scorecardresearch

നെടുങ്കണ്ടം കസ്റ്റഡി മരണം: പ്രതികളുടെ ജാമ്യാപേക്ഷ കോടതി തളളി

തൊടുപുഴ ജില്ലാ കോടതിയാണ് ഇരുവരുടേയും ജാമ്യം തളളിയത്

തൊടുപുഴ ജില്ലാ കോടതിയാണ് ഇരുവരുടേയും ജാമ്യം തളളിയത്

author-image
WebDesk
New Update
nedungandam custodial death, നെടുങ്കണ്ടം കസ്റ്റഡി മരണം, Kerala Police, പൊലീസ്, Murder, കൊലപാതകം, bail ജാമ്യം

ഇടുക്കി: നെടുങ്കണ്ടം കസ്റ്റഡി മരണത്തില്‍ മുന്‍ എസ്ഐ കെഎ സാബുവിന്റേയും സിപിഒ സജീവ് ആന്റണിയുടേയും ജാമ്യാപേക്ഷ തളളി. തൊടുപുഴ ജില്ലാ കോടതിയാണ് ഇരുവരുടേയും ജാമ്യം തളളിയത്. ജാമ്യത്തിനായി ഹൈക്കോടതിയെ സമീപിക്കാനാണ് പ്രതികളുടെ തീരുമാനം.

Advertisment

രാജ്കുമാര്‍ പോലീസ് കസ്റ്റഡിയില്‍ കൊല്ലപ്പെട്ട സംഭവത്തില്‍ എ.എസ്.ഐ ഉള്‍പ്പെടെ മൂന്നു പോലീസുകാര്‍ കൂടി ഇന്നലെ അറസ്റ്റിലായിരുന്നു. എ.എസ്.ഐ റോയ്, സി.പി.ഒ ജിതിന്‍, ഹോം ഗാര്‍ഡ് ജെയിംസ് എന്നിവരുടെ അറസ്റ്റ് ആണ് ക്രൈംബ്രാഞ്ച് രേഖപ്പെടുത്തിയത്.

നെടുംകണ്ടം കസ്റ്റഡി കൊലപാതകത്തില്‍ ഇതോടെ ഏഴുപേരെയാണ് ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തത്. ദിവസങ്ങളായി തുടര്‍ന്ന ചോദ്യം ചെയ്യലിന് ഒടുവിലാണ് എ.എസ്.ഐ റോയ് പി വര്ഗീസ്, സി.പി.ഒ ജിതിന്‍, ഹോം ഗാര്‍ഡ് ജെയിംസ് എന്നിവരയുടെ അറസ്റ്റ് ക്രൈംബ്രാഞ്ച് രേഖപ്പെടുത്തിയത്. രാജ്കുമാറിന് കസ്റ്റഡിയില്‍ ക്രൂര മര്‍ദനം ഏല്‍ക്കുന്ന ദിവസം മൂവരും ഡ്യൂട്ടിയില്‍ ഉണ്ടായിരുന്നു. ഇവര്‍ രാജ്കുമാറിനെ മര്‍ദിച്ചില്ലെങ്കിലും കേസിലെ മറ്റു നാല് പ്രതികള്‍ക്ക് സഹായം ചെയ്തു എന്നതാണ് കുറ്റം. അതിനാലാണ് അറസ്റ്റ് വൈകാന്‍ കാരണമായത്.

പ്രതിപട്ടികയില്‍ മൂന്നു പേര് കൂടി ഉള്‍പ്പെടുമെന്ന് സൂചന ഉണ്ടായിരുന്നു. പ്രതികളില്‍ ചിലരുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ഇടുക്കി മുന്‍ എസ്.പി കെ.ബി വേണുഗോപാലിനെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യാനുള്ള നടപടികള്‍ തുടങ്ങും. കേസില്‍ അദ്യ നാലു പ്രതികളായ എസ്.ഐ കെ.എ സാബു, എ.എസ്.ഐ റെജിമോന്‍, ഡ്രൈവര്‍ നിയാസ്, സി.പി.ഒ സജീവ് ആന്റണി എന്നിവര്‍ പീരുമേട്, ദേവികുളം ജയിലുകളില്‍ കഴിയുകയാണ്. ഒന്നാം പ്രതി എസ്.ഐ സാബുവും നാലാം പ്രതി സജീവ് ആന്റണിയുമാണ് തൊടുപുഴ സെഷന്‍സ് കോടതിയില്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചിട്ടുള്ളത്.

Advertisment
Murder Kerala Police

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: