/indian-express-malayalam/media/media_files/uploads/2018/02/PS-Sreedharan-Pillai.jpg)
തിരുവനന്തപുരം: ശബരിമല വിഷയത്തില്‍ കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദിനെ പിന്തുണച്ച് ബിജെപി സംസ്ഥാന അധ്യക്ഷന്‍ പിഎസ് ശ്രീധരന് പിള്ള. കേന്ദ്ര മന്ത്രി പറഞ്ഞത് നിയമാനുസൃതമായ കാര്യമാണെന്ന് അദ്ദേഹം പറഞ്ഞു. കേസ് കോടതിയുടെ പരിഗണനയിലായതിനാല്‍ സര്‍ക്കാര്‍ തല്ക്കാലം നിയമനിര്‍മ്മാണത്തെപ്പറ്റി ആലോചിക്കുന്നില്ല എന്നാണ് ലോക്സഭയില്‍ രവിശങ്കര്‍ പ്രസാദ് പറഞ്ഞത്. ഉത്തരവാദിത്തമുള്ള മന്ത്രിക്ക് ഇതേ ചെയ്യാന്‍ കഴിയൂ എന്നും ശ്രീധരന് പിള്ള വ്യക്തമാക്കി.
'കോടതിയുടെ പരിഗണനയിലുള്ള ഒരു കാര്യത്തില്‍ ഇടപെടുന്നത് കോടതി അലക്ഷ്യമാകുമെന്ന് കരുതിയാണ് അദ്ദേഹം അങ്ങനെ പറഞ്ഞതെന്നാണ് ഞാന്‍ കരുതുന്നത്. കേരള സര്‍ക്കാര്‍ ശബരിമലയില്‍ സ്ത്രീകളെ കൊണ്ടുപോകില്ലെന്ന നിലപാട് ഇപ്പോള്‍ എടുത്തിട്ടുണ്ട്. ഇതോടെ വിവാദങ്ങള്‍ അവസാനിച്ചു. സമരങ്ങള്‍ക്കുള്ള സാഹചര്യം ഇല്ലാതായി. ശബരിമല വിധിക്കെതിരെ കേന്ദ്ര സര്‍ക്കാര്‍ ഓര്‍ഡിനന്‍സ് കൊണ്ടുവരാന്‍ മടി കാണിക്കുന്നുവെന്ന വാദം അജ്ഞത കൊണ്ടുള്ളതാണെന്നും ശ്രീധരന് പിള്ള പറഞ്ഞു. ബിജെപിയുടെ ശബരിമല സമരം ജനങ്ങളെ പറ്റിക്കാനാണെന്ന് ശശി തരൂര്‍ എംപി പറഞ്ഞു. ശബരിമല പ്രശ്ന പരിഹാരത്തിന് ഒന്നും ചെയ്യാന്‍ അവര്‍ക്ക് ആഗ്രഹമില്ലെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു.
Read More: ശബരിമല: ഉടന്‍ നിയമ നിര്‍മാണമില്ലെന്ന് കേന്ദ്രസര്‍ക്കാര്‍
'2018ല്‍ പട്ടിക വിഭാഗങ്ങള്‍ക്കെതിരായ അതിക്രമ നിയമത്തില്‍ സുപ്രീംകോടതി വിധി മറികടക്കാന്‍ കേന്ദ്രം നിയമം കൊണ്ടുവന്നിരുന്നു. എന്നാൽ ശബരിമലയിലെ പ്രശ്നത്തിൽ ഒന്നും ചെയ്യാൻ അവർ ആഗ്രഹിക്കുന്നില്ലെന്നും തരൂർ കൂട്ടിച്ചേർത്തു. ശബരിമലയില്‍ യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട സുപ്രീംകോടതി വിധി മറികടക്കാന്‍ നിയമ നിര്‍മാണം നടത്തുമോയെന്ന ആന്റോ ആന്റണിയുടെ ചോദ്യത്തിന് ലോക്സഭയിൽ കേന്ദ്രം ഇന്ന് വ്യക്തമായ മറുപടി നൽകിയിരുന്നില്ല. ഇതിനു പിന്നാലെയായിരുന്നു തരൂരിന്റെ ട്വീറ്റ്. ശബിരമല വിഷയം സുപ്രീംകോടതിയുടെ പരിഗണനയിലാണെന്നായിരുന്നു കേന്ദ്രമന്ത്രി രവിശങ്കർ പ്രസാദിന്റെ മറുപടി.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.