scorecardresearch

ബാധയൊഴിപ്പിച്ച് തരാമെന്ന വ്യാജേന പതിമൂന്നുകാരിയെ പീഡിപ്പിച്ചു; പാസ്റ്റര്‍ക്ക് ജീവപര്യന്തം

കുട്ടിയുടെ മാതാവും കുട്ടിയും ചൈല്‍ഡ് ലൈനില്‍ നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് മലപ്പുറം വനിതാ പോലീസ് കേസെടുക്കുന്നത്.

കുട്ടിയുടെ മാതാവും കുട്ടിയും ചൈല്‍ഡ് ലൈനില്‍ നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് മലപ്പുറം വനിതാ പോലീസ് കേസെടുക്കുന്നത്.

author-image
WebDesk
New Update
Kochi|crime news

മുതിര്‍ന്ന ഡോക്ടര്‍ക്കെതിരെ പീഡന പരാതിയുമായി വനിതാ ഡോക്ടര്‍| പ്രതീകാത്മക ചിത്രം

ബാധയൊഴിപ്പിച്ച് തരാമെന്ന് പറഞ്ഞ് പതിമൂന്നുകാരിയെ ലൈംഗിക പീഡനത്തിന് ഇരയാക്കിയ പാസ്റ്റര്‍ക്ക് ജീവപര്യന്തം തടവും രണ്ടു ലക്ഷം രൂപ പിഴയും. കുട്ടിയുടെ ശരീരത്തില്‍ ബാധ കയറിയിട്ടുണ്ടെന്നും പ്രാര്‍ഥിച്ച് മാറ്റിത്തരാമെന്നും പറഞ്ഞാണ് പാസ്റ്റര്‍ പെണ്‍കുട്ടിയെ പീഡനത്തിനിരയാക്കിയത്. കേസില്‍ തിരുവനന്തപുരം ബാലരാമപുരം കാട്ടുകുളത്തിന്‍കര ജോസ് പ്രകാശിനേയാണ് മഞ്ചേരി ഫാസ്റ്റ് ട്രാക്ക് കോടതി ശിക്ഷിച്ചത്.

Advertisment

2016 ല്‍ പെരിന്തല്‍മണ്ണയില്‍ നടന്ന കണ്‍വെന്‍ഷനില്‍ എത്തിയ പാസ്റ്റര്‍ കണ്‍വെന്‍ഷനുശേഷം കുടുംബത്തെ തെറ്റിദ്ധരിപ്പിക്കുകയായിരുന്നു. ഇവിടെവച്ച് പരിചയപ്പെട്ട രണ്ടു കുട്ടികളുടെ ശരീരത്തില്‍ ബാധ കയറിയിട്ടുണ്ടെന്നും അത് പ്രാര്‍ഥിച്ച് മാറ്റിത്തരാം എന്നുമാണ് പാസ്റ്റര്‍ തെറ്റിദ്ധരിപ്പിച്ചത്. തുടര്‍ന്ന് കുട്ടിയുടെ വീട്ടിലെത്തി പീഡിപ്പിക്കുകയായിരുന്നു.

2016 ഫെബ്രുവരി 17, 18 തീയതികളിലായിരുന്നു കുട്ടിയെ പീഡിപ്പിച്ചത്. തുടന്ന് മാര്‍ച്ച് എട്ടിന് ബാലികയുടെ ബന്ധുവിന്റെ വീട്ടില്‍ കൊണ്ടു പോയും പീഡിപ്പിച്ചു എന്നായിരുന്നു കേസ്. കുട്ടിയുടെ മാതാവും കുട്ടിയും ചൈല്‍ഡ് ലൈനില്‍ നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് മലപ്പുറം വനിതാ പോലീസ് കേസെടുക്കുന്നത്. 2016 മാര്‍ച്ച് 22ന് പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.

Rape Cases Kerala

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: