/indian-express-malayalam/media/media_files/uploads/2021/09/nipah-virus-returns-to-kozhikode-after-three-years-553999-FI.jpg)
തിരുവനന്തപുരം: നിപ സമ്പര്‍ക്കപ്പട്ടികയിലുള്ള 17 പേരുടെ പരിശോധനാ ഫലം കൂടി നെഗറ്റീവായെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ഇതിൽ അഞ്ച് പേരുടെ സാംപിളുകൾ എൻഐവി പൂനയിലും ബാക്കി കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പ്രത്യേകമായി സജ്ജമാക്കിയ ലാബിലുമാണ് പരിശോധിച്ചത്. ഇതോടെ 140 പേരുടെ സാമ്പിളുകളാണ് നെഗറ്റീവാണെന്ന് കണ്ടെത്തിയിട്ടുള്ളതെന്നും മന്ത്രി വ്യക്തമാക്കി.
നിപ സമ്പർക്കപ്പട്ടികയിലുള്ള 15 പേരുടെ ഫലങ്ങൾ ഞായറാഴ്ച നെഗറ്റീവ് ആയിരുന്നു.
നിപ പ്രതിരോധത്തിന്റെ ജാഗ്രത പ്രവർത്തനങ്ങൾ തുടരുമെന്ന് മന്ത്രി പറഞ്ഞിരുന്നു. രണ്ട് ദിവസത്തിനകം കേന്ദ്ര സംഘത്തിന്റെ റിപ്പോർട്ട് ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും വൈറസിന്റെ ഉറവിടം കണ്ടെത്തുന്നതിനായുള്ള പരിശോധന തുടരുകയാണെന്നും വീണാ ജോര്‍ജ് ഞായറാഴ്ച പറഞ്ഞു.
Also read: ‘പുറത്തിറങ്ങാനാകുന്ന ദിവസത്തിനായി കാത്തിരിക്കുന്നു’; നിപയില്‍ നിശബ്ദമായി ചാത്തമംഗലം ഗ്രാമം
അതേസമയം, ആദ്യ ഘട്ടത്തിൽ സാമ്പിളുകൾ ശേഖരിച്ച വവ്വാലുകളിലും ആടുകളിലും വൈറസ് സാന്നിധ്യം ഇല്ലെന്ന് കണ്ടെത്തി. ചാത്തമംഗലത്ത് നിന്നും ആദ്യ ഘട്ടത്തിൽ ശേഖരിച്ച 22 ആടുകളുടെയും വവ്വാലുകളുടെയും സാമ്പിൾ പരിശോധനാ ഫലവും നെഗറ്റീവായിരുന്നു. ഭോപ്പാലിലെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലാണ് സാമ്പിളുകളുടെ പരിശോധന നടന്നത്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.