/indian-express-malayalam/media/media_files/uploads/2023/09/Nipah-Virus.jpg)
Representational Image
കോഴിക്കോട്: സംസ്ഥാനത്ത് വീണ്ടും നിപ സ്ഥിരീകരിച്ചു. കോഴിക്കോട് മരണപ്പെട്ട രണ്ട് പേരുടേയും പരിശോധനാഫലങ്ങളിലാണ് നിപ സ്ഥിരീകരണം വന്നിരിക്കുന്നത്. ഇതിന് പുറമെ ചികിത്സയിലുള്ള രണ്ട് പേര്‍ക്കും രോഗം ബാധിച്ചിട്ടുണ്ടെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ് അറിയിച്ചു. കേന്ദ്ര സംഘം സംസ്ഥാനത്ത് എത്തുമെന്നാണ് അറിയാന്‍ കഴിഞ്ഞത്.
"സമ്പർക്കപ്പട്ടികയിൽ ആകെ 168 പേരുണ്ട്. ആദ്യ കേസിലെ സമ്പർക്കപ്പട്ടികയിൽ 158 പേരാണുള്ളത്. അതിൽ 127 ആരോഗ്യപ്രവർത്തകരാണ്. ബാക്കി 31 പേർ വീട്ടിലും പരിസരത്തും ഉള്ളവരുമാണ് രണ്ടാമത്തെ കേസിലെ സമ്പർക്കപ്പട്ടികയിൽ നൂറിലേറെ പേരാണുള്ളത്. ഇതില്‍ 10 പേരെയാണ് ഇതുവരെ തിരിച്ചറിഞ്ഞിട്ടുള്ളത്," ആരോഗ്യമന്ത്രി അറിയിച്ചു.
അടിയന്തര സാഹചര്യത്തില്‍ കോഴിക്കോട് കണ്‍ട്രോള്‍ റൂം തുറന്നു. 0495 2383100, 0495 2383101, 0495 2384100, 0495 2384101, 0495 2386100 എന്നീ നമ്പറുകളില്‍ വിളിക്കാം.
നിപ രോഗലക്ഷണങ്ങളോടെ നാല് പേര്‍ ചികിത്സയില്‍ കഴിയുന്നതായി ആരോഗ്യ മന്ത്രി വീണ ജോര്‍ജ് നേരത്തെ അറിയിച്ചിരുന്നു. മൂന്ന് കുട്ടികളും ഒരു മുതിര്‍ന്നയാളുമാണ് ചികിത്സയിലുള്ളതെന്നും മന്ത്രി അറിയിച്ചു. രോഗം സംശയിക്കുന്നവരുടെ പ്രാഥമിക സമ്പര്‍ക്ക പട്ടികയില്‍ 75 പേരുണ്ട്.
രോഗം സംശയിക്കുന്നവരുടെ സാമ്പിളുകള്‍ ഇന്നലെയാണ് പരിശോധനയക്കായി പൂനെയിലേക്ക് അയച്ചത്. രോഗ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് 16 കോര്‍ കമ്മിറ്റി അംഗങ്ങളെ നിയോഗിച്ചിട്ടുണ്ട്. ജനങ്ങള്‍ പ്രതിരോധ നടപടികളുടെ ഭാഗമായി സാമൂഹിക അകലം പാലിക്കുക, കൈകളും കാലുകളും സോപ്പ് ഉപയോഗിച്ച് കഴുകുക, മാസ്‌ക് ധരിക്കുക തുടങ്ങിയ സുരക്ഷാ നടപടികള്‍ സ്വീകരിക്കണമെന്നും മന്ത്രി നിര്‍ദേശിച്ചു.
കോഴിക്കോട് ജില്ലയില്‍ ഒരാഴ്ചയ്ക്കിടയില്‍ പനി ബാധിച്ചു രണ്ട് അസ്വാഭാവിക മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തിലാണ് നടപടികള്‍. എല്ലാ ആശുപത്രികളിലും മാസ്ക്, പിപി കിറ്റ് അടക്കമുള്ള ഇൻഫെക്ഷൻ കൺട്രോൾ പ്രോട്ടോക്കോൾ ആരോഗ്യപ്രവർത്തകർ പാലിക്കണമെന്നും ആരോഗ്യവകുപ്പിന്റെ കര്‍ശന നിര്‍ദേശമുണ്ട്. അനാവശ്യ ആശുപത്രി സന്ദർശനങ്ങൾ പരമാവധി ഒഴിവാക്കണമെന്നും മന്ത്രി നിർദ്ദേശിച്ചു.
പ്രദേശത്ത് ആരോഗ്യ വകുപ്പ് അതീവ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. ഓഗസ്റ്റ് 30ന് പനി ബാധിച്ച് മരിച്ച വ്യക്തിയുടെ രണ്ട് മക്കള്‍ അടക്കം നാല് ബന്ധുക്കള്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. ഇവരുടെ ആരോഗ്യനിലയില്‍ രണ്ടുപേരുടെ നില ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ട്.
മരുതോങ്കര സ്വദേശിയായ മരിച്ചയാളുടെ രണ്ട് മക്കളും ബന്ധുവുമാണ് ഇപ്പോള്‍ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലുള്ളത്. ഇയാളുടെ രണ്ട് മക്കളില്‍ ഒരാളുടെ ആരോഗ്യനില ഗുരുതരമായി തുടരുകയാണ്. അതേസമയം, മരിച്ചയാളുടെ ബന്ധുവായ 25വയസു കാരന്റെ നില തൃപ്തികരമാണെന്നാണ് വിവരം.
മരിച്ചയാളുടെ സമ്പര്‍ക്കത്തിലുള്ളവരെ കണ്ടെത്താനുള്ള ശ്രമങ്ങള്‍ പുരോഗമിക്കുകയാണ്. നിപ ബാധിച്ച് മരിച്ചവരുടെ സമ്പര്‍ക്കപട്ടിക ആരോഗ്യ വകുപ്പ് തയ്യാറാക്കി. കുറ്റ്യാടി, നാദാപുരം മണ്ഡലങ്ങളില്‍പ്പെട്ട പ്രദേശങ്ങളില്‍ ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
മൃഗങ്ങളില്‍ നിന്നും മൃഗങ്ങളിലേക്ക് പകരുന്ന വൈറസാണ് നിപ. വൈറസ് ബാധയുള്ള വവ്വാലുകളില്‍ നിന്നോ പന്നികളില്‍ നിന്നോ ഇത് മനുഷ്യരിലേക്ക് പകരാന്‍ സാധ്യതയുണ്ട്. മനുഷ്യരില്‍നിന്നും മനുഷ്യരിലേക്കും നിപ്പ വൈറസ് പകരാം. തലച്ചോറിനെ ബാധിക്കുന്ന എന്‍സെഫലിറ്റീസ് രോഗം ഉണ്ടാക്കുന്ന വൈറസാണ് നിപാ വൈറസ്. സാധാരാണ വവ്വാലുകളിലാണ് ഈ വൈറസ് കാണുക. വവ്വാലിന്റെ പ്രജനന സമയത്താണ് വൈറസ് കൂടുതലായും പുറത്തേക്ക് വരിക. തലച്ചോറിനെ ബാധിക്കുന്ന രോഗലക്ഷണങ്ങളായിട്ടും ശ്വാസകോശത്തെ ബാധിക്കുന്ന രീതിയിലും രോഗം രണ്ട് തരത്തില്‍ ബാധിക്കാം
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us