scorecardresearch

എൻഡിഎ സഖ്യത്തിൽ വിള്ളൽ; എൽ‌ഡി‌എഫുമായി ബിജെപിക്ക് രഹസ്യ ഉടമ്പടിയെന്ന് വിമതർ

നിയമസഭാ തിരഞ്ഞെടുപ്പിൽ എൽഡിഎഫിന്റെ വിജയം ഉറപ്പാക്കാൻ ബിജെപി നേതാക്കൾ തങ്ങളുടെ പാർട്ടി പ്രവർത്തകർക്ക് നിശബ്ദമായി നിർദേശം നൽകുകയാണെന്ന് ആരോപണം

നിയമസഭാ തിരഞ്ഞെടുപ്പിൽ എൽഡിഎഫിന്റെ വിജയം ഉറപ്പാക്കാൻ ബിജെപി നേതാക്കൾ തങ്ങളുടെ പാർട്ടി പ്രവർത്തകർക്ക് നിശബ്ദമായി നിർദേശം നൽകുകയാണെന്ന് ആരോപണം

author-image
Shaju Philip
New Update
Kerala news, കേരള ന്യൂസ്, BDJS Kerala, ബിഡിജെഎസ് കേരള, BDJS NDA in Kerala, ബിജെപി, എൽഡിഎഫ്, എൻഡിഎ, NDA BDJS, BDJS news, Kerala elections, iemalayalam, ഐഇ മലയാളം

തിരുവനന്തപുരം: കേരളത്തിലെ എൻ‌ഡി‌എയുടെ ഘടകമായ ഭാരത് ധർമ്മ ജനസേന (ബി‌ഡി‌ജെ‌എസ്) വീണ്ടും പിളർന്നു. ഒരു വിഭാഗം നേതാക്കൾ പിരിഞ്ഞുപോകുകയും പുതിയ പാർട്ടി പ്രഖ്യാപിക്കുകയും ചെയ്തു. തിരഞ്ഞെടുപ്പ് മുന്നിൽ കണ്ട് ഭരണകക്ഷിയായ എൽഡിഎഫുമായി ബിജെപി രഹസ്യ ധാരണ ഉണ്ടാക്കിയിട്ടുണ്ടെന്നും വിമത നേതാക്കൾ ആരോപിച്ചു.

Advertisment

ജനറല്‍ സെക്രട്ടറിമാരായ എൻ.കെ.നീലകണ്ഠൻ, വി.ഗോപകുമാർ കെ.കെ.ബിനു എന്നിവർ മുൻകൈ എടുത്താണ് ഭാരതീയ ജനസേന എന്ന പേരില്‍ പുതിയ പാര്‍ട്ടിയുണ്ടാക്കിയത്. 2018ലെ സുപ്രീം കോടതി വിധിപ്രകാരം 10നും 50 വയസിനും ഇടയിൽ പ്രായമുള്ള സ്ത്രീകളെ ശബരിമലയിൽ പ്രവേശിപ്പിക്കാൻ അനുവദിച്ചുകൊണ്ട് എൽഡിഎഫ് സർക്കാർ ഹിന്ദുക്കളുടെ വികാരം വ്രണപ്പെടുത്തിയെന്ന് ഇവർ ആരോപിച്ചു.

“സ്ത്രീകൾ ക്ഷേത്രത്തിൽ പ്രവേശിക്കുന്നതിനെതിരെ പ്രതിഷേധിച്ചപ്പോൾ ബിഡിജെഎസ് പ്രവർത്തകർ ഉൾപ്പെടെ ആയിരക്കണക്കിന് വിശ്വാസികൾ പൊലീസ് നടപടിയെ നേരിട്ടു. ഇപ്പോൾ കോൺഗ്രസ് രഹിത കേരളം നടപ്പാക്കുന്നതിന്റെ ഭാഗമായി വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ എൽഡിഎഫ് സംസ്ഥാനത്ത് അധികാരം നിലനിർത്തണമെന്ന് ബിജെപി ആഗ്രഹിക്കുന്നു. എൽഡിഎഫിന്റെ വിജയം ഉറപ്പാക്കാനുള്ള ബിജെപിയുടെ ഗൂഢാലോചന ഹിന്ദു വിശ്വാസികൾക്ക് അംഗീകരിക്കാൻ കഴിയില്ല,” ഗോപകുമാർ പറഞ്ഞു.

Read More: തിരഞ്ഞെടുപ്പ് മുന്നൊരുക്കം: കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ 12ന് സംസ്ഥാനത്തെത്തും

Advertisment

ബിഡിജെഎസിന്റെ 14 ജില്ലാ കമ്മിറ്റികളിൽ 11 എണ്ണത്തിലും തങ്ങൾക്ക് പിന്തുണയുണ്ടെന്ന് കേരള പുലയ മഹാസഭയുടെ (കെപിഎംഎസ്) പ്രമുഖ നേതാവായിരുന്ന നീലകണ്ഠൻ പറഞ്ഞു. പുതിയതായി രൂപീകരിച്ച ബി‌ജെ‌എസ് യാതൊരു നിബന്ധനകളും കൂടാതെ യുഡിഎഫിനെ പിന്തുണയ്ക്കും. യുഡിഎഫ് നേതാക്കളുമായി തങ്ങൾ ഇതിനകം ചർച്ചകൾ നടത്തിയിട്ടുണ്ട്. ഞങ്ങളെ എങ്ങനെ നിലനിർത്തണമെന്ന് തീരുമാനിക്കേണ്ടത് യുഡിഎഫ് ആണ്. ”

നിയമസഭാ തിരഞ്ഞെടുപ്പിൽ എൽഡിഎഫിന്റെ വിജയം ഉറപ്പാക്കാൻ ബിജെപി നേതാക്കൾ തങ്ങളുടെ പാർട്ടി പ്രവർത്തകർക്ക് നിശബ്ദമായി നിർദേശം നൽകുകയാണെന്ന് അദ്ദേഹം ആരോപിച്ചു. “സ്വർണ്ണക്കടത്ത് കേസിനെക്കുറിച്ച് അവർ (ബിജെപി) പെട്ടെന്ന് നിശബ്ദരായി,” അദ്ദേഹം പറഞ്ഞു.

വിമത നേതാക്കളുടെ അഭിപ്രായത്തിൽ മറ്റൊരു ഘടകം എൻ‌ഡി‌എയിൽ ബി‌ഡി‌ജെ‌എസിന് അർഹമായ ഇടം ലഭിച്ചിട്ടില്ല എന്നതാണ്. കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി എൻ‌ഡി‌എയിൽ നിന്ന് പുറത്തുപോകാൻ പല ജില്ലാ കമ്മിറ്റികളും ആഗ്രഹിച്ചു. അടുത്തിടെ നടന്ന തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിൽ ബിഡിജെഎസ് സ്ഥാനാർത്ഥികളെ ബിജെപി സഹായിച്ചില്ലെന്നും അവർക്കെതിരെ സ്വന്തം സ്ഥാനാർത്ഥികളെ നിർത്തിയെന്നും അവർ പറഞ്ഞു.

എന്നിട്ടും എൻ‌ഡി‌എയിൽ തുടരാൻ ബി‌ഡി‌ജെ‌എസ് പ്രസിഡന്റ് തുഷാർ വെള്ളാപ്പള്ളി ആഗ്രഹിച്ചു. ഭൂരിപക്ഷം ബിഡിജെഎസ് ജില്ലാ കമ്മിറ്റികളുടെയും പിന്തുണയുണ്ടെന്ന് വിമത നേതാക്കൾ പറഞ്ഞെങ്കിലും തുഷാർ ഈ വാദം നിഷേധിച്ചു. "പാർലമെന്ററി സ്വപ്നങ്ങളുമായി ആ നേതാക്കൾ പാർട്ടി വിട്ടു. വ്യക്തമായ രാഷ്ട്രീയ അജണ്ടയുള്ള പാർട്ടിയാണ് ബി‌ഡി‌ജെ‌എസ്, അത് എൻ‌ഡി‌എയുടെ ഭാഗമായി തുടരും,” അദ്ദേഹം പറഞ്ഞു.

പ്രധാനമായും പിന്നോക്ക ഹിന്ദു ഈഴവ സമുദായ സംഘടനയായ ശ്രീ നാരായണ ധർമ്മ പരിപലാന യോഗത്തിന്റെ രാഷ്ട്രീയ വിഭാഗമായിട്ടാണ് 2015 ൽ ബിഡിജെഎസ് രൂപീകരിച്ചത്. എൻ‌ഡി‌എയുടെ സഖ്യകക്ഷിയെന്ന നിലയിൽ, 2016 ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ പാർട്ടി തിരഞ്ഞെടുപ്പിൽ മത്സരിക്കുകയും സംസ്ഥാനത്ത് എൻ‌ഡി‌എയുടെ വോട്ട് വിഹിതം മെച്ചപ്പെടുത്തുന്നതിൽ നിർണായക പങ്ക് വഹിക്കുകയും ചെയ്തു. മത്സരിച്ച 37 സീറ്റുകളിൽ നിന്ന് 8 ലക്ഷം വോട്ടുകൾ നേടി.

Bjp Bdjs Ldf Nda

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: