണമായി നിഷേധിച്ചു

author-image
WebDesk
New Update
Ramesh Chennithala, Congress, Tom Vadakkan

കോന്നി: സംസ്ഥാനത്തെ ഉപതിരഞ്ഞെടുപ്പില്‍ രണ്ട് മണ്ഡലങ്ങളില്‍ വോട്ടുകച്ചവടം നടക്കുന്നുണ്ടെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. നേരത്തെ ഉയര്‍ത്തിയ വോട്ടുകച്ചവട ആരോപണത്തില്‍ കോണ്‍ഗ്രസ് ഉറച്ചുനില്‍ക്കുകയാണ്. വട്ടിയൂര്‍ക്കാവിലും കോന്നിയിലും സിപിഎം-ബിജെപി വോട്ടുകച്ചവടമുണ്ടെന്നാണ് ചെന്നിത്തല ആവര്‍ത്തിച്ചത്. ബിജെപിയും സിപിഎമ്മും ബോധപൂര്‍വം വോട്ടുകച്ചവട പദ്ധതിയിട്ടിരിക്കുന്നവെന്ന കാര്യം വാസ്തവമാണെന്ന് ചെന്നിത്തല കോന്നിയില്‍ പറഞ്ഞു.

Advertisment

വട്ടിയൂര്‍ക്കാവില്‍ ബിജെപി, സിപിഎമ്മിനെ സഹായിക്കുന്നതിനു പകരമായി കോന്നിയില്‍ സിപിഎം, കെ.സുരേന്ദ്രനെ സഹായിക്കുമെന്നായിരുന്നു കോണ്‍ഗ്രസ് ആരോപണം. കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനും വോട്ടുകച്ചവട ആരോപണമുന്നയിച്ചിരുന്നു. പാലാ ഉപതിരഞ്ഞെടുപ്പിൽ എൽഡിഎഫ് വിജയിക്കാൻ കാരണം ബിജെപിയുടെ സഹായമാണെന്നും പാലായിൽ നടന്ന വോട്ടുകച്ചവടം മറ്റ് മണ്ഡലങ്ങളിലും നടത്താൻ സിപിഎമ്മും ബിജെപിയും പദ്ധതിയിട്ടിട്ടുണ്ടെന്നുമാണ് കോൺഗ്രസ് നേരത്തെ ആരോപിച്ചത്.

Read Also: ‘സയനൈഡ് ബാക്കിയില്ല’; എല്ലാം തലകുലുക്കി സമ്മതിച്ച് ജോളി

എന്നാൽ, വോട്ടുകച്ചവട ആരോപണങ്ങളെ സിപിഎം പൂർണമായി നിഷേധിച്ചു. നേരത്തെ നടത്തിയിട്ടുള്ള വോട്ട് കച്ചവടത്തിന്റെ ജാള്യത മറച്ചുവയ്ക്കാനാണു കോണ്‍ഗ്രസ് സിപിഎമ്മിനെതിരെ ആരോപണങ്ങള്‍ ഉന്നയിക്കുന്നതെന്ന് കോടിയേരി പറഞ്ഞു. കോന്നിയിലല്ല വേറൊരു മണ്ഡലത്തിലും സിപിഎമ്മിന് ആര്‍എസ്എസിന്റെ വോട്ട് ആവശ്യമില്ലെന്നും കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു.

കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ കഴിഞ്ഞദിവസം വോട്ട് കച്ചവട ആരോപണം ഉയർത്തിയിരുന്നു. വോട്ട് കച്ചവടത്തിനു തെളിവുണ്ടെന്നും മുല്ലപ്പള്ളി പറഞ്ഞു. ഇതിനു മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയൻ തന്നെ രംഗത്തെത്തി. അതിരൂക്ഷമായ ഭാഷയിലാണു മുഖ്യമന്ത്രി മുല്ലപ്പള്ളിക്കു മറുപടി നൽകിയത്.

Advertisment

സിപിഎമ്മിനെക്കുറിച്ചും എല്‍ഡിഎഫിനെക്കുറിച്ചും ജനങ്ങള്‍ക്കു കൃത്യമായി അറിയാമെന്നു മുഖ്യമന്ത്രി പറഞ്ഞു. “സിപിഎമ്മിനെക്കുറിച്ചും എല്‍ഡിഎഫിനെക്കുറിച്ചും ജനങ്ങള്‍ക്കു കൃത്യമായി അറിയാം. കുറച്ച് വോട്ടിനും നാല് സീറ്റിനും വേണ്ടി രാഷ്ട്രീയ ചെറ്റത്തരം കാണിക്കുന്നവരല്ല ഞങ്ങള്‍. അതുതന്നെയാണു ഞങ്ങളുടെ കരുത്തും ശക്തിയുമായി ജനങ്ങള്‍ കാണുന്നത്” പിണറായി വിജയന്‍ പറഞ്ഞു.

Read Also: നാല് വോട്ടിന് വേണ്ടി എന്തും ചെയ്യുന്നവരല്ല, തെളിവുണ്ടെങ്കില്‍ മുല്ലപ്പള്ളി പുറത്തുവിടണം: പിണറായി

മുല്ലപ്പള്ളി രാമചന്ദ്രന്‍ ശരിയായ ഉദ്ദേശത്തോടെയാണു വെല്ലുവിളി ഉയര്‍ത്തിയതെങ്കില്‍ അതു സ്വീകരിക്കുകയാണെന്നു മുഖ്യമന്ത്രി പറഞ്ഞു. വോട്ട് കച്ചവട ആരോപണത്തില്‍ എന്തു തെളിവാണു മുല്ലപ്പള്ളിയുടെ കയ്യിലുള്ളതെങ്കില്‍ അതു മുന്നോട്ടുവയ്ക്കാമെന്നും പിണറായി വിജയന്‍ ഡല്‍ഹിയില്‍ പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട് എന്തെങ്കിലും വെളിപ്പെടുത്താനുണ്ടെങ്കില്‍ അതു മുല്ലപ്പള്ളിക്കു വെളിപ്പെടുത്താം. ഇത്തരത്തിലുള്ള പൊയ്‌വെടികള്‍ കൊണ്ട് രക്ഷപ്പെടാമെന്ന് ആരും കരുതേണ്ടെന്നും പിണറായി വിജയന്‍ വ്യക്തമാക്കി.

Congress By Election Cpim Bjp

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: