/indian-express-malayalam/media/media_files/uploads/2019/02/kasar.jpg)
കാസർഗോഡ്: പെരിയ ഇരട്ടക്കൊലപാതക കേസിൽ ഒരാള്‍ കൂടി പിടിയില്‍. കല്യോട് കണ്ണോത്ത് സ്വദേശി രഞ്ജിത്തിനെയാണ് അന്വേഷണ സംഘം പിടികൂടിയത്. കൊല്ലപ്പെട്ട കൃപേഷിനെയും ശരത് ലാലിനെയും പിന്തുടർന്ന് പ്രതികൾക്ക് ഫോണിൽ വിവരം കൈമാറിയത് രഞ്ജിത്ത് ആണെന്ന് അന്വേഷണ സംഘം കണ്ടെത്തി. രഞ്ജിത്തിന്റെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തിയേക്കും.
Read: പെരിയ ഇരട്ടക്കൊലപാതകം: അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റി
കഴിഞ്ഞ ദിവസം കേസിൽ പ്രതിയായ പെരിയ തന്നിത്തോട്ടെ എ.മുരളി (36)യെ ക്രൈബ്രാഞ്ച് ഡിവൈഎസ്‌പി വി.എം.പ്രദീപ്കുമാറും സംഘവും അറസ്റ്റു ചെയ്തിരുന്നു. കേസില്‍ ആരോപണം നേരിടുന്ന ശാസ്ത ഗംഗാധരന്റെ ഡ്രൈവറാണ് പിടിയിലായ മുരളി. ഇയാളാണ് പ്രതികളെ രക്ഷപ്പെടാന്‍ സഹായിച്ചതെന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം. മുന്‍പ് ശാസ്താ ഗംഗാധരന്റെ മകന്‍ ഗിജിനെ പൊലീസ് പ്രതിചേര്‍ത്തിരുന്നു. കേസിലെ ഏഴാം പ്രതിയായ ഗിജിന്‍ കൊല നടത്തിയ ശേഷം പ്രതികളെ വാഹനത്തില്‍ കയറ്റി രക്ഷപ്പെടുത്തുകയായിരുന്നുവെന്നാണ് പൊലീസിന്റെ നിഗമനം.
Read: പെരിയ ഇരട്ടക്കൊലപാതകം: പ്രതികളെ സഹായിച്ച ഒരാള്‍ കൂടി അറസ്റ്റില്‍
കഴിഞ്ഞ ഫെബ്രുവരി പതിനേഴിന് രാത്രിയാണ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ കൃപേഷും ശരത് ലാലും കൊല്ലപ്പെട്ടത്. കേസില്‍ ഇതുവരെ 8 പേരുടെ അറസ്റ്റാണ് രേഖപ്പെടുത്തിയത്. സിപിഎം മുന്‍ ലോക്കല്‍ കമ്മിറ്റി അംഗമായ എം.പീതാംബരാനാണ് കേസിലെ ഒന്നാം പ്രതി. ഇയാളെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. പെരിയ ഇരട്ടക്കൊലപാതകം സംബന്ധിച്ച കേസിന്റെ അന്വേഷണം സിബിഐയ്ക്ക് കൈമാറണമെന്ന് കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ ആവശ്യപ്പെട്ടിരുന്നു. ഇതിനിടെയാണ് കേസുമായി ബന്ധപ്പെട്ട് ഒരാള്‍ കൂടി അറസ്റ്റിലാകുന്നത്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us