/indian-express-malayalam/media/media_files/uploads/2018/07/franko.jpg)
കൊച്ചി: ബലാത്സംഗ കേസ് പിൻവലിക്കാൻ കന്യാസ്ത്രീയുമായി ഒത്തുതീർപ്പ് ശ്രമം നടത്തിയെന്ന വാർത്ത നിഷേധിച്ച് ജലന്ധർ രൂപത. ഒത്തു തീർപ്പ് ചർച്ചയ്ക്കായി ബിഷപ് ആരെയും നിയോഗിച്ചിട്ടില്ലെന്നും പുറത്തുവന്ന ഫോൺ സംഭാഷണം അന്വേഷണം തിരിച്ചു വിടാനുളള തന്ത്രമായി കാണുന്നുവെന്നും ജലന്ധർ രൂപത വ്യക്തമാക്കി.
ജലന്ധർ ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനെതിരായ പീഡന കേസ് പിൻവലിച്ചാൽ 10 ഏക്കർ സ്ഥലവും പുതിയ മഠവും നിർമ്മിച്ചു നൽകാമെന്നായിരുന്നു കന്യാസ്ത്രീയ്ക്കു നൽകിയ വാഗ്‌ദാനം. മോനിപ്പള്ളി കുര്യനാട് ആശ്രമത്തിലെ ഫാ.ജെയിംസ് എര്‍ത്തലയിലാണ് ഫോൺ മുഖേന വാഗ്‌ദാനം നടത്തിയത്. പീഡനത്തിരയായ കന്യാസ്ത്രീയുടെ ഒപ്പമുള്ള സിസ്റ്റർ അനുപമയുമായാണ് ഇയാൾ ഫോൺ സംഭാഷണം നടത്തിയത്.
11 മിനിറ്റ് നീണ്ടുനിൽക്കുന്ന ഫോൺ സംഭാഷണത്തിന്റെ ശബ്ദരേഖ പുറത്തുവന്നിട്ടുണ്ട്. കാഞ്ഞിരപ്പളളിയിലോ റാന്നിയിലോ മഠത്തിനായി സ്ഥലവും കെട്ടിടവും നിർമ്മിച്ചു നൽകാമെന്ന് ജലന്ധര്‍ രൂപതയാണ് വാഗ്‌ദാനം നല്‍കിയിട്ടുള്ളതെന്നും കേസ് പിന്‍വലിച്ചാല്‍ മാത്രമേ രൂപത വാഗ്‌ദാനം നടപ്പിലാക്കൂവെന്നുമാണ് ഫാ.ജെയിംസ് സംഭാഷണത്തിൽ പറയുന്നത്.
2014 മേയില്‍ ജലന്ധര്‍ രൂപത ബിഷപ് ഫ്രാങ്കോ മുളക്കല്‍ രൂപതക്ക് കീഴിലെ കുറവിലങ്ങാട്ടെ മഠം ഗസ്റ്റ് ഹൗസില്‍വച്ച് പീഡിപ്പിച്ചുവെന്നും പിന്നീട് 13 തവണ ഇത് തുടര്‍ന്നുവെന്നുമാണ് കന്യാസ്ത്രീയുടെ പരാതി. എതിര്‍ക്കാന്‍ ശ്രമിച്ചപ്പോള്‍ മാനസികമായും പിഡിപ്പിച്ചുവെന്നും പരാതിയില്‍ പറയുന്നുണ്ട്. പരാതിയുടെ അടിസ്ഥാനത്തിൽ ജലന്ധർ ബിഷപ് ഫ്രാങ്കോ മുളക്കലിനെതിരെ കുറവിലങ്ങാട് പൊലീസ് കേസെടുത്തിരുന്നു.
2014 മെയ് മാസം മുതല്‍ രണ്ട് വര്‍ഷത്തോളം ഒരോ മാസം ഇടവിട്ട് ബിഷപ്പ് കുറുവിലങ്ങാട്ടെ മഠത്തില്‍ എത്തി. ഇതിനിടെ 13 തവണ ബിഷപ്പ് ലൈംഗികമായി പീഡിപ്പിച്ചുവെന്നാണ് കന്യാസ്ത്രീ ക്രൈം ബ്രാഞ്ചിനു മൊഴി നൽകിയത്. പീഡിപ്പിക്കപ്പെട്ടതായി കന്യാസ്ത്രീ പറഞ്ഞ ദിവസങ്ങളിൽ ബിഷപ്പ് കുറുവിലങ്ങാട് ഉണ്ടായിരുന്നുവെന്ന് റജിസ്റ്റർ പരിശോധിച്ചതിൽനിന്നും പൊലീസ് കണ്ടെത്തി.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.