തിരുവനന്തപുരം: പത്മനാഭസ്വാമി ക്ഷേത്രത്തിന്റെ ഉടമസ്ഥാവകാശവുമായി ബന്ധപ്പെട്ട കേസിൽ സുപ്രീം കോടതി വിധി തിങ്കളാഴ്ച. ജസ്റ്റിസ് യു.യു.ലളിത് അധ്യക്ഷനായ ബഞ്ചാണ് കേസിൽ വിധി പറയുക.
ക്ഷേത്ര ഭരണാവകാശം സംബന്ധിച്ച കേസിലാണ് വിധി പറയുക. ക്ഷേത്രം സര്‍ക്കാര്‍ ഏറ്റെടുക്കാന്‍ നേരത്തെ ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ഇതിനെതിരെ തിരുവിതാംകൂർ രാജകുടുംബം നല്കിയ അപ്പീലാകും വിധി. ഹെെക്കോടതി വിധി ചോദ്യം ചെയ്ത് രാജകുടുംബം അപ്പീൽ ഹർജി സമർപ്പിക്കുകയായിരുന്നു.
Read Also: കുഴഞ്ഞുവീണു മരിച്ച വീട്ടമ്മയ്ക്ക് കോവിഡ്; സംസ്കാരം പ്രോട്ടോകോൾ ലംഘിച്ച്, സ്ഥിതി ഗുരുതരം
ക്ഷേത്ര ഉടമസ്ഥാവകാശവുമായി ബന്ധപ്പെട്ട കേസായതിനാൽ വളെ നിർണായകമാണ് ഈ വിധി. ക്ഷേത്ര ഭരണം തിരുവിതാംകൂർ രാജ കുടുംബത്തിന് മാത്രമായി കൈമാറരുതെന്ന് സർക്കാർ സുപ്രീം കോടതിയിൽ നേരത്തെ നിലപാടറിയിച്ചിരുന്നു.
സംസ്ഥാന സർക്കാരാണ് തിരുവിതാംകൂറിലെ അവസാനത്തെ രാജാവിന് ശേഷമുള്ള ഭരണാധികാരിയെന്നും, ക്ഷേത്രം രാജാവിന്റെ അനന്തരാവകാശിക്ക് കൈമാറാൻ വ്യവസ്ഥയില്ലെന്നുമായിരുന്നു 2011 ജനുവരി 31 ലെ കേരള ഹൈക്കോടതിയുടെ വിധി.