scorecardresearch

53 കേസുകളിൽ പ്രതി; കുപ്രസിദ്ധ മോഷ്ടാവ് ബാലമുരുകൻ പൊലീസ് കസ്റ്റഡിയിൽ നിന്ന് രക്ഷപ്പെട്ടു

തമിഴ്‌നാട് പൊലീസിന് കൈമാറിയ പ്രതിയെ തിരികെ എത്തിക്കുന്നതിനിടെ തിങ്കളാഴ്ച രാത്രിയോടെ പൊലീസ് വാഹനത്തിൽ നിന്ന് ഇറങ്ങിയോടുകയായിരുന്നു

തമിഴ്‌നാട് പൊലീസിന് കൈമാറിയ പ്രതിയെ തിരികെ എത്തിക്കുന്നതിനിടെ തിങ്കളാഴ്ച രാത്രിയോടെ പൊലീസ് വാഹനത്തിൽ നിന്ന് ഇറങ്ങിയോടുകയായിരുന്നു

author-image
WebDesk
New Update
Balamurukan Escape

ചിത്രം: സ്ക്രീൻഗ്രാബ്

തൃശൂർ: കുപ്രസിദ്ധ മോഷ്ടാവും ഗുണ്ടാ നേതാവുമായ ബാലമുരുകൻ പൊലീസ് കസ്റ്റഡിയിൽ നിന്ന് രക്ഷപ്പെട്ടു. വിയ്യൂർ സെൻട്രൽ ജയിലിനു സമീപത്തുവച്ചാണ് ബാലമുരുകൻ രക്ഷപ്പെട്ടത്. തമിഴ്‌നാട് പൊലീസിന് കൈമാറിയ പ്രതിയെ തിരികെ എത്തിക്കുന്നതിനിടെ തിങ്കളാഴ്ച രാത്രിയോടെയാണ് സംഭവമെന്നാണ് വിവരം.

Advertisment

തമിഴ്നാട് തെങ്കാശി സ്വദേശിയാണ് കസ്റ്റഡിയിൽ നിന്ന് രക്ഷപ്പെട്ട  ബാലമുരുകൻ. കൊലപാതക ശ്രമം, മോഷണം തുടങ്ങി 50 ഓളം കേസുകളിൽ പ്രതിയാണ് ബാലമുരുകന്‍ എന്നാണ് വിവരം. തമിഴ്‌നാട്ടിലെ കേസിൽ വിരുനഗറിലെ കോടതിയിൽ ഹാജരാക്കി വിയ്യൂരിൽ തിരികെ വരുന്നതിനിടെ ജയിലിന്റെ മുമ്പിൽ വെള്ളം വാങ്ങാൻ നിർത്തിയപ്പോൾ പൊലീസ് വാഹനത്തിൽ നിന്ന് പ്രതി ഇറങ്ങിയോടുകയായിരുന്നു.

Also Read: സംസ്ഥാനത്ത് തീവ്ര വോട്ടര്‍പട്ടിക പരിഷ്കരണ നടപടികൾക്ക് തുടക്കം; ബിഎൽഒമാർ ഇന്നു മുതൽ വീടുകളിലെത്തും

പൊലീസിനെ വെട്ടിച്ച് അടുത്തുള്ള മതില്‍ ചാടി രക്ഷപ്പെടുകയുമായിരുന്നു എന്നാണ് വിവരം. കഴിഞ്ഞ മേയിലും സമാന രീതിയിൽ തമിഴ്നാട് പൊലീസിന്റെ വാഹനത്തിൽ നിന്ന് ബാലമുരുകൻ രക്ഷപ്പെട്ടിരുന്നു. മോഷ്ടിച്ച ബൈക്കിലായിരുന്നു അന്ന് പ്രതി കടന്നുകളഞ്ഞത്. പിന്നീട് കസ്റ്റഡിയിലാവുകയായിരുന്നു.

Advertisment

Also Read: 'അവർ മമ്മൂട്ടിയെ അര്‍ഹിക്കുന്നില്ല'; ദേശിയ പുരസ്കാരങ്ങളെ പരിഹസിച്ച് പ്രകാശ് രാജ്

അതേസമയം, കസ്റ്റഡിയിൽ നിന്ന് രക്ഷപ്പെട്ട ബാലമുരുകനായി തരച്ചിൽ തുടരുകയാണ്. തൃശൂർ നഗരത്തിൽ വ്യാപക പരിശോധനയാണ് നടക്കുന്നത്. കറുത്ത ഷർട്ടും വെളുത്ത മുണ്ടുമായിരുന്നു രക്ഷപ്പെടുമ്പോൾ പ്രതിയുടെ വേഷം എന്ന് പൊലീസ് അറിയിച്ചു.

Read More: നിര്‍മാണ ചെലവിനേക്കാള്‍ കൂടുതൽ പിരിച്ചു; പാലിയേക്കര ടോളിനെതിരെ ഹൈക്കോടതിയില്‍ പുതിയ ഹര്‍ജി

Police Thief

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: