/indian-express-malayalam/media/media_files/uploads/2018/02/Bus.jpg)
കൊച്ചി: ഇന്ധന വില കുതിച്ചുയരുന്ന പശ്ചാത്തലത്തിൽ മിനിമം ചാർജ് പത്ത് രൂപയാക്കണമെന്ന ആവശ്യവുമായി സ്വകാര്യ ബസുടമകൾ സമരത്തിന് ഒരുങ്ങുന്നു. ഈ മാസം 30 നുളളിൽ തീരുമാനം അറിയിച്ചില്ലെങ്കിൽ ബസുകൾ നിരത്തിലിറക്കില്ലെന്നാണ് ഇവർ നിലപാടെടുത്തിരിക്കുന്നത്.
കഴിഞ്ഞ തവണ ചാർജ് വർദ്ധിപ്പിച്ചപ്പോൾ ഇന്ധനവില ലിറ്ററിന് 62 രൂപയായിരുന്നു. എന്നാൽ ഇപ്പോഴിത് 80 രൂപയിലേക്ക് എത്തിയിരിക്കുകയാണ്. ഈ മാസം തന്നെ ഇന്ധനവില ചിലപ്പോൾ 80 കടക്കും. ഈ സാഹചര്യത്തിൽ ബസ് ചാർജ് വർദ്ധിപ്പിക്കാതെ മറ്റ് വഴികളില്ലെന്നാണ് ബസുടമകൾ പറയുന്നത്.
വിദ്യാർത്ഥികളുടെ യാത്രാനിരക്ക് വർദ്ധിപ്പിക്കണമെന്നാണ് മറ്റൊരാവശ്യം. ഇപ്പോൾ ചിലവുകളിൽ ഉണ്ടായ വർദ്ധന പരിഗണിച്ച് നികുതിയടക്കേണ്ട തീയതി സർക്കാർ നീട്ടി നൽകിയിരുന്നു. ഇത് ഈ മാസം 30 ന് അവസാനിക്കും.
മിനിമം ചാർജ് പത്ത് രൂപയാക്കണമെന്നതിന് പുറമെ, മിനിമം ചാർജിന്റെ ദൂരപരിധി 5 കിലോമീറ്ററിൽ നിന്നും 2.5 കിലോമീറ്ററായി കുറയ്ക്കണമെന്നും ബസുടമകൾ ആവശ്യപ്പെട്ടിട്ടുണ്ട്. ഡീസൽ വിലയിൽ സബ്‌സിഡി വേണമെന്ന ആവശ്യവും മുന്നോട്ട് വച്ചിട്ടുണ്ട്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.