/indian-express-malayalam/media/media_files/uploads/2019/07/Eldho-Abraham-MLA-1.jpg)
കൊച്ചി: സിപിഐ നടത്തിയ ഐജി ഓഫീസ് മാര്‍ച്ചില്‍ പൊലീസ് ലാത്തിചാര്‍ജ് നടത്തിയ വിഷയത്തില്‍ പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി വേണ്ടെന്ന് ഡിജിപി. ലാത്തിചാര്‍ജില്‍ എംഎല്‍എ എല്‍ദോ എബ്രഹാം, സിപിഐ ജില്ലാ സെക്രട്ടറി പി.രാജു എന്നിവര്‍ക്ക് പരുക്കേറ്റിരുന്നു. സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ ആവശ്യപ്പെട്ടതനുസരിച്ച് കലക്ടറോട് അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടിരുന്നു.
എന്നാല്‍, ജില്ലാ കലക്ടറുടെ റിപ്പോര്‍ട്ടില്‍ പൊലീസുകാരുടെ പിഴവുകള്‍ എടുത്തുപറയാത്തതിനാല്‍ നടപടിയെടുക്കേണ്ട ആവശ്യമില്ലെന്ന് ഡിജിപി നിലപാടെടുത്തു. പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നായിരുന്നു സിപിഐയുടെ ആവശ്യം.
Read Also: തല്ലിയതൊക്കെ നമ്മുടെ പൊലീസ്: മന്ത്രിസഭാ യോഗത്തില്‍ സിപിഐ-സിപിഎം തര്‍ക്കം
പതിനെട്ട് സെക്കന്‍ഡ് മാത്രമാണ് പൊലീസ് നടപടിയുണ്ടായതെന്നാണ് ജില്ലാ കലക്ടറുടെ റിപ്പോര്‍ട്ടില്‍ പറയുന്നത്. പൊലീസ് കാര്യമായ ബലപ്രയോഗം നടത്തിയതായും റിപ്പോര്‍ട്ടില്‍ പറയുന്നില്ല. റിപ്പോര്‍ട്ട് പരിശോധിച്ച ശേഷം നടപടി സ്വീകരിക്കാന്‍ മുഖ്യമന്ത്രി ആഭ്യന്തര സെക്രട്ടറിക്ക് കൈമാറിയിരുന്നു.
ജില്ലാ കലക്ടറുടെ റിപ്പോര്‍ട്ടില്‍ ഡിജിപിയോട് സര്‍ക്കാര്‍ അഭിപ്രായം ചോദിച്ചിരുന്നു. എന്നാല്‍, കലക്ടറുടെ റിപ്പോര്‍ട്ടില്‍ വലിയ പിഴവുകളൊന്നും പൊലീസിനെതിരെ പരാമര്‍ശിക്കുന്നില്ല എന്നാണ് ഡിജിപി പറയുന്നത്. കൊച്ചി അസിസ്റ്റന്റ് കമ്മീഷണര്‍ ലാല്‍ ജി., എസ്‌ഐ വിപിന്‍ ദാസ് എന്നിവര്‍ക്കെതിരെയാണ് സിപിഐ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ടിരിക്കുന്നത്.
അതേസമയം, ഇപ്പോൾ പ്രതികരിക്കാനില്ലെന്നാണ് സിപിഐ നേതാക്കൾ പറയുന്നത്. സർക്കാർ നിലപാട് അറിഞ്ഞ ശേഷം ഇക്കാര്യത്തിൽ പ്രസ്താവന നടത്താമെന്ന് നേതാക്കൾ വ്യക്തമാക്കി.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
 Follow Us