/indian-express-malayalam/media/media_files/uploads/2021/10/covid-10.jpg)
പ്രതീകാത്മക ചിത്രം
കൊച്ചി: എറണാകുളത്ത് നാല് പേര്‍ക്ക് കോവിഡിന്റെ പുതിയ വകഭേദമായ ഒമിക്രോണ്‍ സ്ഥിരീകരിച്ച പശ്ചാത്തലത്തില്‍ മുന്‍കരുതല്‍ നടപടികള്‍ കര്‍ശനമാക്കുകയാണ് ആരോഗ്യ വകുപ്പ്. ഹൈ റിസ്ക് വിഭാഗത്തില്‍ ഉള്‍പ്പെടാത്ത രാജ്യങ്ങളില്‍ നിന്ന് വരുന്നവരും ഏഴ് ദിവസത്തെ ക്വാറന്റൈന്‍ കര്‍ശനമായി പാലിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫിസര്‍ (ഡിഎംഒ) വി.ജയശ്രീ നിര്‍ദേശിച്ചു.
വിദേശ രാജ്യങ്ങളില്‍ നിന്ന് എത്തുന്നവര്‍ ക്വാറന്റൈന്‍ വ്യവസ്ഥ പാലിക്കുന്നുണ്ടോയെന്ന് ഉറപ്പു വരുത്താന്‍ പ്രത്യേക സര്‍വൈലന്‍സ് ടീം ഉണ്ടായിരിക്കുമെന്നും ഡിഎംഒ അറിയിച്ചു. ഒരു പ്രദേശത്ത് കൂടുതല്‍ പേര്‍ക്ക് കോവിഡ് സ്ഥിരീകരിക്കുന്ന സാഹചര്യമുണ്ടായാല്‍ എല്ലാവരുടേയും സാമ്പിള്‍ ജനിതക പരിശോധനയ്ക്ക് അയക്കുകയും പ്രദേശത്തെ ക്ലസ്റ്ററുകളായി പ്രഖ്യാപിക്കുകയും ചെയ്യും. ജില്ലയിലെ കോവിഡ് വാക്സിനേഷന്‍ വേഗത്തിലാക്കാനും തീരുമാനമായി.
അതേസമയം, സംസ്ഥാനത്ത് ഒമിക്രോണ്‍ രോഗികള്‍ കൂടുന്ന സാഹചര്യമുണ്ടായാല്‍ ഐസൊലേഷന്‍ വാര്‍ഡുകള്‍ ജില്ലകളിൽ സജ്ജമാക്കിയിട്ടുണ്ടെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് അറിയിച്ചിരുന്നു. ആവശ്യമുള്ളവര്‍ക്ക് സ്വകാര്യ ആശുപത്രികളിലും ചികിത്സയില്‍ കഴിയാം. വിമാനത്താവളത്തിലും തുറമുഖത്തും നിരീക്ഷണം ശക്തമാക്കി. ഇവിടെയെല്ലാം ലാബുകള്‍ സജ്ജമാക്കിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
ഹൈ റിസ്‌ക് രാജ്യങ്ങളില്‍ നിന്നും വരുന്നവരുടേയും മറ്റ് രാജ്യങ്ങളില്‍ നിന്നും വരുന്നവരില്‍ റാന്‍ഡം പരിശോധനയില്‍ കോവിഡ് പോസിറ്റീവാകുന്നവരുടേയും ഇവരുടെ സമ്പര്‍ക്കത്തില്‍ വന്ന് കോവിഡ് പോസിറ്റീവാകുന്നവരുടേയും സാമ്പിളുകള്‍ ജനിതക പരിശോധനയ്ക്ക് അയയ്ക്കുന്നത് തുടരും. ഒമിക്രോണ്‍ സാഹചര്യത്തില്‍ കൂടുതല്‍ സാമ്പിളുകള്‍ ജനിതക പരിശോധനയ്ക്ക് അയയ്ക്കാനാണ് ആരോഗ്യ വകുപ്പിന്റെ തീരുമാനം.
Also Read: ഒമിക്രോണ്‍ രോഗിയുടെ റൂട്ട്മാപ്പിൽ ഷോപ്പിങ് മാളും ആശുപത്രികളും; സമ്പര്‍ക്കപ്പട്ടിക വിപുലം
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us