തിരുവനന്തപുരം: ദുരിതാശ്വാസ ഫണ്ട് തട്ടിപ്പിന്റെ പശ്ചാത്തലത്തില്‍ സര്‍ക്കാര്‍ ജീവനക്കാര്‍ക്കു മുന്നറിയിപ്പുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. പൊതുജനങ്ങളുടെ പണം ഏതെങ്കിലും രീതിയില്‍ കട്ടെടുത്തോ കൈക്കൂലി വാങ്ങിയോ സുഖമായി ജീവിക്കാമെന്ന് ആരും കരുതരുതെന്നു മുഖ്യമന്ത്രി പറഞ്ഞു.
ജനങ്ങള്‍ക്കു നല്‍കേണ്ട സേവനങ്ങള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കാതെ അവരെ ബുദ്ധിമുട്ടിക്കുന്ന നിലപാട് ആരും സ്വീകരിക്കാന്‍ പാടില്ല. കളങ്കമുണ്ടാക്കുന്നവരെ ചുമന്നുപോകേണ്ട ബാധ്യത സര്‍ക്കാരിനില്ല. ഉത്തരവാദിത്തം നിര്‍വഹിക്കാത്തവര്‍ സര്‍വിസിലുണ്ടാകില്ലെന്നും സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് മുഖ്യമന്ത്രി താക്കീത് നല്‍കി. സര്‍ക്കാര്‍ ജീവനക്കാര്‍ക്കുള്ള ബോധവല്‍ക്കരണ പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
പുതിയ കാലത്ത് ഓരോ നീക്കവും നിരീക്ഷിക്കാനും തെറ്റായ നീക്കമുണ്ടായാല്‍ വേണ്ട നടപടിയെടുക്കാന്‍ അത്ര ബുദ്ധിമുട്ടോ തടസമോ ഇല്ല. ഇത് എല്ലാവരും ഓര്‍ക്കുന്നതു നല്ലതാതാണെന്നു മുഖ്യമന്ത്രി പറഞ്ഞു.
”ഇത്തരം ആളുകളെ കുറിച്ചുള്ള വിവരശഖരണം, അന്വേഷണം സര്‍ക്കാര്‍ നടത്തിവരുന്നുണ്ട്. ചില മേഖലകളില്‍ കുറച്ചുകാലം സര്‍വിസുള്ള ആളുകള്‍ തന്നെ സര്‍വീസില്‍നിന്നു പുറത്തായ കാഴ്ച നിങ്ങള്‍ കണ്ടിട്ടുണ്ടാകും. അത് ആ ഒരു മേഖലയ്ക്കു മാത്രം ബാധകമല്ല. നമ്മളിൽ അര്‍പ്പിതമായ ഉത്തരവാദിത്തം നിര്‍വഹിക്കാതെ വ്യക്തിപരമായ ലാഭേച്ഛയോടെ, സംസ്ഥാനത്തിന് ആകെയും കളങ്കമുണ്ടാക്കുന്ന വ്യക്തിത്വങ്ങളെത്തുടര്‍ന്നു ചുമന്നുപോകേണ്ട ബാധ്യത സര്‍ക്കാരിനുണ്ടാവില്ല. അത് ഇത്തരത്തിലുള്ള അപൂര്‍വം ചിലര്‍ മനസിലാക്കുന്നതു നല്ലതാണ്,” മുഖ്യമന്ത്രി പറഞ്ഞു.
സംസ്ഥാനത്ത് സി.എം.ഡി.ആര്‍.എഫുമായി ബന്ധപ്പെട്ട തട്ടിപ്പു വാര്‍ത്തകള്‍ പുറത്തുവന്നു കൊണ്ടിരിക്കുന്നതിനിടെയാണു മുഖ്യമന്ത്രിയുടെ മുന്നറിയിപ്പ്.