/indian-express-malayalam/media/media_files/uploads/2019/12/MV-Govindan.jpg)
തിരുവനന്തപുരം: സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ വിദഗ്ധ ചികിത്സയ്ക്കായി അമേരിക്കയിലേക്ക് പോകുമ്പോള്‍ പകരം ആരെയും ചുമതലപ്പെടുത്തില്ല എന്ന് മുതിര്‍ന്ന നേതാവ് എം.വി.ഗോവിന്ദന്‍. പാര്‍ട്ടി സെന്റർ തന്നെയായിരിക്കും കാര്യങ്ങള്‍ തീരുമാനിക്കുകയെന്നും കോടിയേരിക്ക് പകരം തല്‍ക്കാലം ആരെയും ചുമതലപ്പെടുത്തില്ലെന്നും എം.വി.ഗോവിന്ദന്‍ പറഞ്ഞു. കോടിയേരിക്ക് പകരം എം.വി.ഗോവിന്ദന്‍ സെക്രട്ടറി സ്ഥാനത്തെത്തുമെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
നിർണായക സിപിഎം സെക്രട്ടറിയേറ്റ് യോഗം ഇന്ന് തിരുവനന്തപുരത്ത് നടക്കുകയാണ്. വിദേശയാത്രയ്ക്ക് ശേഷം മുഖ്യമന്ത്രി പിണറായി വിജയൻ തിരിച്ചുവന്നതിനാലാണ് സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം ഇന്ന് ചേരുന്നത്. അതോടൊപ്പം കോടിയേരി ബാലകൃഷ്‌ണൻ സംസ്ഥാന സെക്രട്ടറി സ്ഥാനത്തുനിന്ന് മാറി നിൽക്കുമോ എന്ന കാര്യത്തിലും ഇന്ന് തീരുമാനമാകും.
Read Also: മകളുടെ ആത്മാവിന് ശാന്തി ലഭിച്ചു; കൊല്ലപ്പെട്ട ഡോക്ടറുടെ പിതാവ്
വിദഗ്‌ധ ചികിത്സയ്ക്കായി കോടിയേരി വിദേശത്തേക്ക് പോകുന്നതിനാൽ സെക്രട്ടറി സ്ഥാനത്തു നിന്ന് മാറി നിൽക്കുമെന്ന് നേരത്തെ വാർത്തകളുണ്ടായിരുന്നു. ഇതിനു പിന്നാലെയാണ് സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം ചേരുന്നത്. ഡിസംബർ 30 മുതൽ കോടിയേരി ചികിത്സയുടെ ഭാഗമായി അമേരിക്കയിലേക്ക് പോകുമെന്നാണ് റിപ്പോർട്ട്. കോടിയേരിക്ക് പകരം താൽക്കാലിക ചുമതലയുള്ള സെക്രട്ടറിയെ നിയമിക്കുമെന്നും അഭ്യൂഹങ്ങളുണ്ട്. എന്നാൽ, ഇത്തരം വാർത്തകളെ സിപിഎം തള്ളി കളയുന്നുണ്ട്.
കോടിയേരി സെക്രട്ടറി സ്ഥാനത്തുനിന്ന് മാറി നിൽക്കില്ലെന്നാണ് സംസ്ഥാന നേതൃത്വവും കേന്ദ്ര നേതൃത്വവും പറയുന്നത്. സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയും കോടിയേരിയുടെ അവധി വാർത്തയെ നിഷേധിച്ചിരുന്നു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us