/indian-express-malayalam/media/media_files/uploads/2017/12/pinarayi-cats.jpg)
ഫയല്‍ ചിത്രം
ന്യൂഡൽഹി: മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിങ്ങിനെ കാണും. ഓഖി ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തിലാണ് കൂടിക്കാഴ്ച. പ്രത്യേക പാക്കേജ് പ്രഖ്യാപിക്കണമെന്ന കേരളത്തിന്റെ നിലപാട് രാജ്നാഥ് സിങ്ങിനെ അറിയിക്കും. സുനാമി പുനരധിവാസ പാക്കേജിന്റെ മാതൃകയില്‍ സഹായം ആവശ്യപ്പെടാന്‍ സര്‍വകകക്ഷിയോഗം തീരുമാനിച്ചിരുന്നു.
ഓഖി ചുഴലിക്കാറ്റിൽ സംസ്ഥാനത്ത് മരിച്ചവരുടെ ആശ്രിതർക്ക് 25 ലക്ഷം രൂപ വീതം നഷ്ടപരിഹാരം നൽകാൻ സർക്കാർ തീരുമാനിച്ചിരുന്നു. വിവിധ വകുപ്പുകളിൽ നിന്ന് പണം ഏകോപിപ്പിക്കാനാണ് സർക്കാർ ആലോചിക്കുന്നത്. ഇതിന് പുറമേ ആശ്രിതർക്ക് ഫിഷറീസ് വകുപ്പിൽ ജോലി നൽകാനും സർക്കാർ തീരുമാനിച്ചിട്ടുണ്ട്. ജോലിക്ക് വരാൻ സാധിക്കാത്തവർക്ക് ആഴ്ചയിൽ 2000 രൂപ വീതം മാസം 8000 രൂപ സാമ്പത്തിക സഹായവും നൽകും.
ഇന്നലെ ചേർന്ന മന്ത്രിസഭ യോഗത്തിന് ശേഷം ഫിഷറീസ് തുറമുഖ വകുപ്പ് മന്ത്രി മേഴ്സിക്കുട്ടിയമ്മയാണ് ഇക്കാര്യം അറിയിച്ചത്. അതേസമയം വിവിധ വകുപ്പുകളിൽ നിന്ന് പണം സമാഹരിക്കാനാണ് സർക്കാരിന്റെ ശ്രമം. ചുഴലിക്കാറ്റ് ഉണ്ടായ ഉടൻ ആശ്രിതർക്ക് പത്ത് ലക്ഷം നൽകുമെന്നാണ് സർക്കാർ പറഞ്ഞിരുന്നത്. പിന്നീട് ഇത് 20 ലക്ഷമായി ഉയർത്തിയിരുന്നു.
മരിച്ചവരുടെ എണ്ണം സംബന്ധിച്ച് വ്യത്യസ്തമായ കണക്കുകളാണ് പുറത്തുവന്നിരിക്കുന്നത്. യന്ത്രവത്കൃത ബോട്ടുകളിൽ പോയ 157 പേരെയും വള്ളങ്ങളിൽ പോയ 103 പേരെയും അടക്കം 260 പേരെ കാണാനില്ലെന്നാണ് സെന്റർ ഫോർ ഫിഷറീസ് സ്റ്റഡീസ് പുറത്തുവിട്ട കണക്ക്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us