scorecardresearch

ജിഷ്ണു കേസിൽ പി.കൃഷ്ണദാസിന്റെ മുൻകൂർ ജാമ്യം; സർക്കാർ സുപ്രീംകോടതിയിൽ

കൃഷ്ണദാസിനു ജാമ്യം അനുവദിച്ചാൽ തെളിവുകൾ നശിപ്പിക്കാൻ സാധ്യതയുണ്ടെന്നു ചൂണ്ടിക്കാട്ടിയാണ് സർക്കാർ സുപ്രീംകോടതിയിൽ ഹർജി നൽകിയിരിക്കുന്നത്

കൃഷ്ണദാസിനു ജാമ്യം അനുവദിച്ചാൽ തെളിവുകൾ നശിപ്പിക്കാൻ സാധ്യതയുണ്ടെന്നു ചൂണ്ടിക്കാട്ടിയാണ് സർക്കാർ സുപ്രീംകോടതിയിൽ ഹർജി നൽകിയിരിക്കുന്നത്

author-image
WebDesk
അപ്‌ഡേറ്റ് ചെയ്‌തു
New Update
ജിഷ്ണു കേസിൽ പി.കൃഷ്ണദാസിന്റെ മുൻകൂർ ജാമ്യം; സർക്കാർ സുപ്രീംകോടതിയിൽ

ന്യൂഡൽഹി: ജിഷ്ണു പ്രണോയിയുടെ മരണവുമായി ബന്ധപ്പെട്ട കേസിൽ ഒന്നാം പ്രതിയായ നെഹ്റു ഗ്രൂപ്പ് ചെയർമാൻ പി.കൃഷ്ണദാസിനു ഹൈക്കോടതി ജാമ്യം അനുവദിച്ചതിനെതിരെ സംസ്ഥാന സർക്കാർ സുപ്രീംകോടതിയിൽ. കൃഷ്ണദാസിനു ജാമ്യം അനുവദിച്ചാൽ തെളിവുകൾ നശിപ്പിക്കാൻ സാധ്യതയുണ്ടെന്നു ചൂണ്ടിക്കാട്ടിയാണ് സർക്കാർ സുപ്രീംകോടതിയിൽ ഹർജി നൽകിയിരിക്കുന്നത്. കേസിൽ പ്രതികള്‍ക്ക് ജാമ്യം ലഭിച്ചതിനെതിരെ സൂപ്രീം കോടതിയില്‍ അപ്പീല്‍ നല്‍കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ജിഷ്ണുവിന്റെ മാതാപിതാക്കൾക്ക് നേരത്തെ ഉറപ്പു നല്‍കിയിരുന്നു.

Advertisment

അതേസമയം, ലക്കിടി കോളജിൽ വിദ്യാർഥിയെ മർദ്ദിച്ച കേസിൽ പി.കൃഷ്ണദാസ് സമർപ്പിച്ച ജാമ്യാപേക്ഷ പരിഗണിക്കുന്നത് കോടതി നാളത്തേക്ക് മാറ്റി. വടക്കാഞ്ചേരി ചീഫ് ജുഡീഷ്യൽ​ മജിസ്ട്രേറ്റ് കോടതിയാണ് കൃഷ്ണദാസിന്രെ ജാമ്യാപേക്ഷ നാളത്തേക്ക് മാറ്റിയത്. കൃഷ്ണദാസ് ഉൾപ്പടെ നാല് പ്രതികളുടേയും ജാമ്യാപേക്ഷ പരിഗണിക്കുന്നത് മാറ്റിയിട്ടുണ്ട്. എന്നാൽ കേസിലെ മൂന്നാം പ്രതി നെഹ്റു ഗ്രൂപ്പിന്രെ ലീഗൽ അഡ്വൈസർ സുചിത്രയ്ക്ക് ഉപാധികളോടെ കോടതി ജാമ്യം അനുവദിച്ചു.

ഇതോടെ റിമാൻഡിലായ പി.കൃഷ്ണദാസും മറ്റ് നാല് പ്രതികളും ജുഡീഷ്യൽ കസ്റ്റഡിയിൽ തുടരും. ഇന്നലെയാണ് ഇവരെ പൊലീസ് കസ്റ്റഡിയിൽ എടുത്തത്. തുടർന്ന് മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കി. മജിസ്ട്രേറ്റ് 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. ഇതേ കേസിൽ പി.കൃഷ്ണദാസ് ഹൈക്കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ സമർപ്പിച്ചിട്ടുണ്ട്. വാദം പൂർത്തിയായ ജാമ്യാപേക്ഷയിൽ നാളെ ഹൈക്കോടതി വിധി പറയും.

Jishnu Pranoy

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: