/indian-express-malayalam/media/media_files/uploads/2017/06/Blood-donation.jpg)
തിരുവനന്തപുരം: ആർസിസിയിൽ ചികിത്സക്കിടെ മരിച്ച ഒരു കുട്ടിക്കു കൂടി എച്ച്ഐവിയെന്ന് സ്ഥിരീകരണം. മാർച്ച് 26ന് മരിച്ച ആണ്‍കുട്ടിക്കാണ് എച്ച്ഐവി സ്ഥിരീകരിച്ചത്. തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ നടത്തിയ പരിശോധനയിലാണ് കുട്ടിക്ക് രോഗം സ്ഥിരീകരിച്ചത്.
ഓഗസ്റ്റിലാണ് ഈ കുട്ടി ലുക്കീമിയയ്ക്ക് ചികിത്സ തേടി ആർസിസിയിലെത്തിയത്. തുടർന്ന് ചികിത്സയ്ക്കിടെ പലതവണ കുട്ടിക്ക് രക്തം മാറ്റി നൽകി. ഇതിനിടെയാണ് കുട്ടി എച്ച്ഐവിയുടെ ലക്ഷണങ്ങൾ പ്രകടിപ്പിച്ചത്. ഇതേതുടർന്ന് വിദഗ്‌ധ പരിശോധനയ്ക്കായി ചെന്നൈയിലേക്ക് അയച്ചു. പരിശോധനയിൽ കുട്ടിക്ക് എച്ച്ഐവി ബാധിച്ചതായി കണ്ടെത്തിയെങ്കിലും ഈ വിവരം അധികൃതർ മാതാപിതാക്കളിൽ നിന്ന് മറച്ചു വയ്ക്കുകയായിരുന്നു.
എന്നാൽ ആർസിസിയിൽനിന്നു മാത്രമല്ല കുട്ടി രക്തം സ്വീകരിച്ചതെന്ന് ആർസിസി വ്യത്തങ്ങൾ വ്യക്തമാക്കി. എന്നാല്‍ കുട്ടിയുടെ അച്ഛന്‍ ഈ വാദം തെറ്റാണെന്ന് അറിയിക്കുകയായിരുന്നു. ആർസിസിയിൽ നിന്ന് രക്തം സ്വീകരിച്ച ആലപ്പുഴ ഹരിപ്പാട് സ്വദേശിയായ പെൺകുട്ടി നേരത്തെ എച്ച്ഐവി ബാധിച്ച് മരിച്ചിരുന്നു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.