/indian-express-malayalam/media/media_files/uploads/2018/06/Jalandhar-Bishop-1.jpg)
കോട്ടയം: ഭൂമിവിൽപ്പന വിവാദത്തിന് പിന്നാലെ കത്തോലിക്ക സഭയിൽ പീഡന വിവാദം കത്തുന്നു. ജലന്ധർ ബിഷപ്പിനെതിരെ കന്യാസ്ത്രീയാണ് പരാതിയുമായി രംഗത്ത് വന്നത്. കുറവിലങ്ങാട് വച്ച് 2014 ൽ ബിഷപ്പ് തന്നെ ബലാത്സംഗം ചെയ്തുവെന്നാണ് കോട്ടയം എസ്‌പിക്ക് നൽകിയ പരാതിയിൽ ആരോപിക്കുന്നത്.
ജലന്ധർ ബിഷപ്പായ ഫ്രാങ്കോ മുളക്കലിനെതിരെയാണ് പരാതി. എന്നാൽ കന്യാസ്ത്രീക്കെതിരെ അച്ചടക്ക നടപടിയെടുത്തതിന്റെ പേരിൽ വ്യാജ പരാതിയുമായി രംഗത്ത് വന്നതാണെന്നാണ് മറുവാദം. കന്യാസ്ത്രീ ഭീഷണിപ്പെടുത്തിയതായി കാണിച്ച് ബിഷപ്പും പൊലീസിൽ പരാതിപ്പെട്ടിരുന്നു. ബിഷപ്പിന്റെ പരാതിയാണ് പൊലീസിന് ആദ്യം ലഭിച്ചത്.
പീഡനം നടന്ന ഉടൻ തന്നെ പൊലീസിനെ സമീപിക്കാൻ താനൊരുങ്ങിയിരുന്നുവെന്നും എന്നാൽ ഭീഷണിപ്പെടുത്തി തടയുകയായിരുന്നുവെന്നാണ് കന്യാസ്ത്രീ പരാതിയിൽ പറഞ്ഞിരിക്കുന്നത്. അതേസമയം ഇരു കേസുകളും വൈക്കം ഡിവൈഎസ്‌പിക്ക് കൈമാറിയിരിക്കുകയാണ്. ഇദ്ദേഹത്തിനാണ് കേസന്വേഷണത്തിന്റെ ചുമതല.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.