/indian-express-malayalam/media/media_files/uploads/2021/06/Liqour-Bevco-High-Court.jpg)
എറണാകുളം ബാനർജി റോഡിലെ ബെവ്കോ ഔട്ട്‌ലെറ്റിനു മുന്നിലെ നീണ്ട ക്യൂ. ഫൊട്ടോ: നിതിൻ ആർ.കെ (ഫയൽ ചിത്രം)
കൊച്ചി: സംസ്ഥാനത്ത് പുതിയ മദ്യവില്‍പ്പന ശാലകള്‍ തുടങ്ങാനുള്ള നീക്കം സര്‍ക്കാരിന്റെ നയപരമായ തീരുമാനമാണെന്ന് ഹൈക്കോടതി. ഇക്കാര്യത്തില്‍ സര്‍ക്കാറിനു സ്വതന്ത്ര തീരുമാനമെടുക്കാം. കോടതിയുടെ ചുമലില്‍ ചാരിയുള്ള തീരുമാനം വേണ്ട. വില്‍പ്പനശാലകളിലെ സൗകര്യം കൂട്ടാനാണ് നിര്‍ദേശിച്ചതെന്നും അല്ലാതെ എണ്ണം കൂട്ടാനല്ലെന്നും കോടതി വ്യക്തമാക്കി.
വിദേശമദ്യ ഷോപ്പുകളില്‍ സൗകര്യങ്ങള്‍ കൂട്ടാനുള്ള ഉത്തരവിന്റെ മറവില്‍ പുതിയ ഔട്ട്‌ലെറ്റുകള്‍ തുറക്കുന്നത് തടയണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് നേതാവ് വി എം സുധീരന്‍ സമര്‍പ്പിച്ച പുനപ്പരിശോധനാ ഹര്‍ജി ഹൈക്കോടതി തീര്‍പ്പാക്കി.
മദ്യനയം ചോദ്യം ചെയ്ത് സുധീരന്‍ 2017ല്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ നീണ്ട ക്യൂ ഒഴിവാക്കാന്‍ നടപടി വേണമെന്ന് കോടതി ഉത്തരവിട്ടിരുന്നു. ഇതില്‍ വ്യക്തത വരുത്തണമെന്നായിരുന്നു ഹര്‍ജിയിലെ ആവശ്യം.
മദ്യവില്‍പ്പന ശാലകളിലെ സൗകര്യം കൂട്ടണമെന്ന് നിര്‍ദേശിച്ചത് മറ്റുള്ളവര്‍ക്കു ബുദ്ധിമുട്ടുണ്ടാകാതിരിക്കാനും ഉപഭോക്താക്കള്‍ക്കു സേവനം ഉറപ്പാക്കാനുമാണ്. അസൗകര്യങ്ങള്‍ മൂലം സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും വഴിയാത്രക്കാര്‍ക്കും ഉണ്ടാകുന്ന ബുദ്ധിമുട്ടുകള്‍ പരിഹരിക്കാനും ഉദ്ദേശിച്ചായിരുന്നു നിര്‍ദേശമെന്നും കോടതി വ്യക്തമാക്കി.
മദ്യവില്‍പ്പന ശാലകളുടെ എണ്ണം കൂട്ടാന്‍ പറഞ്ഞിട്ടില്ല, സൗകര്യം കൂട്ടാനാണ് നിര്‍ദേശിച്ചതെന്ന് ഹൈക്കോടതി
AlsoRead: 744 പൊലീസ് ഉദ്യോഗസ്ഥർ ക്രിമിനൽ കേസ് പ്രതികൾ; അന്വേഷണം നേരിടുന്നത് 691 പേർ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.