/indian-express-malayalam/media/media_files/uploads/2019/02/kripesh-sarath.jpg)
കാസര്‍ഗോഡ്: പെരിയയില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ട കേസില്‍ അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റി. ക്രൈംബ്രാഞ്ച് എസ്പി വി.എം മുഹമ്മദ് റഫീഖിനെയാണ് മാറ്റിയത്. അന്വേഷണം തുടങ്ങി നാലാം ദിവസമാണ് മാറ്റം.
കേസ് അന്വേഷണത്തിന്റെ പുതിയ ചുമതല കോട്ടയം ക്രൈംബ്രാഞ്ചിലെ സാബു മാത്യുവിനാണ്. കേസിലെ പ്രതികളെ ഇന്നലെ ക്രൈംബ്രാഞ്ച് കസ്റ്റഡിയില്‍ വാങ്ങിയിരുന്നു.
അതേസമയം കൊല്ലപ്പെട്ട കൃപേഷ്, ശരത് ലാല്‍ എന്നിവരുടെ കുടുംബങ്ങള്‍ കേസില്‍ സിബിഐ അന്വേഷണം വേണമെന്ന് സര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇക്കാര്യം ചൂണ്ടിക്കാട്ടി ആഭ്യന്തര സെക്രട്ടറിക്കും ഡിജിപിക്കും കുടുംബം പരാതി നല്‍കി.
കേസില്‍ പ്രതികള്‍ സഞ്ചരിച്ചതെന്നു കരുതുന്ന രണ്ട് കാറുകള്‍ കൂടി കണ്ടെത്തി. ക്രൈംബ്രാഞ്ച് നടത്തിയ പരിശോധനയിലാണ് കൊലപാതകം നടന്ന സ്ഥലത്തിന് സമീപത്തായി ഒളിപ്പിച്ച നിലയില്‍ വാഹനങ്ങൾ കണ്ടെത്തിയത്. പെരിയ ഏച്ചിലടുക്കത്തെ ക്വാറി ഉടമ ശാസ്താ ഗംഗാധരന്റെ വീടിന് സമീപമാണ് സ്വിഫ്റ്റ് ഡിസയര്‍ കാറും ഇന്നോവ കാറും കണ്ടെത്തിയത്. കണ്ണൂരില്‍ നിന്നെത്തിയ ഫോറന്‍സിക് വിദഗ്ധര്‍ വാഹനങ്ങള്‍ പരിശോധിച്ച് തെളിവുകള്‍ ശേഖരിച്ചു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us