/indian-express-malayalam/media/media_files/uploads/2018/11/sabarimala-newwcats-003.jpg)
പമ്പ: പൊലീസ് നടപടികളെ തുടര്‍ന്ന് പ്രതിഷേധങ്ങളും സംഘർഷാവസ്ഥയും മാറിയതോടെ ശബരിമലയിലേക്ക് തീർത്ഥാടക പ്രവാഹം. ഇന്നലെ മാത്രം അര ലക്ഷത്തോളം അയ്യപ്പൻമാരെത്തി. വൈകിട്ട് 7വരെ 43,420 തീർത്ഥാടകർ മലകയറിയെന്നാണ് പൊലീസിന്റെ കണക്ക്.
വ്യാഴാഴ്ച മുതൽ തന്നെ ദർശനത്തിന് എത്തുന്നവരുടെ എണ്ണം ഉയർന്നു തുടങ്ങിയിരുന്നു. ദിനേന ശരാശരി 30,000 പേർ എത്തിയിരുന്ന സ്ഥാനത്ത് വെള്ളിയാഴ്ച അരലക്ഷത്തോളം പേർ വന്നു. ഇതര സംസ്ഥാനക്കാരാണ് ഏറെയും. മലയാളികളുടെ എണ്ണം ഇപ്പോഴും കുറവാണ്. മണ്ഡലപൂജയ്ക്ക് നട തുറന്ന ശേഷം കൂടുതൽ തീർത്ഥാടകർ എത്തിയത് കാർത്തിക ദിവസമായ ഇന്നലെയാണ്. ഉച്ചകഴിഞ്ഞ് കനത്ത മഴ പെയ്‌തെങ്കിലും തീർത്ഥാടകരുടെ വരവിനു കുറവുണ്ടായില്ല. ക്രമസമാധാന പാലനത്തിന് പൊലീസ് സ്വീകരിച്ച നടപടികളുടെ വിജയമാണ് ഇതെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.
തുലാമാസ പൂജ, ചിത്തിര ആട്ടവിശേഷം ദിവസങ്ങളിൽ നിലക്കൽ മുതൽ സന്നിധാനം വരെ പൂർണമായും ആക്രമികളുടെ പിടിയിലായിരുന്നു. എന്നാൽ, ഇപ്പോൾ പൂർണമായും പൊലീസ് നിയന്ത്രണത്തിലാണ്. സംഘർഷ സാദ്ധ്യത കണക്കിലെടുത്ത് പമ്പയിലും സന്നിധാനത്തും പൊലീസ് കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയത് അയ്യപ്പൻമാരുടെ വരവിനെ ബാധിച്ചിരുന്നു. നടവരവിൽ വൻ തോതിൽ കുറവുമുണ്ടായി.
ആന്ധ്ര, തെലുങ്കാന, കർണാടകം എന്നിവിടങ്ങളിൽ നിന്നുള്ള തീർത്ഥാടകരാണ് ദർശനത്തിനെത്തുവരിൽ അധികവും. 'ഗജ' ചുഴലിക്കാറ്റും പ്രളയവും തമിഴ്നാട്ടിൽ നിന്നുള്ള തീർത്ഥാടകർ കുറയാൻ മറ്റൊരു കാരണമായി
വെർച്വൽ ക്യൂ വഴി ദർശനത്തിനുള്ള ഭക്തരുടെ എണ്ണത്തിലും വർദ്ധനയുണ്ട്. ഗണപതി ക്ഷേത്രത്തോടു ചേർന്ന് ആഞ്ജനേയ ഓഡിറ്റോറിയത്തിലാണ് വെർച്വൽ ക്യൂവിൽ ബുക്ക് ചെയ്തവരുടെ രേഖകൾ പരിശോധിക്കുന്നത്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.