scorecardresearch

അടങ്ങാതെ കടലും കാറ്റും: കൂറ്റന്‍ തിരമാലകള്‍ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ വകുപ്പ്

ആലപ്പുഴ, കൊല്ലം, തൃശൂര്‍, കൊച്ചി തീരങ്ങളിലാണ് മുന്നറിയിപ്പ്

ആലപ്പുഴ, കൊല്ലം, തൃശൂര്‍, കൊച്ചി തീരങ്ങളിലാണ് മുന്നറിയിപ്പ്

author-image
WebDesk
അപ്‌ഡേറ്റ് ചെയ്‌തു
New Update
കാറ്റടങ്ങി, കടലടങ്ങുന്നില്ല: മരിച്ചവരുടെ കുടുംബത്തിന് 10 ലക്ഷം നഷ്ടപരിഹാരം; 450 പേരെ രക്ഷപ്പെടുത്തി

തിരുവനന്തപുരം: ഓഖി കാറ്റിന്റെ ശക്തി വര്‍ധിക്കുന്നു. മണിക്കൂറില്‍ 80 മുതല്‍ 100 കിലോമീറ്റര്‍ വേഗതയില്‍ കാറ്റു വീശാന്‍ സാധ്യതയുണ്ടെന്നാണ് പ്രവചനം. കൂറ്റന്‍ തിരമാലകള്‍ക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണ വകുപ്പ് മുന്നറിയിപ്പ് നല്‍കി. തീരത്ത് നിന്ന് 10 കി.മി. അകലെ വരെ തിരയടിച്ചക്കാം. ആലപ്പുഴ, കൊല്ലം, തൃശൂര്‍, കൊച്ചി തീരങ്ങളിലാണ് മുന്നറിയിപ്പ്. രക്ഷാപ്രവര്‍ത്തനത്തിനായി കേന്ദ്ര ദുരന്തനിവാരണ സേന കേരളത്തിലേക്ക് പുറപ്പെട്ടിട്ടുണ്ട്.

Advertisment

ചുഴലിക്കൊടുങ്കാറ്റിനെത്തുടർന്ന് ഉൾക്കടലിൽ അകപ്പെട്ടുപോയ 60 മത്സ്യതൊഴിലാളികളെ രക്ഷിച്ചത് ഒരു ജാപ്പനീസ് കപ്പലാണ്. വലിയ തിരമാലകളിൽപ്പെട്ട് ഉൾക്കടലിൽപ്പെട്ട് പോയവരെയാണ് ജാപ്പനീസ് കപ്പൽ രക്ഷിച്ചത്. ഈ 60 പേരെയും വിഴിഞ്ഞം തുറമുഖത്തേക്ക് ഉടൻ എത്തിക്കുമെന്നാണ് റിപ്പോർട്ട്. രക്ഷാപ്രവർത്തനത്തിന് സഹായം നൽകിയ ജാപ്പനീസ് സർക്കാരിന് നന്ദി അറിയിച്ചെന്ന് തിരുവനന്തപുരം ജില്ലാ കലക്ടർ അറിയിച്ചു.  ചുഴലിക്കാറ്റിനെ തുടർന്നു കടലിൽ കുടുങ്ങിയ 218 മത്സ്യത്തൊഴിലാളികളെ രക്ഷപ്പെടുത്തി കരയില്‍ എത്തിച്ചിട്ടുണ്ട്. ഇവരെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. കാണാതായ 38 മത്സ്യബന്ധന ബോട്ടുകള്‍ കണ്ടെത്തിയതായും നേവി അറിയിച്ചു. ഇവര്‍ക്കാവശ്യമായ റസ്‌ക്യൂ കിറ്റുകളും ആഹാരവും നല്‍കിയിട്ടുണ്ട്. മറ്റ് ബോട്ടുകള്‍ കണ്ടെത്തുന്നതിനും കണ്ടെത്തിയതിലെ തൊഴിലാളികളെ കരയില്‍ എത്തിക്കുന്നതിനുമുള്ള ശ്രമം തുടരുകയാണ്.

ഇതുവഴി കടന്നുപോകുന്ന മര്‍ച്ചന്‍റ് ഷിപ്പുകള്‍ക്കും രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെടുന്നതിനുള്ള നിർദേശം നല്‍കിയിട്ടുണ്ട്. തിരുവനന്തപുരം എയര്‍പോര്‍ട്ട് ടെക്‌നിക്കല്‍ ഏരിയായില്‍ പ്രത്യേക കണ്‍ട്രോള്‍ റൂം തുറന്നിട്ടുണ്ട്.

publive-image

അതേസമയം, ഓഖി ചുഴലിക്കാറ്റ് ലക്ഷദ്വീപ് തീരത്തേക്ക് എത്തിക്കൊണ്ടിരിക്കുകയാണ്. കാറ്റിന് ശക്തിയേറിയതായി കാലാവസ്ഥ നിരീക്ഷണ കേന്ദ്രങ്ങൾ അറിയിച്ചിട്ടുണ്ട്. കാറ്റിന്റെ വേഗത 110 കീലോറ്റമീറ്റർ ആയി എന്നതാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം നൽകുന്ന സൂചന. തീരദേശ മേഖലയിൽ നിന്ന് പ്രദേശവാസികളെ മുഴുവൻ ഒഴിപ്പിച്ചിട്ടുണ്ട്. കാറ്റ് എത്തുന്നതിന് മുൻപ് തീരത്ത് വലിയ കടൽക്ഷോഭമാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നത്.

Advertisment

മുഖ്യമന്ത്രിയുടെ അഭ്യര്‍ത്ഥന പ്രകാരം ഇന്നലെ മുതല്‍ രക്ഷാപ്രവര്‍ത്തനത്തിന് ഇറങ്ങിയ വ്യോമസേനയും നാവികസേനയും ഇന്ന് കൂടുതല്‍ വിമാനങ്ങളും ഹെലികോപ്ടറുകളും രംഗത്തിറക്കി വിപുലമായ രക്ഷാപ്രവര്‍ത്തനമാണ് നടത്തിയത്. രാവിലെ മുതല്‍ അറബിക്കടലിന് ചുറ്റും പറന്നു നടന്ന വ്യോമസേനയുടേയും നാവികസേനയും നിരീക്ഷണവിമാനങ്ങള്‍ പ്രക്ഷുബ്ധമായ കാലാവസ്ഥയും ഇന്ധനം തീര്‍ന്നത് കാരണവും ഒറ്റപ്പെട്ടു പോയ ബോട്ടുകള്‍ കണ്ടെത്തുകയും വിവരം സമീപത്തുള്ള കപ്പലുകളേയും ഹെലികോപ്ടറുകളേയും അറിയിക്കുകയും ചെയ്തു. രക്ഷപ്പെടുത്തിയവരെ വിഴിഞ്ഞം തുറമുഖത്തേക്കാണ് എത്തിച്ച് കൊണ്ടിരിക്കുന്നത്.

publive-image

publive-image

publive-image

Okhi Japan

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: