scorecardresearch

കേരള സ്റ്റോറി 2നെതിരെ ഹർജി, സെന്‍സര്‍ ബോര്‍ഡിനും നിർമാതാക്കൾക്കും ഹൈക്കോടതി നോട്ടീസ്

സംസ്ഥാനത്തെ ആകെ മോശപ്പെടുത്തുന്ന തരത്തിലുള്ള ഉള്ളടക്കമുള്ളതിനാൽ ചിത്രത്തിന് സെൻസർ ബോർഡ് നൽകിയ പ്രദർശനാനുമതി അടിയന്തരമായി റദ്ദാക്കണമെന്നാണ് ഹർജിക്കാരന്‍റെ പ്രധാന ആവശ്യം

സംസ്ഥാനത്തെ ആകെ മോശപ്പെടുത്തുന്ന തരത്തിലുള്ള ഉള്ളടക്കമുള്ളതിനാൽ ചിത്രത്തിന് സെൻസർ ബോർഡ് നൽകിയ പ്രദർശനാനുമതി അടിയന്തരമായി റദ്ദാക്കണമെന്നാണ് ഹർജിക്കാരന്‍റെ പ്രധാന ആവശ്യം

author-image
WebDesk
New Update
Kerala Story2

The Kerala Story 2 Release Updates

കൊച്ചി:  കേരള സ്റ്റോറി 2നെതിരെ സമർപ്പിച്ച ഹർജിയിൽ സെൻസർ ബോർഡിനും നിർമ്മാതാക്കളായ സൺഷൈൻ പിക്ചേഴ്സിനും ഹൈക്കോടതിയുടെ നോട്ടീസ്. ചിത്രത്തിന്‍റെ സെൻസർ സർട്ടിഫിക്കറ്റ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് കണ്ണൂർ സ്വദേശിയായ ശ്രീദേവ് നമ്പൂതിരിയാണ് കോടതിയെ സമീപിച്ചത്.

Advertisment

Also Read:ശബരിമല സ്വർണ്ണക്കൊള്ള; കണ്ഠരര് രാജീവരർ പുറത്തേക്ക്; രണ്ടു കേസുകളിലും ജാമ്യം

കേസ് അടുത്ത ചൊവ്വാഴ്ച ഹൈക്കോടതി വീണ്ടും പരിഗണിക്കും. ഫെബ്രുവരി 27-ന് തിയേറ്ററുകളിലെത്താൻ നിശ്ചയിച്ചിട്ടുള്ള 'കേരള സ്റ്റോറി 2: ഗോസ് ബിയോണ്ട്' കേവലം ഒരു പ്രൊപ്പഗാൻഡ ചിത്രമാണെന്നും കേരളത്തെ കരിനിഴലിൽ നിർത്താനാണ് ഇതിലൂടെ ശ്രമിക്കുന്നതെന്നും ഹർജിക്കാരൻ ആരോപിക്കുന്നു. നാല് യുവതികൾ തീവ്രവാദികളുടെ കെണിയിൽപ്പെടുന്നതാണ് ചിത്രത്തിന്‍റെ ഇതിവൃത്തമെന്നാണ് കഴിഞ്ഞ 17-ന് പുറത്തിറങ്ങിയ ട്രെയിലർ സൂചിപ്പിക്കുന്നത്.

Advertisment

വസ്തുതാവിരുദ്ധമായ അവകാശവാദങ്ങൾ ഉന്നയിച്ചുകൊണ്ട് വലിയ വിമർശനങ്ങൾ നേരിട്ട 'കേരള സ്റ്റോറി'യുടെ ആദ്യ ഭാഗം രാജ്യത്തിന്‍റെ പല ഭാഗങ്ങളിലും ക്രമസമാധാന പ്രശ്നങ്ങൾക്ക് കാരണമായിരുന്നു. ഇതിന്‍റെ രണ്ടാം ഭാഗവും സമാനമായ രീതിയിൽ സംഘർഷങ്ങൾക്കും ക്രമസമാധാന തകർച്ചയ്ക്കും വഴിതെളിക്കുമെന്ന ആശങ്ക ഹർജിയിൽ പങ്കുവെക്കുന്നുണ്ട്.

പ്രകോപനപരമായ ഉള്ളടക്കം അടങ്ങിയ ട്രെയിലർ ഇതിനോടകം തന്നെ വിവാദമായിക്കഴിഞ്ഞു. കേരളത്തെ മതപരിവർത്തനത്തിന്‍റെയും തീവ്രവാദത്തിന്‍റെയും കേന്ദ്രമായി മുദ്രകുത്താനും സംസ്ഥാനത്തിന്‍റെ യശസ്സിനെ ആഗോളതലത്തിൽ കളങ്കപ്പെടുത്താനുമുള്ള ബോധപൂർവ്വമായ നീക്കമാണിതെന്ന് ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു.

Also Read:നേറ്റിവിറ്റി കാർഡ് ബില്ലിന് മന്ത്രിസഭയുടെ അംഗീകാരം; ആർക്കൊക്കെ അപേക്ഷിക്കാം, അറിയേണ്ട കാര്യങ്ങൾ

സംസ്ഥാനത്തെ ആകെ മോശപ്പെടുത്തുന്ന തരത്തിലുള്ള ഉള്ളടക്കമുള്ളതിനാൽ ചിത്രത്തിന് സെൻസർ ബോർഡ് നൽകിയ പ്രദർശനാനുമതി അടിയന്തരമായി റദ്ദാക്കണമെന്നാണ് ഹർജിക്കാരന്‍റെ പ്രധാന ആവശ്യം. ആദ്യ ഭാഗത്തിനെതിരെ ഉയർന്ന ശക്തമായ പ്രതിഷേധങ്ങൾ നിലനിൽക്കെ, രണ്ടാം ഭാഗം പുറത്തിറങ്ങുന്നത് വലിയ സാമൂഹിക പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്നും ഹർജിയിൽ വാദിക്കുന്നു. വരും ദിവസങ്ങളിൽ സിനിമയുടെ പ്രദർശനവുമായി ബന്ധപ്പെട്ട് നിയമപോരാട്ടം കൂടുതൽ ശക്തമാകാനാണ് സാധ്യത.

Also Read:സേവ് ബോക്‌സ് ആപ്പ് തട്ടിപ്പ്; നടൻ ജയസൂര്യയുടെ 39 ലക്ഷത്തിന്റെ സ്വത്തുക്കൾ കണ്ടുകെട്ടി

അതേസമയം, ചിത്രത്തിന്‍റെ ട്രെയ്ലര്‍ പുറത്തുവന്നതിനു പിന്നാലെ മുഖ്യമന്ത്രി പിണറായി വിജയനും ശക്തമായ വിമര്‍ശനവുമായി രംഗത്തെത്തിയിരുന്നു. കേരളത്തിനെതിരെ വിദ്വേഷം വിതയ്ക്കാനും നമ്മുടെ മതനിരപേക്ഷ പാരമ്പര്യത്തെ അവഹേളിക്കാനും ലക്ഷ്യമിട്ട് നിർമ്മിക്കപ്പെട്ട “ദി കേരള സ്റ്റോറി” എന്ന ചിത്രത്തിന്‍റെ രണ്ടാം ഭാഗം പുറത്തിറങ്ങുന്നു എന്ന വാർത്ത ഗൗരവത്തോടെ കാണേണ്ടതാണെന്ന് മുഖ്യമന്ത്രി ഫേസ്ബുക്കില്‍ കുറിച്ചു.

Read More:പ്രസവ ശസ്ത്രക്രിയക്കിടെ കുഞ്ഞ് മരിച്ച സംഭവം: ഡോ. ബിന്ദു സുന്ദറിന് നിർബന്ധിത അവധിയിൽ പ്രവേശിക്കാൻ നിർദേശം

Kerala High Court Kerala Story

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: