scorecardresearch

'കത്ത് പുറത്ത് വിട്ടവർ നെറികെട്ടവർ'; തന്റെ കത്തിന് ഇനി പ്രസക്തിയില്ലെന്നും ഗണേഷ് കുമാർ

വാര്‍ത്താസമ്മേളനത്തില്‍ താൻ മോശമായി ഒന്നും സംസാരിച്ചിട്ടില്ലെന്നും ഗണേഷ് കുമാർ പറഞ്ഞു. മുകേഷും തെറ്റായി ഒന്നും പറഞ്ഞിട്ടില്ല

വാര്‍ത്താസമ്മേളനത്തില്‍ താൻ മോശമായി ഒന്നും സംസാരിച്ചിട്ടില്ലെന്നും ഗണേഷ് കുമാർ പറഞ്ഞു. മുകേഷും തെറ്റായി ഒന്നും പറഞ്ഞിട്ടില്ല

author-image
WebDesk
അപ്‌ഡേറ്റ് ചെയ്‌തു
New Update
'കത്ത് പുറത്ത് വിട്ടവർ നെറികെട്ടവർ'; തന്റെ കത്തിന് ഇനി പ്രസക്തിയില്ലെന്നും ഗണേഷ് കുമാർ

തിരുവനന്തപുരം: താരസംഘടന അമ്മ പിരിച്ചു വിടണമെന്ന പരാമർശമുള്ള തന്റെ കത്ത് പുറത്ത് വിട്ടത് നെറിയില്ലാത്തവരാണെന്ന് നടനും എംഎല്‍എയുമായ കെബി ഗണേഷ്‌കുമാര്‍. അമ്മയുടെ നല്ലതിനായാണ് കത്തയച്ചത്. അമ്മയുടെ എക്‌സിക്യൂട്ടീവ് കമ്മിറ്റി കത്ത് ചര്‍ച്ചചെയ്തുവെന്നും തീരുമാനങ്ങളില്‍ തൃപ്തനാണെന്നും ഗണേഷ് പറഞ്ഞു. കത്ത് പുറത്ത് വിട്ടത് താനല്ലെന്നും, കത്തിന് ഇനി പ്രസക്തിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

Advertisment

'അമ്മയുടെ എക്‌സിക്യുട്ടീവ് യോഗം കത്ത് വിശദമായി ചര്‍ച്ച ചെയ്തു. കത്തിന്റെ ഓരോ പാരഗ്രാഫും എടുത്ത് ചര്‍ച്ച ചെയ്തു. ഞാന്‍ ഉന്നയിച്ച പല പ്രശ്‌നങ്ങളും പരിഹരിച്ചു. പലതും പരിഹരിക്കാമെന്ന് വാക്ക് നല്‍കുകയും ചെയ്തു. അതോടെ കത്തിന്റെ പ്രസക്തി ഇല്ലാതായി. കത്ത് ഞാനല്ല, എക്‌സിക്യുട്ടീവ് കമ്മിറ്റിയംഗങ്ങളില്‍ ആരോ ആണ് പുറത്തുവിട്ടത്' ഗണേഷ് കുമാർ വ്യക്തമാക്കി.

വാര്‍ത്താസമ്മേളനത്തില്‍ താൻ മോശമായി ഒന്നും സംസാരിച്ചിട്ടില്ലെന്നും ഗണേഷ് കുമാർ പറഞ്ഞു. മുകേഷും തെറ്റായി ഒന്നും പറഞ്ഞിട്ടില്ല. പ്രകോപിപ്പിക്കുന്ന ചോദ്യങ്ങളാണ് മാധ്യമപ്രവര്‍ത്തകര്‍ ചോദിച്ചത്. സംഘടനയുടെ നിലപാട് മാത്രമേ പറഞ്ഞിട്ടുള്ളൂ. എക്‌സിക്യുട്ടീവ് കമ്മിറ്റിയില്‍ ചര്‍ച്ച ചെയ്ത കാര്യങ്ങള്‍ പുറത്തുപറയാന്‍ കഴിയില്ല. മാധ്യമങ്ങളില്‍ കാണിച്ചതുപോലെ നടി ആക്രമിക്കപ്പെട്ട സംഭവമല്ല അമ്മയുടെ യോഗത്തില്‍ ചര്‍ച്ച ചെയ്തത്. സംഘടന അടയ്‌ക്കേണ്ട ആദായനികുതി സംബന്ധിച്ച കാര്യങ്ങളാണ് യോഗത്തില്‍ ചര്‍ച്ചയ്ക്കുവന്നത്. ഗണേഷ് വ്യക്തമാക്കി.

അമ്മ പിരിച്ചുവിടണമെന്നും നടി ആക്രമിക്കപ്പെട്ടപ്പോള്‍ സംഘടന വേണ്ട രീതിയില്‍​ നടപടികള്‍ കൈക്കൊണ്ടില്ലെന്നും എന്നായിരുന്നു ഗണേഷിന്റെ കത്ത്. 13 പേജുളള കത്തില്‍ അമ്മയെ രൂക്ഷമായാണ് ഗണേഷ് കുമാര്‍ കുറ്റപ്പെടുത്തുന്നത്.

Advertisment

നടീനടന്മാര്‍ സംഘടന നാണക്കേട് ഉണ്ടാക്കുകയാണ് ചെയ്തത്. സഹപ്രവര്‍ത്തകയുടെ ആത്മാഭിമാനം പിച്ചിച്ചീന്തപ്പെട്ടപ്പോഴും ദിലീപിനെ മാധ്യമങ്ങള്‍ വേട്ടയാടിയപ്പോഴും അമ്മ വേണ്ട രീതിയില്‍ ഇടപെട്ടില്ലെന്നും അമ്മയുടെ വൈസ് പ്രസിഡന്റ് കൂടിയായ ഗണേഷ് പ്രസിഡന്റ് ഇന്നസെന്റിന് എഴുതിയ കത്തില്‍ വിമര്‍ശിക്കുന്നു. ഒപ്പമുളളവരെ സംരക്ഷിക്കാന്‍ കഴിയാത്ത സംഘടന അപ്രസക്തമാണ്. അമ്മയുടെ കപടമാതൃത്വം പിരിച്ചുവിട്ട് താരങ്ങള്‍ എല്ലാവരും അവരവരുടെ കാര്യം നോക്കണമെന്നും അദ്ദേഹം കത്തില്‍ പറഞ്ഞു.

"മമ്മൂട്ടിയുടെ വീട്ടില്‍ പേരിനൊരു യോഗം ചേര്‍ന്ന് ഒരു തിരക്കഥാകൃത്തിനെ കൊണ്ട് പ്രസ്താവന പുറപ്പെടുവിച്ച് കൈകഴുകുകയാണ് അമ്മ ചെയ്തത്. സംഭവത്തില്‍ പ്രസിഡന്റായ ഇന്നസെന്റ് മൗനം തുടരുക മാത്രമാണ് ചെയ്തതെന്നും അദ്ദേഹം പറയുന്നു. അമ്മ വാര്‍ഷിക യോഗത്തിന് ശേഷം നടന്ന വാര്‍ത്താ സമ്മേളനത്തില്‍ ഗണേഷ് കുമാര്‍ മാധ്യമപ്രവര്‍ത്തകരോട് ക്ഷോഭിച്ചിരുന്നു. അമ്മ ഒറ്റക്കെട്ടാണെന്നും സംഭവത്തില്‍ വേണ്ട നപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്നുമായിരുന്നു ഗണേഷിന്റെ പ്രതികരണം.

Amma Ganesh Kumar

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: