/indian-express-malayalam/media/media_files/uploads/2019/09/Soumini.jpg)
കൊച്ചി: കൊച്ചി മേയർ സൗമിനി ജെയ്‌നിനെതിരെ പ്രതിപക്ഷം കൊണ്ടുവന്ന അവിശ്വാസ പ്രമേയം പരാജയപ്പെട്ടു. യുഡിഎഫ് അംഗങ്ങൾ വോട്ടെടുപ്പിൽ നിന്ന് വിട്ടുനിന്നു. അവിശ്വാസ പ്രമേയത്തെ പിന്തുണച്ച് പ്രതിപക്ഷത്തുനിന്ന് 33 പേർ വോട്ട് ചെയ്‌തു. 74 അംഗ കൗൺസിലിൽ 38 യുഡിഎഫ് അംഗങ്ങളാണ് വോട്ടെടുപ്പിൽ നിന്ന് വിട്ടുനിന്നത്.
യുഡിഎഫ് അംഗങ്ങൾ അവിശ്വാസ പ്രമേയ ചർച്ചയിലും പങ്കെടുത്തില്ല. അവിശ്വാസ പ്രമേയ ചർച്ചയിൽ പങ്കെടുത്ത രണ്ട് ബിജെപി പ്രതിനിധികൾ വോട്ടെടുപ്പിൽ പങ്കെടുത്തില്ല. അനാരോഗ്യം കാരണം ഒരു എൻസിപി അംഗവും വോട്ടെടുപ്പിൽ നിന്ന് വിട്ടുനിന്നു. പ്രതിപക്ഷത്തിന്റെ ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്ന് വോട്ടെടുപ്പിന് ശേഷം മേയർ പ്രതികരിച്ചു.
Read Also: എല്‍ഡിഎഫിന് തിരിച്ചടി: കണ്ണൂരില്‍ മേയര്‍ സ്ഥാനം നഷ്ടം, യുഡിഎഫ് അവിശ്വാസം
മേയർക്കെതിരെ കൊണ്ടുവന്ന അവിശ്വാസ പ്രമേയം ഒറ്റക്കെട്ടായി എതിർക്കണമെന്നാണ് കോൺഗ്രസ് നേരത്തെ എടുത്ത തീരുമാനം. പാർട്ടിയിലെ ഗ്രൂപ്പ് പോര് അവിശ്വാസ പ്രമേയ വോട്ടെടുപ്പിൽ തിരിച്ചടിയാകുമോ എന്ന ഭയം കോൺഗ്രസിനുള്ളിലും യുഡിഎഫിലും ഉണ്ടായിരുന്നു. ഇതേ തുടർന്നാണ് പാർട്ടി നേതൃത്വം നേരിട്ട് ഇടപെട്ടത്.
ഒറ്റക്കെട്ടായി നിന്നുകൊണ്ട് അവിശ്വാസ പ്രമേയത്തെ എതിർക്കുമെന്ന് കോൺഗ്രസ് നേതാക്കൾ നേരത്തെ വ്യക്തമാക്കിയിരുന്നു. എറണാകുളത്ത് ഉപതിരഞ്ഞെടുപ്പ് നടക്കാനിരിക്കെ മേയർക്കെതിരായ അവിശ്വാസ പ്രമേയം വിജയിച്ചാൽ അത് പാർട്ടിക്ക് ദോഷം ചെയ്യുമെന്നായിരുന്നു മുതിർന്ന കോൺഗ്രസ് നേതാക്കൾ അടക്കം നിർദേശം നൽകിയിരുന്നത്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.