തിരുവനന്തപുരം: രാജ്യസഭാ സീറ്റ് കേരളാ കോൺഗ്രസിന് നൽകിയതുമായി ബന്ധപ്പെട്ട് കോൺഗ്രസിൽ ഉടലെടുത്ത കലാപം അവസാനിക്കുന്നില്ല. പി.ജെ.കുര്യൻ കെപിസിസി രാഷ്ട്രീയ കാര്യസമിതിയിലും ഉമ്മൻ ചാണ്ടിക്കെതിരെ വിമർശനം ഉന്നയിച്ചു. ചാണ്ടിയെ കൂടാതെ രമേശ് ചെന്നിത്തലയ്ക്കും പി.കെ.കുഞ്ഞാലിക്കുട്ടിക്കുമെതിരെ രൂക്ഷ വിമര്‍ശനങ്ങളാണ് ഉണ്ടായത്.
ഉമ്മൻ ചാണ്ടിക്ക് കൊമ്പുണ്ടോ എന്ന് കുര്യന് യോഗത്തില്‍ ചോദിച്ചു. ഉണ്ടെന്നായിരുന്നു എ ഗ്രൂപ്പിന്റെ മറുപടി. രാജ്യസഭാ സീറ്റ് കെ.എം.മാണിക്ക് നല്കാന് നേരത്തെ തീരുമാനമായിരുന്നുവെന്ന് പി.ജെ.കുര്യന് തുറന്നടിച്ചു. ചെന്നിത്തല ഇതിനെല്ലാം മൂകസാക്ഷിയായെന്നും പി.ജെ.കുര്യന് പറഞ്ഞു. എഐസിസി അന്വേഷണം നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ഉമ്മൻ ചാണ്ടി വഴിയിൽ കെട്ടാനുള്ള ചെണ്ടയല്ലെന്ന് ബെന്നി ബെഹന്നാൻ പറഞ്ഞപ്പോൾ പാർട്ടിയെ വളർത്തിയ നേതാവാണ് ഉമ്മൻ ചാണ്ടി എന്നത് ഓർക്കണമെന്ന് പി.സി.വിഷ്ണുനാഥും വ്യക്തമാക്കി. എന്നാല്‍ ഡല്‍ഹി ചര്‍ച്ചകളില്‍ എന്തടിസ്ഥാനത്തിലാണ് ഉമ്മന്‍ ചാണ്ടി പങ്കെടുക്കുന്നതെന്നു കുര്യന് ചോദിച്ചു. ഉമ്മന്‍ ചാണ്ടിയെ എഐസിസി ജനറല്‍ സെക്രട്ടറി എന്ന നിലയില്‍ ക്ഷണിക്കുകയാണെങ്കില്‍ അതേ സ്ഥാനമുള്ള കെ.സി.വേണുഗോപാലിനെ എന്തുകൊണ്ട് ക്ഷണിച്ചില്ലെന്നും കുര്യന് ചോദിച്ചു
രാജ്യസഭാ സീറ്റ് നല്‍കിയതില്‍ വീഴ്ച പറ്റിയെന്ന് സമ്മതിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല രംഗത്തെത്തി. ഇനി നിര്‍ണായക തീരുമാനമെടുക്കുമ്പോള്‍ രാഷ്ട്രീയകാര്യസമിതി ചര്‍ച്ച ചെയ്യുമെന്നും ചെന്നിത്തല വ്യക്തമാക്കി.
Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook
.