scorecardresearch

വനംവകുപ്പല്ല, രാജമലയിൽ ജീപ്പില്‍ നിന്ന് വീണ കുട്ടിയെ രക്ഷിച്ചത് ഓട്ടോ ഡ്രൈവര്‍

പ്രേത ഭയം മൂലം കുട്ടിയെ വാച്ചര്‍മാര്‍ രക്ഷിച്ചില്ല. വനംവകുപ്പിന്റെ വാദം തെറ്റെന്ന് തെളിയിക്കുന്ന സിസിടിവി ദൃശ്യങ്ങളാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്

പ്രേത ഭയം മൂലം കുട്ടിയെ വാച്ചര്‍മാര്‍ രക്ഷിച്ചില്ല. വനംവകുപ്പിന്റെ വാദം തെറ്റെന്ന് തെളിയിക്കുന്ന സിസിടിവി ദൃശ്യങ്ങളാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്

author-image
WebDesk
New Update
forest department officialsവനം വകുപ്പ് ഉദ്യോഗസ്ഥർ, baby who fell from jeep ജീപ്പിൽ നിന്ന് വീണ കുട്ടി, autorickshaw driver, ഓട്ടോറിക്ഷ ഡ്രൈവർ, iemalayalam, ഐഇ മലയാളം

ഇടുക്കി: രാജമലയില്‍ ജീപ്പില്‍ നിന്ന് തെറിച്ച് വീണ കുട്ടിയെ രക്ഷിച്ചത് കനകരാജ് എന്ന ഓട്ടോറിക്ഷ ഡ്രൈവര്‍. വനംവകുപ്പ് വാച്ചര്‍മാര്‍ രക്ഷിച്ചു എന്നായിരുന്നു വാദം. പ്രേത ഭയം മൂലം കുട്ടിയെ വാച്ചര്‍മാര്‍ രക്ഷിച്ചില്ല. വനംവകുപ്പിന്റെ വാദം തെറ്റെന്ന് തെളിയിക്കുന്ന സിസിടിവി ദൃശ്യങ്ങളാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. ഓട്ടോ ഡ്രൈവര്‍ കനകരാജ് പോലീസില്‍ മൊഴി നല്‍കി.

Advertisment

സെപ്റ്റംബറിലായിരുന്നു സംഭവം നടന്നത്. പഴനിയില്‍ നിന്നും കമ്പിളിക്കണ്ടത്തിലേക്ക് വരികയായിരുന്ന കുടുംബം സഞ്ചരിച്ച ജീപ്പില്‍ നിന്നാണ് കുഞ്ഞ് തെറിച്ച് റോഡില്‍ വീണത്. രാജമല ചെക്ക് പോസ്റ്റിന് അടുത്ത് വെച്ചായിരുന്നു കുഞ്ഞ് തെറിച്ചുവീണത്. തെറിച്ചുവീണതിന്റെ സിസിടിവി ദൃശ്യങ്ങള്‍ കണ്ട വനപാലകരാണ് പുറത്തുവിട്ടിരുന്നത്. 50 കിലോമീറ്റർ ദുരം പിന്നിട്ട ശേഷമാണ് കുഞ്ഞ് ജീപ്പിലില്ലെന്ന വിവരം മാതാപിതാക്കളുടെ ശ്രദ്ധയില്‍പ്പെട്ടത്. തുടര്‍ന്ന് പൊലീസിനെ സമീപിക്കുകയായിരുന്നു.

സംഭവത്തില്‍ മാതാപിതാക്കള്‍ക്കെതിരെ പൊലീസ് കേസെടുത്തിരുന്നു. അശ്രദ്ധമായി കുട്ടിയെ കൈകാര്യം ചെയ്തതിനായിരുന്നു ജുവനൈൽ ജസ്റ്റിസ് ആക്ട് പ്രകാരം കേസ് എടുത്തത്.

Baby Forest

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: