/indian-express-malayalam/media/media_files/uploads/2018/09/franko-mulakkal-2.jpg)
കോട്ടയം: കന്യാസ്ത്രീയെ പീഡിപ്പിച്ച കേസിൽ ഹൈക്കോടതി ജാമ്യം അനുവദിച്ചതോടെ ബിഷപ് ഫ്രാങ്കോ മുളയ്ക്കല്‍ ഇന്ന് പുറത്തിറങ്ങും. ഇന്നലെ ജാമ്യം ലഭിച്ചെങ്കിലും ബിഷപ്പിന് പുറത്തിറങ്ങാനായില്ല. ഹൈക്കോടതി ഉത്തരവിന്റെ ഒപ്പിട്ട പകർപ്പ് പാലാ സബ് ജയിൽ സൂപ്രണ്ടിന് പ്രവൃത്തി സമയത്ത് കിട്ടുന്നതിനുള്ള നടപടിക്രമം വൈകിയതോടെയാണ് തിങ്കളാഴ്ച പുറത്തിറങ്ങാമെന്ന പ്രതീക്ഷ അസ്തമിച്ചത്. വൈകീട്ട് ഏഴിനുശേഷം വിടുതൽ ഉത്തരവ് പരിഗണിക്കരുതെന്ന ചട്ടമുള്ളതിനാൽ കോടതി നടപടിക്രമം പൂർത്തിയാക്കി ചൊവ്വാഴ്ച ബിഷപ് പുറത്തിറങ്ങും.
തിങ്കളാഴ്ച രാവിലെ 11നാണ് ഹൈക്കോടതി ജാമ്യം അനുവദിച്ചത്. ഇതോടെ ഇന്ന് തന്നെ ബിഷപ് ജലന്ധറിലേക്ക് പോകുമെന്നാണ് സൂചന. സാക്ഷികളെയും മറ്റുളളവരെയും സ്വാധീനിക്കില്ലെന്ന ഉറപ്പിലാണ് ബിഷപ്പിന് ജാമ്യം അനുവദിച്ചിരിക്കുന്നത്. പാസ്പോർട്ട് കോടതിയിൽ സമർപ്പിക്കണം, രാജ്യം വിട്ട് പോകരുത്, കേരളത്തിലേക്ക് പ്രവേശിക്കരുത് എന്നീ നിബന്ധനകളുമുണ്ട്.
രണ്ടാഴ്ചയിലൊരിക്കൽ അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ ഹാജരാകണമെന്ന് കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. ഇത് അന്തിമ അന്വേഷണ റിപ്പോർട്ട് സമർപ്പിക്കുന്നത് വരെ തുടരണമെന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്.
കേസന്വേഷണം പൂർത്തിയായെന്നും ഈ സാഹചര്യത്തിൽ തനിക്ക് ജാമ്യം അനുവദിക്കണമെന്നാണ് ബിഷപ് ഫ്രാങ്കോ മുളയ്ക്കൽ ജാമ്യാപേക്ഷയിൽ പറഞ്ഞത്. താൻ അന്വേഷണത്തിന്റെ എല്ലാ ഘട്ടത്തിലും അന്വേഷണ ഉദ്യോഗസ്ഥരുമായി സഹകരിച്ചുവെന്നും ഒരു ഘട്ടത്തിലും ഇതിൽ വീഴ്ച വരുത്തിയിട്ടില്ലെന്നും കോടതിയിൽ ബിഷപ് പറഞ്ഞു.
കുറവിലങ്ങാട്ട് മഠത്തിലെ കന്യാസ്ത്രീകള്‍ അടക്കമുളളവരുടെ രഹസ്യ മൊഴിയെടുത്ത സാഹചര്യത്തിലാണ് ബിഷപ് വീണ്ടും ഹൈക്കോടതിയില്‍ ജാമ്യാപേക്ഷ സമർപ്പിച്ചത്. രഹസ്യ മൊഴിയെടുത്ത സാഹചര്യത്തില്‍ ഇനി ജുഡീഷ്യൽ കസ്റ്റഡിയുടെ ആവശ്യമില്ലെന്നാണ് ബിഷപ് വാദിച്ചത്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.